വത്തിക്കാൻ സിറ്റി: എല്ലാ സഭകളിലെ ക്രൈസ്തവരും വിശുദ്ധരുടെ സഹപൗരരും ദൈവ ഭവനത്തിലെ അംഗങ്ങളുമാണെന്ന് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസം സഭൈക്യ സംഗമത്തിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. റോമിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവിധ ക്രൈസ്തവ അധ്യക്ഷമാരാണ് സഭൈക്യ സംഗമത്തിലും പ്രാർത്ഥനയിലും പങ്കെടുക്കുവാൻ വത്തിക്കാനിലെ സെൻറ് പോൾസ് ബസിലിക്കയിൽ എത്തിയത്. പുറപ്പാടിലെ മോശയും സഹോദരി മിറിയവും ആലപിച്ച ഗീതത്തെ അടിസ്ഥാനമാക്കി ചെങ്കടലിലൂടെയുള്ള ഇസ്രായേലിൻറെ മോചനത്തെ മാമോദീസായിലൂടെയുള്ള ക്രീസ്തീയ മോചനത്തോടു ബന്ധിപ്പിച്ചാണ് പാപ്പ സന്ദേശം നൽകിയത്.
“സഭാ പിതാക്കന്മാർ ഈ വിമോചനയാത്രയെ ജ്ഞാനസ്‌നാനത്തിൻറെ പ്രതീകമായി കണ്ടു. ഇസ്രായേലിനെ ഈജിപ്തുകാർ എന്നതിനെക്കാൾ. പാപം നമ്മെ അടിമകളാക്കിയിരിക്കുന്നു. എന്നാൽ ദൈവസ്‌നേഹം പാപത്തേക്കാൾ വളരെ വലുതാണ്. നാം ക്രൈസ്തവർ, ഈ മാമോദീസ സ്വീകരിച്ചവരാണ്. കൂദാശയുടെ കൃപാവരം നമ്മുടെ ശത്രുക്കളെ, പാപത്തെയും മരണത്തെയും നശിപ്പിച്ചിരിക്കുന്നു. അവ ജലത്തിലൂടെ നശിപ്പിക്കപ്പെട്ടപ്പോൾ നമുക്ക് ദൈവപുത്രരുടെ സ്വാതന്ത്ര്യം ലഭിച്ചു”; പാപ്പ പറഞ്ഞു.
“മാമോദീസയിൽ നാം സ്വീകരിച്ച ദൈവത്തിൻറെ ക്ഷമയും അതിലൂടെ ലഭിച്ച കൃപാവരവും നമ്മെ ഐക്യപ്പെടുത്തി. ഇന്നും ക്രൈസ്തവരെന്ന നിലയിൽ പീഡിപ്പിക്കപ്പെടുന്നവരും രക്തസാക്ഷിത്വം വരിക്കുന്നവരുമായ നമ്മുടെ സഹോദരങ്ങൾ മാമ്മോദീസായിലൂടെ ലഭിച്ച ഈ ഐക്യത്തെ നിലനിർത്തുന്നു”; പാപ്പ പറഞ്ഞു. എല്ലാ വിശ്വാസികളും ഐക്യത്തോടെ നീങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *