വത്തിക്കാൻ സിറ്റി:സിറിയയിൽ സമധാനം പുലരാൻ പാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. സിറിയയിലെ ക്രൈസ്തവരുടെ അവസ്ഥ ലോകത്തിന്റെ ശ്രദ്ധയിൽ എത്തിക്കാൻ ‘കാന്റിൽസ് ഫോർ പീസ് ഇൻ സിറിയ’ എന്ന പേരിൽ ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ തുടക്കം കുറിക്കുന്ന പ്രചാരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു പാപ്പ. ഡമാസ്കസിലെ കലാകാരന്മാർ രൂപകൽപ്പന ചെയ്ത മെഴുകുതിരി തെളിച്ചാണ് ക്യാംപെയിന്റെ ഉദ്ഘാടനം പാപ്പ നിർവഹിച്ചത്. ക്യാംപെയിന്റെ ലോഗോയോടൊപ്പം യുദ്ധഭീകരത വിതച്ചുകൊണ്ടിരിക്കുന്ന അലപ്പോയിലെ 40 കുട്ടികളുടെ ചിത്രങ്ങളും തിരിയിൽ അലേഖനം ചെയ്തത് പാപ്പ ഉൾപ്പെടെ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി..
വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സിറിയയിലെ ക്രൈസ്തവർക്ക് കഴിയട്ടെയെന്നും ലോകമെമ്പാടുമുള്ള ജനങ്ങൾ അവർക്ക് പിന്തുണ നൽകണമെന്നും പാപ്പ അഭ്യർത്ഥിച്ചു. ക്യാംപെയിന്റെ ഭാഗമായി തെളിയുന്ന ഓരോ തിരിനാളങ്ങളും പ്രത്യാശ പകരുന്നതാകട്ടെ. സിറിയയിലെയും മധ്യേഷ്യയിലെയും ക്രൈസ്തവർ കരുണയുടെയും ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും മാതൃകകളായി തീരട്ടെ. ലോകത്തെല്ലായിടത്തും പീഡനങ്ങൾ അനുഭവിക്കുന്നവർക്ക് ഈ ക്യാംപെയിൻ ആശ്വാസം പകരട്ടെയന്ന് പ്രത്യാശിക്കുന്നു. വിശ്വസ്തനായ ദൈവത്തോട് ചേർന്നുനിൽക്കാൻ പ്രാർത്ഥനയിലൂടെ നിങ്ങൾക്ക് സാധിക്കും. യുദ്ധത്തിന് പിന്തുണ നൽകുകയും മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്യുന്നവരോട് ദൈവം ക്ഷമിക്കട്ടെ എന്നും പാപ്പ കൂട്ടിച്ചേർത്തു.
സിറിയയിലെ ക്രൈസ്തവരുടെ അവസ്ഥ ലോകത്തിന്റെ ശ്രദ്ധയിൽ എത്തിക്കാൻ മെഴുകു തിരി തെളിക്കുന്ന പ്രചാരണപരിപാടിയിൽ എല്ലാവരും പങ്കെടുക്കണമെന്ന് എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ് ആഹ്വാനം ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *