വത്തിക്കാൻ: നവീന സാഹചര്യത്തിൽ പൊന്തിഫിക്കൽ അക്കാദമി സുവിശേഷം പ്രഘോഷണവേദിയാണെന്നും വേദനിക്കുന്നവർക്ക് ദൈവവിശ്വാസത്തിന്റെ മണമുള്ള മരുന്ന് നൽകുന്ന സ്ഥലലമാണെന്നും ഫ്രാൻസിസ് പാപ്പ. റോമിലെ പൊന്തിഫിക്കൽ അക്കാദമി ഓഫ് തിയോളജിയുടെ മുന്നൂറാം വാർഷികത്തോട് അനുബന്ധിച്ച് അംഗങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സഭയുടെ ദൗത്യം തുടരാനും അതിന്റെ സത്ത തിരിച്ചറിയാനുമുള്ള വേദിയാണ് പൊന്തിഫിക്കൽ അക്കാദമി. സാമൂഹിക സാംസ്കാരിക മേഖലകളിലെ മാറ്റങ്ങൾക്കനുസൃതമായി അക്കാദമിയുടെ ഘടനയ്ക്കും ഭരണനിർവ്വഹണത്തിനും പലപ്പോഴായി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മറ്റൊരു പ്രസ്ഥാനത്തിനുമാകാത്ത ക്രൈസ്തവവൈദികരെ വാർത്തെടുക്കുക എന്ന കർത്തവ്യമാണ് അക്കാദമിയ്ക്കുള്ളത്”; പാപ്പ പറഞ്ഞു
“മാറ്റങ്ങൾക്ക് വിധേയമാകാറുണ്ടെങ്കിലും അക്കാദമി ചില കാര്യങ്ങളിൽ സ്ഥിരത പുലർത്താറുണ്ട്. വിശ്വാസ പ്രഘോഷണം, സഭാ പ്രബോധനങ്ങൾ പഠിപ്പിക്കുക, സാസ്കാരിക മാറ്റങ്ങളോടും വെല്ലുവിളികളോടും തുറന്ന മനസോടെ വർത്തിക്കുക എന്നിവയാണത്. മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന കാലത്തിൽ വിശ്വാസം കൈമോശം വരാതെകാത്തുസൂക്ഷിക്കണം. വിശ്വാസജീവിതത്തോട് ചേർന്നുനിന്ന് മുന്നോട്ടുപോകണം”; പാപ്പ പറഞ്ഞു.
റോമിലെ മറ്റ് സർവ്വകലാശാലകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവയുമായി അക്കാദമി പുലർത്തുന്ന ബന്ധത്തേയും അവ തമ്മിലുള്ള സാംസ്കാരിക കൈമാറ്റങ്ങളെയും പാപ്പ അഭിനന്ദിച്ചു. 1718 ഏപ്രിൽ 23-ന് ക്ലെമെൻറ് പതിനൊന്നാമൻ പാപ്പയാണ് പൊന്തിഫിക്കൽ അക്കാദമി സ്ഥാപിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *