മാൾട്ട: സാവൂളായിരുന്ന കാലത്ത് ക്രൈസ്തവരെ ക്രൂരമായി പീഢിപ്പിക്കുകയും പിന്നീട് ക്രിസ്തുവിശ്വാസത്താൽ ജ്വലിക്കുകയും ചെയ്ത വി.പൗലോസിന്റെ ജീവിതം ചലച്ചിത്രമായി. ‘പോൾ ദി അപ്പസ്റ്റോൽ ഓഫ് ക്രൈസ്റ്റ’് എന്നപേരിൽ ആൻഡ്രൂ ഹയാത്ത് ഒരുക്കിയ ചിത്രത്തിൽ പ്രശസ്ത ഹോളിവുഡ് നടൻ ജെയിംസ് ഫോൾക്ക്നാറാണ് വിശുദ്ധ പൗലോസായി വേഷമിട്ടത്.
മാൾട്ടയിൽ ചിത്രീകരിക്കപ്പെട്ട ‘പോൾ ദി അപ്പസ്റ്റോൽ ഓഫ് ക്രൈസ്റ്റിൽ’ ‘പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ എന്ന ചിത്രത്തിൽ യേശുവായി അഭിനയിച്ച ജിം കാവിയേസേലാണ് വിശുദ്ധ ലൂക്കയായത്. ഫ്രഞ്ച് സിനിമ അഭിനേതാവായ ഒലിവർ മാർട്ടിനെസ്, ‘എ.ഡി ദ ബൈബിൾ കണ്ടിന്യൂസ്’ എന്ന ചിത്രത്തിൽ അഭിനയിച്ച ജൊവാനെ വാല, ‘ദ സീക്രട്ട് ഗാർഡൻ’ എന്ന ചിത്രത്തിൽ അഭിനയിച്ച ജോൺ ലിഞ്ച് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാണ്.
“റോമിൽ നീറോ ചക്രവർത്തി ക്രൈസ്തവരെ പീഢിപ്പിച്ച കാലത്തുള്ള വി.പൗലോസിന്റെ ജീവിതം സത്യസന്ധമായി ചിത്രീകരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നത്. മനോഹരമായ ഈ ചിത്രം നമ്മുടെ ജീവിതത്തിലേക്ക് ബൈബിൾ കൊണ്ടുവരുന്നു”. സംവിധായകൻ ആൻഡ്രൂ ഹയാത്ത് പറഞ്ഞു.
‘റോമൻ ജയിലിൽ ഒറ്റയ്ക്ക് തടവനുഭവിക്കുന്ന പൗലോസിനെയാണ് ചിത്രത്തിൽ നാമാദ്യം കാണുന്നത്. നീറോ ചക്രവർത്തിയിൽ നിന്ന് തന്റെ വധശിക്ഷ ഉത്തരവിനായി അദ്ദേഹം ജയിലിൽ കാത്തിരിക്കുന്നു. ഒരിക്കൽ ടാർസസിലെ സാവൂളായിരുന്ന അവൻ ക്രൈസ്തവരെ ക്രൂരമായി പീഢിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് അവൻ ക്രിസ്തുവിനായി മരണം വരിക്കാൻ പോലും തയ്യാറായിരിക്കുന്നു. ആ സമയത്താണ് അപകടം വകവെയ്ക്കാതെ വൈദ്യനായ ലൂക്ക പൗലോസിലെ ആശ്വസിപ്പിക്കാനും പരിചരിക്കാനുമായി അദ്ദേഹത്തിന്റെ സമീപമെത്തുന്നത്. തുടർന്ന് വളർന്നുവരുന്ന വിശ്വാസി സമൂഹത്തിന് നൽകാനായി വിശുദ്ധ പൗലോസിന്റെ കത്തുകൾ പകർത്തിയെഴുതാൻ അദ്ദേഹം ആവശ്യപ്പെടുന്നു. നീറോയുടെ ക്രൂരമായ മതമർദനത്തിന്റെ നടുവിലും അങ്ങനെ സുവിശേഷം പ്രചരിക്കുകയും അത് ലോകത്തെ മാറ്റിമറിക്കുകയും ചെയ്തു’. നിരൂപകർ പറയുന്നു.
Leave a Comment
Your email address will not be published. Required fields are marked with *