വത്തിക്കാൻ സിറ്റി: മനുഷ്യഭ്രൂണം ഗവേഷണത്തിന് ഉപയോഗിക്കുന്നതിനെ ഒരു കണ്ടുപിടുത്തത്തിലൂടെയും നീതീകരിക്കാനാവില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ. ഹണ്ടിംഗ്ടൻ രോഗമെന്ന അപൂർവ്വമായ ജനിതക മസ്തിഷ്‌ക രോഗബാധിതരെയും അവരുടെ കുടുംബാംഗങ്ങളെയും വത്തിക്കാനിൽ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു പാപ്പ ഇക്കാര്യംവ്യക്തമാക്കിയത്. 16 രാജ്യങ്ങളിൽ നിന്നുള്ള 1600 പേർ ചടങ്ങിൽ പങ്കെടുത്തിയിരുന്നു.
ഹണ്ടിംഗ്ടൻ രോഗത്തെ പ്രതിരോധിക്കുന്നതിനായി നടത്തുന്ന ഗവേഷണത്തിൽ ഭ്രൂണത്തിൽ നിന്നുള്ള ‘സ്റ്റെം സെൽസ്’ ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് മാർപാപ്പ അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധത്തിൽ കത്തോലിക്കാ സഭയുടെ നിലപാട് വ്യക്തമാക്കിയത്. മനുഷ്യരെ ഉപയോഗിക്കാനുള്ള വസ്തുക്കളായി കാണുന്ന ‘വലിച്ചെറിയൽ സംസ്‌കാര’ത്തിന്റെ ഭാഗമാണ് ഭ്രൂണങ്ങളുടെ ദുരുപയോഗം. ശാസ്ത്രീയമായ പുരോഗതി കൈവരിക്കാൻ ഇത്തരത്തിലുള്ള മാർഗങ്ങൾ പിന്തുടരരുതെന്ന് മാർപാപ്പ ഗവേഷകരെ ഉദ്‌ബോധിപ്പിച്ചു. മനുഷ്യന്റെ അല്ലെങ്കിൽ ഒരു മനുഷ്യഭ്രൂണത്തിന്റെ അതുമല്ലെങ്കിൽ വൈകല്യമുള്ള മനുഷ്യന്റെ വില അംഗീകരിക്കാതിരിക്കാൻ തുടങ്ങുമ്പോൾ മുതൽ പ്രകൃതിയുടെ വിലാപം തിരിച്ചറിയാൻ നമുക്ക് കഴിയാതെ വരും. ഇതെല്ലാം തമ്മിൽ ബന്ധപ്പെട്ടാണ് കിടക്കുന്നതെന്ന് പാപ്പ ഓർമിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *