Follow Us On

28

March

2024

Thursday

  • കാലിത്തൊഴുത്ത് മുതല്‍ കാല്‍വരി വരെ

    കാലിത്തൊഴുത്ത് മുതല്‍ കാല്‍വരി വരെ0

    വീട്ടുമുറ്റത്തെ കല്ലില്‍ അലക്കിയെടുത്ത തുണികള്‍ പിഴിഞ്ഞ് അയയില്‍ ഉണങ്ങാനിടുന്ന ഒരു യുവതി… അല്ലെങ്കില്‍ വീട്ടിനകത്തെ ഏകാന്തതയില്‍ പ്രാര്‍ത്ഥനയില്‍ സ്വയം മറന്നിരിക്കുന്ന ഒരു യുവതി… അഥവാ കാറ്റത്തിളകുന്ന നേര്‍ത്ത വെള്ളത്തുണിയാല്‍ ശിരസ് മറച്ച് താഴ്‌വര കടന്ന് കുന്നിന്‍ മുകളിലെ ദൈവാലയത്തിലേക്ക് പോകുന്ന യുവതി. അത് മറിയമാണെന്ന് സങ്കല്‍പിക്കാം. അവളുടെ കാതില്‍ ആകാശവീഥികളില്‍നിന്ന് ഒരു സന്ദേശം മുഴങ്ങിക്കേള്‍ക്കുന്നു. ”പരിശുദ്ധാത്മാവ് നിന്റെമേല്‍ വരും. അത്യുന്നതന്റെ ശക്തി നിന്നില്‍ ആവസിക്കും. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും.” ഏതോ വരപ്രസാദത്താല്‍ അത്

  • പരിശുദ്ധ കന്യാമറിയം സമര്‍പ്പണത്തിന്റെ സാക്ഷ്യകൂടാരം

    പരിശുദ്ധ കന്യാമറിയം സമര്‍പ്പണത്തിന്റെ സാക്ഷ്യകൂടാരം0

    നോമ്പുനോറ്റ് വ്രതവിശുദ്ധികളോടെ നമ്മള്‍ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ആഘോഷിക്കുകയാണ്. എല്ലാ നോമ്പുകളും സ്‌നേഹത്തില്‍നിന്നും ഉരുവാകുന്ന ത്യാഗങ്ങളാണ്. പരിശുദ്ധ അമ്മ നമ്മള്‍ക്കെന്നും ഏറെ പ്രിയപ്പെട്ടവളായതുകൊണ്ടാണ് അമ്മയുടെ ജനനത്തിനും വേര്‍പാടിനും തിരുനാള്‍ ആഘോഷിക്കുന്നതും നോമ്പ് നോല്‍ക്കുന്നതും. എട്ടുനോമ്പും പതിനഞ്ച് നോമ്പും ഈ തിരുനാളുകളോടനുബന്ധിച്ചുള്ളതാണല്ലോ. നോമ്പുകള്‍ തിരുനാളിന്റെ പ്രാധാന്യത്തെയും പ്രത്യേകിച്ച് തിരുനാളാഘോഷിക്കുന്ന വ്യക്തിയുടെയും സംഭവത്തിന്റെയും പ്രാധാന്യം നമ്മളെ ഓര്‍മിപ്പിക്കുന്നുണ്ട്. മറിയത്തിന്റെ പ്രതീകങ്ങള്‍ സഭാപിതാക്കന്മാര്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രതീകങ്ങളായി പഴയ നിയമത്തിലെ പല കാര്യങ്ങളും ചൂണ്ടിക്കാണിക്കുന്നു. പൂര്‍വപിതാവായ യാക്കോബ് ദര്‍ശനത്തില്‍ കണ്ട

  • ജപമാല  എന്റെ ശക്തിസ്രോതസ്‌

    ജപമാല എന്റെ ശക്തിസ്രോതസ്‌0

    സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ക്ക് ആവശ്യമായ കൃപയും സമാശ്വാസവും ദൈവത്തില്‍നിന്നും തന്റെ മധ്യസ്ഥശക്തിയാല്‍ നേടിത്തരുന്നവളാണ് പരിശുദ്ധ കന്യാമറിയം. ബാല്യം മുതല്‍ മാതാവിനോടുള്ള ഭക്തി ജീവിതത്തിന്റെ ഭാഗമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുജീവിതത്തില്‍ സജീവമായപ്പോഴും തലമുറകളിലൂടെ കൈമാറി വന്ന മരിയഭക്തി നഷ്ടപ്പെട്ടില്ല എന്നു മാത്രമല്ല, കൂടുതല്‍ ദൃഢമാവുകയാണ് ചെയ്തത്. എത്ര തിരക്കു നിറഞ്ഞ സമയമാണെങ്കിലും ജപമാല ചൊല്ലാതെ ഉറങ്ങാറില്ല. അത് ജീവിതത്തില്‍ അഭംഗുരം കാത്തുസൂക്ഷിക്കുന്ന അടിസ്ഥാന ജീവിതശൈലിയുടെ ഭാഗമാണ്. പലപ്പോഴും പൊതുജീവിതത്തിന്റെ ഭാഗമായി യാത്രകളിലായിരിക്കും. ഈ സമയത്ത് വാഹനത്തില്‍ ഇരുന്നുതന്നെ ഡ്രൈവറോടും

  • ദൈവപുത്രന്  ജന്മമേകിയ അമ്മ

    ദൈവപുത്രന് ജന്മമേകിയ അമ്മ0

    അമ്മ ഒരു സംസ്‌കാരമാണെന്ന തിരിച്ചറിവാണ് എന്റെ സര്‍ഗയാത്രയുടെ ആധാരം. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്നതുകൊണ്ട് മാതാപിതാ ഗുരു ദൈവം എന്ന വാക്യം എനിക്ക് നക്ഷത്രപ്രകാശമായി. രാജ്യം അമ്മയാണ്. ഭാഷ അമ്മയാണ്. പ്രകൃതി അമ്മയാണ്. എല്ലാ മുതിര്‍ന്ന സ്ത്രീകളും മാതാവിനെപ്പോലെ അഭിവന്ദ്യരാണ് എന്നത് എന്റെ സംസ്‌കാരം. അത് ജന്മഭൂമികയില്‍നിന്ന് ഉള്‍ക്കൊണ്ടതാണ്. പില്‍ക്കാലത്ത് എന്നെ പഠിപ്പിക്കുകയും ഞാന്‍ വായിച്ച് കൂടുതല്‍ ഉള്‍ക്കൊള്ളുകയും ചെയ്ത വിശ്വാസത്തിന്റെ പുസ്തകത്തിലും മാതൃചൈതന്യം നിറഞ്ഞുനിന്നു. നമ്മുടെ നാട്ടിലെ ദൈവാലയങ്ങള്‍ ഏറെയും അമ്മയുടെ പരിശുദ്ധി അനുഭവപ്പെടുന്നതാണ്. വിശുദ്ധ വേദപുസ്തകം

  • പരിശുദ്ധ അമ്മയും  സ്വാതന്ത്ര്യദിനവും

    പരിശുദ്ധ അമ്മയും സ്വാതന്ത്ര്യദിനവും0

    ഭാരതീയരുടെ ഭാഗ്യമാണ് നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തില്‍ ത്തന്നെ പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണ തിരുനാളുംകൂടി ആഘോഷിക്കാന്‍ കഴിയുന്നു എന്നുള്ളത്. ഭാരതത്തിന്റെ രാജ്ഞിയായ മാതാവ് ഭാരതീയരായ നമ്മുടെ പ്രാര്‍ത്ഥന കേട്ട് എല്ലാ അന്ധകാരങ്ങളില്‍നിന്നും നമ്മെ മോചിപ്പിക്കും എന്ന പ്രത്യാശയാണ് നമുക്ക് വേണ്ടത്. അമ്മയോട് ചേര്‍ന്നുനിന്ന്, അമ്മയോടൊപ്പം സഞ്ചരിച്ച്, അമ്മ നടന്ന കനല്‍വഴികളിലൂടെ നടന്നാല്‍, അമ്മയെപ്പോലെ സ്വര്‍ഗാരോപണം നമുക്കും സാധ്യമാകും എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. പ്രീഡിഗ്രി പഠനകാലത്ത് വിശ്വാസജീവിതത്തിന്റെ സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ എന്നെ ഏറെ അരോചകപ്പെടുത്തിയ കാര്യമായിരുന്നു സഭയിലെ അതിരുകവിഞ്ഞ മാതൃഭക്തി.

  • എല്ലാം പരിശുദ്ധ അമ്മയുടെ  അനുഗ്രഹം

    എല്ലാം പരിശുദ്ധ അമ്മയുടെ അനുഗ്രഹം0

    പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥത യാചിച്ചാല്‍ കിട്ടാത്തത് ഒന്നുമില്ല. ഇത് എന്റെ സ്വന്തം അനുഭവമാണ്. എത്ര വിഷമകരമായ സാഹചര്യമായാലും അമ്മ നമ്മെ കൈവിടുകയില്ല. എനിക്ക് രണ്ടു പെണ്‍കുട്ടികളാണുളളത്. പെണ്‍കുഞ്ഞുങ്ങളുള്ള എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം മകള്‍ക്ക് നല്ലൊരു മരുമകനെ കിട്ടണമെന്നായിരിക്കുമല്ലോ. ഞങ്ങളും അതില്‍നിന്നും വ്യത്യസ്തരായിരുന്നില്ല. ഇക്കാര്യം ഭാര്യയോട് പറഞ്ഞപ്പോള്‍, അവള്‍ പറഞ്ഞു: ”നമുക്ക് ലൂര്‍ദില്‍ പോയി അമ്മയോട് അപേക്ഷിച്ചതിനു ശേഷം മതി ബാക്കിയെല്ലാം. ലൂര്‍ദില്‍ പോകാനുള്ള ആഗ്രഹം മൊട്ടിട്ടത് അങ്ങനെയാണ്. എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു അത്. സണ്‍ഡേശാലോം

  • സ്വാതന്ത്ര്യത്തിന്റെ  ആകാശങ്ങള്‍ പിന്നിട്ട ഭാഗ്യവതി

    സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങള്‍ പിന്നിട്ട ഭാഗ്യവതി0

    സ്വാതന്ത്ര്യം അടിസ്ഥാനപരമായി ഒരു ആന്തരിക പ്രതിഭാസമാണ്. അതിന്റെ വേരുകള്‍ ഉറപ്പിക്കപ്പെട്ടിരിക്കുന്നത് മനുഷ്യന്റെ ഹൃദയഭൂമികയിലാണ്. തടവറയ്ക്കുള്ളിലും അപാരമായ ഹൃദയസ്വാതന്ത്ര്യം അനുഭവിച്ചിരുന്ന മഹാത്മജിയും നെല്‍സണ്‍ മണ്ടേലയും ഇതു തന്നെയാണ് പറഞ്ഞുവയ്ക്കുന്നത്. ബാഹ്യമാത്രമായ സ്വാതന്ത്ര്യവിചാരങ്ങള്‍ നമ്മെ ആത്യന്തികമായി സ്വാര്‍ത്ഥനിബിഢമായ തടവറയിലേക്ക് എത്തിക്കും. സ്വാര്‍ത്ഥമോഹങ്ങള്‍ തിമിര്‍ക്കുന്ന, അധാര്‍മ്മികത പെരുകുന്ന മനസില്‍ മനുഷ്യന്‍ സൃഷ്ടിച്ചെടുക്കുന്നത് സ്വയം തളച്ചിടുകയും അപരനെ ബന്ധിക്കുകയും ചെയ്യുന്ന വിലങ്ങുകളായിരിക്കുമെന്നതു തീര്‍ച്ച. അങ്ങനെ ചിന്തിച്ചുനീങ്ങുമ്പോള്‍ നമ്മുടെ അമ്മനാട് ഇന്നും സത്യത്തില്‍ സ്വതന്ത്രയോ എന്ന ചോദ്യം ബാക്കി നില്ക്കുന്നു! അപരനെ കരുതലോടെ കാണാന്‍

  • അമലോത്ഭവം  എന്നാല്‍

    അമലോത്ഭവം എന്നാല്‍0

    ‘അമലോത്ഭവം’ എന്ന സത്യം വിശ്വാസികളുടെ ഹൃദയത്തിലാണ് ആദ്യം സ്ഥിരപ്രതിഷ്ഠ നേടിയത്. ഏഴാം നൂറ്റാണ്ടോടുകൂടി പൗരസ്ത്യ സഭകള്‍ മറിയത്തിന്റെ അമലോത്ഭവത്തിരുനാള്‍ ആചരിച്ചുതുടങ്ങി. പിന്നീട് പാശ്ചാത്യസഭകളും അതില്‍ അണിചേര്‍ന്നു. ദൈവമാതാവായ പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ ആനന്ദത്തിന്റെ മഹോത്സവമാണ്. പരിശുദ്ധാത്മാവിന്റെ നിറചൈതന്യം മനുഷ്യരൂപമെടുത്ത് മണ്ണില്‍ അവതരിക്കാന്‍ ദൈവം തിരുമനസായ രക്ഷാപദ്ധതിയുടെ മൂന്നൊരുക്ക ഭാഗമായിരുന്നല്ലോ മറിയത്തിന്റെ അമലോത്ഭവം. അതോടെ, രക്ഷകനെ കാംക്ഷിച്ചുള്ള യുഗങ്ങളുടെ നെടുവീര്‍പ്പാര്‍ന്ന കാത്തിരിപ്പിന് തിരശ്ശീല വീഴുകയും രക്ഷകന്റെ വരവിന് വസന്തം കുറിച്ച് കാലസമ്പൂര്‍ണ്ണതയുടെ രംഗകര്‍ട്ടന്‍ ഉയരുകയും ചെയ്തു. മറിയത്തിന്റെ

Latest Posts

Don’t want to skip an update or a post?