യഹൂദ-ക്രൈസ്തവവിശ്വാസങ്ങളില്‍ നിന്ന് ഓസ്ട്രേലിയ പിന്നോട്ട്‌പോകരുത്
- AUSTRALIA, Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- February 28, 2024
കറാച്ചി: തെക്കന്‍ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയുടെ പാര്‍ലമെന്റിലെ ഡെപ്യൂട്ടി പ്രസിഡന്റായി കത്തോലിക്ക രാഷ്ട്രീയ പ്രവര്‍ത്തകനായ ആന്റണി നവീദിനെ തിരഞ്ഞെടുത്തു. ആദ്യമായാണ് ഒരു ക്രൈസ്തവ വിശ്വാസി ഈ പദവി അലങ്കരിക്കുന്നത്. സിന്ധ് പ്രവിശ്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കായി സംവരണം ചെയ്തിരുന്ന സീറ്റില്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് ആന്റണി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കറാച്ചിയിലെ കത്തോലിക്ക കുടുംബത്തില്‍ ജനിച്ച ആന്റണി പൊളിറ്റിക്കല്‍ സയന്‍സും എഞ്ചിനീയറിംഗും പഠിച്ചതിന് ശേഷമാണ് രാഷ്ട്രീയത്തില്‍ സജീവമായത്. കറാച്ചി ക്രിസ്റ്റ്യന്‍ ബോയസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റും അതിരൂപത യുവജനകമ്മീഷന്റെ
കാന്‍ബറാ/ഓസ്ട്രേലിയ: യഹൂദ-ക്രൈസ്തവ വിശ്വാസങ്ങളില്‍ നിന്ന് മാറിയാല്‍ ഓസ്ട്രേലിയ അടക്കമുള്ള പാശ്ചാത്യ സംസ്‌കാരം പിന്തുടരുന്ന രാജ്യങ്ങള്‍ മൂല്യങ്ങളില്ലാത്ത ശൂന്യതയിലേക്ക് അധഃപതിക്കുമെന്ന മുന്നറിയിപ്പുമായി ഓസ്ട്രേലിയന്‍ മുന്‍ പ്രധാമനന്ത്രി സ്‌കോട്ട് മോറിസന്റെ പാര്‍ലമെന്റിലെ വിടവാങ്ങല്‍ പ്രസംഗം. ഭരണനേട്ടങ്ങള്‍ എണ്ണിപറഞ്ഞും കുടുംബാംഗങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ചും നടത്തിയ പ്രസംഗം ബൈബിള്‍ ഉദ്ധരണികള്‍ കൊണ്ട് സമ്പുഷ്ടമായിരുന്നു എന്നതും ശ്രദ്ധേയം. ക്രിസ്തുവിലുള്ള തന്റെ വിശ്വാസം പരസ്യമായി ഏറ്റുപറയുന്നതില്‍ ലജ്ജിക്കുന്നില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് റോമ 1:16 വചനമാണ് അദ്ദേഹം ഉദ്ധരിച്ചത്. തുടര്‍ന്ന് 2 തിമോത്തി 1:12ും തെസലോനിക്ക 2:16 വചനവും
കൊച്ചി: സഭയിൽ എല്ലാവരെയും ചേർത്ത് നിർത്താനും ഐക്യത്തിന്റെയും കൂട്ടായ്മയുടെയും പാത പിന്തുടരാനുമാണ് താൻ ആഗ്രഹിക്കുന്നതെന്നും സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായി സ്ഥാനമേറ്റ മാർ റാഫേൽ തട്ടിൽ ‘ശാലോം വേൾഡ് ന്യൂസിന് ‘നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. നഷ്ടപ്പെട്ട കുഞ്ഞാടിനെ തേടിപ്പോകുന്ന യേശുവിന്റെ മാതൃക പിന്തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കേരളത്തിലും ഭാരതത്തിലും വിദേശത്തുമുള്ള പുതുതലമുറയിലെ സീറോ മലബാർ സഭാ വിശ്വസികളുടെ അത്മീയ അഭ്യുന്നതിക്കായി പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ കഴിഞ്ഞാൽ ഏറ്റവും
വത്തിക്കാൻ സിറ്റി : സ്വവർഗ ദമ്പതികളെ ആശീർവദിക്കുന്നതിന് വൈദികരെ അനുവദിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗികമായി അറിയിച്ചു. വത്തിക്കാനിലെ വിശ്വാസ തിരുസംഘം ഡിസംബർ 18-ന് “ഫിഡൂസിയ സപ്ലിക്കൻസ്” എന്ന പേരിൽ പുറത്തിറക്കിയ ഔദ്യോഗിക പ്രഖ്യാപനത്തിലാണ്, സ്വവർഗ ദമ്പതികൾക്ക് അജപാലന ആശീർവാദം നൽകാൻ പുരോഹിതരെ അനുവദിക്കുന്നതായി വത്തിക്കാൻ വ്യക്തമാക്കിയിരിക്കുന്നത് . അതെ സമയം , ഇപ്രകാരമുള്ള ആശീർവാദം ഒരിക്കലും വിവാഹ ആശീർവാദത്തിന് തുല്യമല്ലെന്നും അജപാലനപരമായ ആശീർവാദവും കൂദാശാപരമായ ആശിർവാദവും തികച്ചും വ്യത്യസ്‌തമാണെന്നും വിവാഹം എന്നത് ഒരു പുരുഷനും സ്ത്രീയും തമ്മിൽ
ജെറുസലേം: ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ദേവാലയത്തിന് നേർക്ക് ശനിയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട് ക്രൈസ്തവർ കൊല്ലപ്പെട്ടതായി ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ്. ഡിസംബർ 16ന് ഇസ്രായേൽ പ്രതിരോധ സേനാംഗം നടത്തിയ ആക്രമണത്തില്‍ ഗാസയിലെ ഹോളി ഫാമിലി ഇടവകയ്ക്കുള്ളിൽ അഭയാര്‍ത്ഥികളായി കഴിഞ്ഞിരിന്ന രണ്ട് വനിതകളാണ് കൊല്ലപ്പെട്ടത്. നഹിദ എന്ന സ്ത്രീയും അവരുടെ മകൾ സമറും ദേവാലയത്തോട് ചേർന്നുള്ള മിഷനറീസ് ഓഫ് ചാരിറ്റി കോൺവെന്റിലേക്ക് നടക്കുമ്പോൾ വെടിയേറ്റ് കൊല്ലപ്പെടുകയായിരിന്നുവെന്ന് ലാറ്റിൻ പാത്രിയാർക്കേറ്റ് അറിയിച്ചു. ആക്രമണത്തിന് ഇരയായ
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ എണ്‍പ്പത്തിയേഴാം ജന്മദിനം ആഘോഷിച്ചു. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയിൻ തലസ്ഥാനമായ ബ്യൂണസ് ഐറിസിലാണ് ജോര്‍ജ് മരിയോ ബെർഗോളിയോ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് മാരിയോ ഹൊസെ റെയില്‍വേയില്‍ അക്കൗണ്ടന്റും, മാതാവ് റിജീന സിവോരി വീട്ടമ്മയുമായിരുന്നു. ഇറ്റലിയില്‍ നിന്നും അര്‍ജന്റീനയിലേക്ക് കുടിയേറിയവരായിരുന്നു ഫ്രാന്‍സിസ് പാപ്പയുടെ മാതാപിതാക്കള്‍. നാലു സഹോദരങ്ങളാണുള്ളത്. രസതന്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ ജോര്‍ജ് മരിയോ 1958 മാര്‍ച്ച് 11ന് ഈശോ സഭയില്‍ ചേര്‍ന്ന് വൈദികനാകുവാനുള്ള തന്റെ പഠനം ആരംഭിച്ചു. ചിലിയില്‍ നിന്നും മാനവിക
വത്തിക്കാൻ സിറ്റി: ശാസ്ത്രസാങ്കേതിക രംഗത്ത് മാനവരാശി നേടിയ മുന്നേറ്റം, സമാധാനത്തിലേക്കുള്ള ചുവടുവയ്‌പ്പാണെന്ന് ഫ്രാൻസിസ് പാപ്പ. 2024 ജനുവരി ഒന്നാം തീയതി നടക്കുന്ന ലോക സമാധാന ദിനത്തോടനുബന്ധിച്ചു നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദൈവം മനുഷ്യന് നൽകിയ അന്തസ്സിന്റെ ഭാഗമാണ് ബുദ്ധിശക്തി. സാങ്കേതികവിദ്യയുടെ സഹായത്താൽ, മാനവരാശിക്ക് കൂടുതൽ വാസയോഗ്യമായ ഒരിടമാക്കി മനുഷ്യർ ഭൂമിയെ മാറ്റുമ്പോൾ, അവർ ദൈവഹിതമനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ശാസ്ത്ര സാങ്കേതികവിദ്യയുടെ വളർച്ചയിൽ സന്തോഷിക്കുമ്പോൾ, ഈ വളർച്ച നമ്മുടെ പൊതുഭവനമായ ഭൂമിക്ക് ഭീഷണിയായി മാറുന്ന ചില സാധ്യതകളും
സോഫ്ട്‌വെയർ ജോലി മേഖല വെച്ചുനീട്ടിയ സ്വപ്‌നസമാനമായ നേട്ടങ്ങളേക്കാൾ ഉപരി ദൈവത്തിന് സ്വരത്തിന് കാതോർത്ത തൃശ്ശൂർ സ്വദേശിനിയായ ക്രിസ്റ്റീ ബാബു ഇനി മിഷനറി സിസ്റ്റേർസ് ഓഫ് മേരി ഇമാക്കുലേറ്റ് (MSMI) സന്യാസിനി. ക്രിസ്തുവിനെ മാത്രം ലക്ഷ്യം വച്ചുള്ള ജീവിതയാത്രയിൽ താൻ ആഗ്രഹിച്ച പോലെ തന്നെ സുപ്രധാനമായ ഒരു ചുവടുവെപ്പ് നടത്തിയതിന്റെ സന്തോഷത്തിലാണിപ്പോൾ സിസ്റ്റർ ക്രിസ്റ്റി. ഇക്കഴിഞ്ഞ നവംബർ ആറിനായിരുന്നു പ്രഥമവ്രത സ്വീകരണം. സി. ജെ ബാബു- ലിസി ദമ്പതികളുടെ മകളായ ക്രിസ്റ്റി കുട്ടിക്കാലം മുതൽ അടിയുറച്ച കത്തോലിക്കാ വിശ്വാസത്തിലാണ്
Don’t want to skip an update or a post?