കത്തോലിക്ക വിശ്വാസി പാക്കിസ്ഥാനിലെ സിന്ധ് പ്രൊവിന്‍ഷ്യല്‍ അസംബ്ലിയുടെ ഡെപ്യൂട്ടി പ്രസിഡന്റ്
- Featured, INTERNATIONAL, LATEST NEWS, WORLD
- February 29, 2024
ഒക്ലഹോമ: 2023 അവസാനിക്കാൻ ദിനങ്ങൾ മാത്രം ശേഷിക്കേ ഒരു ചോദ്യം, ഈ വർഷത്തെ ഏറ്റവും ജനപ്രിയ തിരുവചനം ഏതാണെന്ന് അറിയാമോ? ‘ഭയപ്പെടേണ്ടാ, ഞാൻ നിന്നോടുകൂടെയുണ്ട്, സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാൻ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ട് ഞാൻ നിന്നെ താങ്ങിനിർത്തും,’ (ഏശയ്യാ 41:10). ആഗോളതലത്തിൽതന്നെ ശ്രദ്ധേയമായ, സൗജന്യ ബൈബിൾ ആപ്ലിക്കേഷൻ ‘യൂവേർഷനാ’ണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വർഷം ഏറ്റവും അധികം വായിക്കപ്പെട്ടതു മാത്രമല്ല, ബുക് മാർക് ചെയ്യപ്പെട്ടതും ഷെയർ ചെയ്യപ്പെട്ടതും ദൈവീക
ബാഴ്‌സലോണ: ഏതാണ്ട് അഞ്ച് നില കെട്ടിടത്തേക്കാൾ ഉയരമുള്ള തിരുപ്പിറവി ശിൽപ്പം! സംശയിക്കേണ്ട, സംഭവം സത്യമാണ്. ലോകത്തിലെ ഏറ്റവും വലിയ ‘തിരുപ്പിറവി ശിൽപ്പം’ എന്ന വിശേഷണത്തോടെ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ച കലാസൃഷ്ടി വീണ്ടും കാണാം, ഈ ക്രിസ്മസ് ദിനങ്ങളിൽ. സ്പെയിനിലെ തുറമുഖ നഗരമായ അലിക്കാന്റായിൽ സ്ഥാപിതമായ ശിൽപ്പം 2020ലാണ്ഗിന്നസ് ബുക്കിൽ ഇടംപിടിച്ചത്. 1999ൽ ഗിന്നസ് റക്കോർഡിൽ ഇടംപിടിച്ച മെക്‌സിക്കോയിലെ ശിൽപ്പത്തിന്റെ നാലിരട്ടി വലുപ്പമുണ്ട് ഈ സ്പാനിഷ് അത്ഭുതത്തിന്! ‘സഗ്രാഡ ഫാമിലിയ’ എന്ന പേരിൽ അറിയപ്പെടുന്ന ഈ തിരുപ്പിറവി
കൊച്ചി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് സ്ഥാനത്തുനിന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിരമിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയില്‍നിന്ന് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തും വിരമിച്ചു. പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനെ കണ്ടെത്തുന്നതുവരെ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സീറോ മലബാര്‍ സഭയുടെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല വഹിക്കും. മെല്‍ബണ്‍ രൂപതയുടെ ബിഷപ് സ്ഥാനത്തുനിന്നും വിരമിച്ച മാര്‍ ബോസ്‌കോ പുത്തൂരിന് എറണാകുളം-അങ്കമാലി അതിരൂപതയുടെ താല്ക്കാലിക അഡ്മിനിസ്‌ട്രേറ്റര്‍ ചുമതലയും നല്‍കിയിട്ടുണ്ട്.
വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ ക്രിസ്മസ് ആഘോഷങ്ങളുടെ പ്രധാന ആകർഷണമായ 100 പുൽക്കൂടുകളുടെ (100 ക്രിബ്‌സ്) വിഖ്യാത പ്രദർശനം ഡിസംബർ എട്ടിന് ആരംഭിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കലാകാരന്മാർ ഒരുക്കുന്ന 120 പുൽക്കൂടുകളാണ് ‘100 ക്രിബ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന പ്രദർശനത്തിൽ ഇടംപിടിക്കുന്നത്. സിൽവർ, കോറൽ, ഗ്ലാസ്, സെറാമിക്, കളിമണ്ണ്, തടി എന്നിങ്ങനെ വിവിധ വസ്തുക്കൾ കൊണ്ടുള്ള പുൽക്കൂടുകൾ ഇതിനായി വത്തിക്കാനിൽ എത്തിച്ചുകഴിഞ്ഞു. നവസുവിശേഷവത്ക്കരണ തിരുസംഘത്തിന്റെ നേതൃത്വത്തിൽ ക്രമീകരിക്കുന്ന പ്രദർശനം 2023 ജനുവരി എട്ടുവരെ കാണാൻ അവസരമുണ്ട്. സാധാരണയായി പ്രദർശനം
ഡബ്ലിൻ: പല വലുപ്പത്തിലും ശൈലിയിലുമുള്ള പുൽക്കൂടുകൾ നിരവധി കണ്ടിട്ടുണ്ടാകും. പക്ഷേ, ചലിക്കുന്ന പുൽക്കൂട് കണ്ടിട്ടുണ്ടോ? സംശയമില്ല, ഐറിഷ് തലസ്ഥാനമായ ഡബ്ലിനിലെ വിഖ്യാതമായ ‘ചലിക്കുന്ന പുൽക്കൂട്’ (ദ മൂവിംഗ് ക്രിബ്) കാണേണ്ട കാഴ്ചതന്നെയാണ്. ഐറിഷ് ക്രിസ്മസ് ആഘോഷങ്ങളിലെ പ്രധാന ആകർഷണമായ ‘ചലിക്കുന്ന പുൽക്കൂട്’ സന്ദർശകർക്കായി തുറന്നുകഴിഞ്ഞു. ഇനി ജനുവരി ഏഴ് വരെ കാണാം ആ കൗതുകക്കാഴ്ചകൾ. ‘സെന്റ് മാർട്ടിൻ അപ്പസ്തോലേറ്റ്’ 1956 മുതൽ ഡബ്ലിനിലെ പാർനൽ സ്‌ക്വയറിൽ ക്രമീകരിക്കുന്ന ‘ചലിക്കുന്ന പുൽക്കൂടി’ന്റെ പ്രദർശനം സൗജന്യമാണെങ്കിലും മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണെന്ന് സംഘാടകർ
വത്തിക്കാന്‍ സിറ്റി: ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ ഫ്രാൻസിസ് പാപ്പ, ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ദുബായിൽ നടക്കുന്ന COP28 കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് വത്തിക്കാൻ അറിയിച്ചു. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് പാപ്പയുടെ സന്ദര്‍ശനം വത്തിക്കാന്‍ ഒഴിവാക്കിയിരിക്കുന്നത്.അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെങ്കിലും, യാത്ര ചെയ്യരുതെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്ടർമാരുടെ അഭ്യർത്ഥന ഖേദത്തോടെയാണ് ഫ്രാൻസിസ് പാപ്പ സ്വീകരിച്ചതെന്നും തുടര്‍ന്നു യാത്ര റദ്ദാക്കുകയുമായിരിന്നുവെന്നും ഏതെങ്കിലും വിധത്തിൽ സമ്മേളനത്തിൽ പങ്കെടുക്കാൻ അദ്ദേഹം ശ്രമിക്കുമെന്നും വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു. ഓണ്‍ലൈന്‍ വഴി
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ശ്വാസകോശ സംബന്ധമായ പരിശോധനകളില്‍ സങ്കീർണ്ണതയില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും വത്തിക്കാന്‍. കഴിഞ്ഞ ദിവസങ്ങളിലെ വിവിധ കൂടികാഴ്ചകൾ റദ്ദാക്കി ഫ്രാൻസിസ് പാപ്പായെ റോമിലെ ജെമെല്ലി ആശുപത്രിയിൽ അൾട്രാസൗണ്ട് സ്കാനിംഗിന് വിധേയനാക്കിയിരുന്നു. ശ്വാസകോശ സംബന്ധമായ സങ്കീർണ്ണതകളുടെ അപകടസാധ്യത വിലയിരുത്താൻ ലക്ഷ്യമിട്ടായിരുന്നു പരിശോധന. പരിശോധനാ ഫലങ്ങളിൽ ആശങ്കയ്ക്ക് വകയില്ലെന്നും പാപ്പ പേപ്പൽ വസതിയായ സാന്താ മാർത്തയിലേക്ക് മടങ്ങിയെന്നും വത്തിക്കാന്‍ അറിയിച്ചു. പരിശോധനയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കണ്ടെത്തിയില്ലെന്നും എന്നാൽ ശ്വാസംമുട്ടൽ ഉളവാക്കുന്ന ഒരു വീക്കം
മനാഗ്വേ: ക്രിസ്തു വിശ്വാസം പരസ്യമായി പ്രഘോഷിച്ച് ഈ വർഷത്തെ മിസ് യൂണിവേഴ്സ് കിരീടം ചൂടിയ നിക്കരാഗ്വേന്‍ സ്വദേശിനി ഷെയ്നീസ് പ്ലാസിയോസ്. കിരീടധാരണത്തിനു ശേഷം മാധ്യമങ്ങൾക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്ലാസിയോസ് തന്റെ വിശ്വാസം പരസ്യമാക്കിയത്. ‘ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്, കത്തോലിക്കാ വിശ്വാസിയാണ്, എന്നെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥനയാണ് എനിക്ക് ആശ്വാസം തരുന്ന ഏകമാര്‍ഗ്ഗം’, ദൈവമേ നന്ദി എന്ന് ഞാന്‍ പറയുമ്പോള്‍ ഈ കിരീടം എന്റേതല്ല, മറിച്ച് അവിടുത്തേതാണെന്നും ഇരുപത്തിമൂന്നു വയസ്സുകാരിയായ മിസ് യൂണിവേഴ്‌സ് പറഞ്ഞു കഴിഞ്ഞയാഴ്ച എല്‍ സാല്‍വദോറില്‍വച്ചായിരുന്നു മിസ്
Don’t want to skip an update or a post?