അത്ഭുത വിമാനത്തെ രക്ഷിച്ച യൗസേപ്പിതാവ്
- Featured, ചിന്താവിഷയം, വിശുദ്ധ യൗവുസേപ്പുപിതാവ്
- March 19, 2024
ഫാ. ജയ്സൺ കുന്നേൽ mcbs കനേഡിയൻ എഴുത്തുകാരനായ ജോസ്. എ. റോഡ്രിഗസിൻ്റെ (Jose A. Rodrigues) യൗസേപ്പിതാവിനെക്കുറിച്ചുള്ള പുസ്തകമാണ് The Book of Joseph: God’s Chosen Father അഥവാ “ജോസഫിൻ്റെ പുസ്തകം: ദൈവം തിരഞ്ഞെടുത്ത പിതാവ് ” എന്നത് . ദൈവ പിതാവ് തൻ്റെ പ്രതിനിധിയായി തിരഞ്ഞെടുത്ത യൗസേപ്പിൻ്റെ ജീവിതം മൂന്നു ഭാഗങ്ങളായി ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു. യേശുവിനെ സ്നേഹിക്കുകയും പരിപാലിക്കുകയും പഠിപ്പിക്കുകയും അവനെ പുരുഷത്വത്തിലേക്കു രൂപപ്പെടുത്തുകയും ചെയ്തത് നസറത്തിലെ കുറ്റമറ്റ പിതാവായ ഈ യൗസേപ്പാണ്.
ഗോണ്‍സാലോ മസാറസ എന്ന സ്പാനിഷ് പുരോഹിതനാണ് 1992 ല്‍ നടന്ന സംഭവം പങ്കുവയ്ക്കുന്നത്. അക്കാലയളവില്‍ ഗോണ്‍സാലോ റോമില്‍ വൈദീക വിദ്യാര്‍ത്ഥിയായിരുന്നു. ‘അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിനോടുള്ള ‘ 30 ദിവസത്തെ പ്രാര്‍ത്ഥന പൂര്‍ത്തിയാക്കിയ ദിനമായിരുന്നു അന്ന്. ആ ദിവസം തന്നെയാണ് ഗോണ്‍സാലോയുടെ പൈലറ്റായ സഹോദരന്‍ ജെയിം പറത്തിയ വിമാനം ഗ്രാനഡയില്‍ ലാന്‍ഡിങ്ങിനിടയില്‍ അപകടത്തില്‍ പെട്ടത്. 94 യാത്രക്കാരുണ്ടായിരുന്ന വിമാനം രണ്ടായി തകര്‍ന്നെങ്കിലും 26 പേര്‍ക്കു ചെറിയ പരിക്കുപറ്റിയതല്ലാതെ ആളപായം ഉണ്ടായില്ല. പ്രാദേശിക പത്രങ്ങള്‍ ഈ അപകടം
യേശു ജോസഫിന്റെ മകന്‍ ലൂക്കാ 3/23, ”ഇവന്‍ ജോസഫിന്റെ മകനല്ലേ” ലൂക്കാ 4/22, യോഹന്നാന്‍ 1/45, ”ജോസഫിന്റെ മകന്‍, നസ്രത്തില്‍നിന്നുള്ള യേശുവിനെ ഞങ്ങള്‍ കണ്ടു” എ്ന്ന് പീലിപ്പോസ് സാക്ഷ്യപ്പെടുത്തുന്നു. ”തന്റെ ഭവനത്തിന്റെ നാഥനും തന്റെ സമ്പത്തിന്റെ ഭരണാധിപനുമായി അവനെ നിയമിച്ചു” സങ്കീര്‍. 105/21 ”ജോസഫിന്റെ അടുത്തേക്കു ചെല്ലുക, അവന്‍ നിങ്ങളോട് പറയുന്നതുപോലെ ചെയ്യുക” ഉല്‍പത്തി 41:55 ”ക്രിസ്തുവിനോട് അടുക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍, ഞങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നു, യൗസേപ്പിന്റെ പക്കല്‍ പോവുക” വാഴ്ത്തപ്പെട്ട പന്ത്രണ്ടാം പിയൂസ് പാപ്പാ ”ഒരു പിതാവ്
”പൂര്‍വപിതാവായ അബ്രാഹത്തിന്റെ വിശ്വാസവും യാക്കോബിന്റെ പ്രത്യാശയും മോശയുടെ ശാന്തതയും സഹിഷ്ണുതയും നോഹയുടെ അനുസരണവും മതനിഷ്ഠയും ദാവീദിന്റെ ഊഷ്മളസ്‌നേഹവും ജോബിന്റെ ക്ഷമയും ആത്മശക്തിയും പൂര്‍വജോസഫിന്റെ വിവേകവും ജോസഫില്‍ വിളങ്ങി പ്രശോഭിക്കുന്നു”- വിശുദ്ധ യൗസേപ്പിതാവിനെ കുറിച്ച് ധ്യാനിക്കുമ്പോൾ ഇതൾവിരിയുന്ന സവിശേഷതകൾ അടുത്തറിയാം, വിശുദ്ധന്റെ തിരുനാൾ ദിനത്തിൽ. നീതിമാന്‍, കുടുംബജീവിതക്കാരുടെയും കന്യാവ്രതക്കാരുടെയും കാവല്‍ക്കാരന്‍, തിരുക്കുടുംബത്തിന്റെയും തിരുസഭയുടെയും പാലകന്‍, നന്മരണ മധ്യസ്ഥന്‍, തൊഴിലാളികളുടെ മധ്യസ്ഥന്‍ എന്നിങ്ങനെ നസ്രത്തിലെ തച്ചനുള്ള വിശേഷണങ്ങള്‍ നിരവധിയാണ്. പൂര്‍വപിതാവായ അബ്രാഹത്തിന്റെ വിശ്വാസവും യാക്കോബിന്റെ പ്രത്യാശയും മോശയുടെ ശാന്തതയും സഹിഷ്ണുതയും
യൗസേപ്പിതാവിനോടുള്ള ഫ്രാന്‍സിസ് പാപ്പയുടെ ഭക്തി ലോകപ്രശസ്തമാണ്. പ്രശ്‌നങ്ങളും പ്രതിസന്ധികളും വരുമ്പോള്‍ ഒരു കുറിപ്പെഴുതി വിശുദ്ധ യൗസേപ്പിതാവിന് സമര്‍പ്പിക്കുന്നതാണ് പാപ്പയുടെ പതിവ്. പാപ്പയുടെ ശാന്തതയുടെയും യുവത്വത്തിന്റെയും രഹസ്യവും ഈ ഭക്തിയുമായി ബന്ധപ്പെട്ടതാണ്. കത്തോലിക്കസഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് പാപ്പ 85 ന്റെ പടിവാതിലും കടന്നു മുന്നോട്ടു കുതിക്കുകയാണ്. അദ്ദേഹത്തിന്റെ അനിതരസാധാരണമായ പ്രസരിപ്പിന്റെയും യുവചൈതന്യത്തിന്റെയും രഹസ്യമറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷ ഉണ്ടാകും. വാര്‍ധക്യത്തെ അവഗണിച്ചുകൊണ്ട് ചുറുചുറുക്കോടെ മുന്നേറുന്ന ഫ്രാന്‍സിസ് പാപ്പ ഏവര്‍ക്കും ഒരു അത്ഭുതമാണ്. പ്രായത്തെ പ്രസരിപ്പുകൊണ്ടും ലാളിത്യം കൊണ്ടും തോല്പിക്കുന്ന ഫ്രാന്‍സിസ്
ജോലി ചെയ്യുന്ന സ്ഥാപനം ജപ്പാനില്‍നിന്നും വാങ്ങുന്ന ന്യൂസ്‌പേപ്പര്‍ പ്രിന്റിംഗ് പ്രസുകളുടെ പരിശീലനത്തിനായിട്ടാണ് ഞാനും മറ്റുരണ്ടു സഹപ്രവര്‍ത്തകരും 2011 ജനുവരിയില്‍ രണ്ടുമാസത്തേക്ക് ജപ്പാനിലേക്ക് യാത്രയായത്. ഒന്നരമാസത്തെ ടോക്കിയോ വാസത്തിനുശേഷം മേലധികാരികളുടെ നിര്‍ദേശപ്രകാരം മറ്റൊരു ജില്ലയായ ഇബാറക്കിയിലേക്ക് ഫെബ്രുവരി 28-ാം തിയതി എത്തിച്ചേര്‍ന്നു. തൊട്ടടുത്തുള്ള ടൗണി ലെ ഇബറാക്കി പ്രസ് സെന്ററിലെ രണ്ട് പ്രസുകള്‍കൂടി ഞങ്ങളുടെ കമ്പനി വാങ്ങിയിരുന്നു. പുതിയ സ്ഥലത്തെത്തി രണ്ടുമൂന്നു ദിവസങ്ങള്‍ക്കകം മേലധികാരികളുടെ നിര്‍ദേശം വന്നു. കൂടെയുള്ളവര്‍ മാര്‍ച്ച് 13-ന് തിരികെ വരണമെന്നും ഞാന്‍ മാത്രം ഒന്നരമാസംകൂടി
ധൂര്‍ത്തപുത്രന്റെ ഉപമയില്‍ അലിവുള്ള പിതാവിനെ അവതരിപ്പിക്കുവാന്‍ യേശുവിനെ പ്രേരിപ്പിച്ചത് യൗസേപ്പിതാവുമായുള്ള തന്റെ സമ്പര്‍ക്കവും അനുഭവവുമായിരുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ പറയുന്നുണ്ട്. ഭാഗ്യസ്മരണാര്‍ഹനായ ഇരുപത്തിമൂന്നാം യോഹന്നാന്‍ മാര്‍പാപ്പ വിശുദ്ധ യൗസേപ്പിനെ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ സംരക്ഷകനായി പ്രഖ്യാപിച്ചിരുന്നു. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നടക്കുന്ന അവസരത്തില്‍ പരിശുദ്ധ കുര്‍ബാനയില്‍ പരിശുദ്ധ കന്യകയെ അനുസ്മരിച്ചതിനുശേഷം വിശുദ്ധ യൗസേപ്പിനെ അനുസ്മരിക്കണമെന്ന് മാര്‍പാപ്പ നിര്‍ദേശിക്കുകയും ചെയ്തു. പരിഷ്‌കരിച്ച സീറോ മലബാര്‍ കുര്‍ബാനയിലെ അനുസ്മരണ പ്രാര്‍ത്ഥനയില്‍ വിശുദ്ധ യൗസേപ്പും ചേര്‍ക്കപ്പെട്ടു എന്നത് ശുഭസൂചകമാണ്. വിശുദ്ധ യൗസേപ്പ്, അനേകം
പരിശുദ്ധ അമ്മ കഴിഞ്ഞാല്‍ എനിക്കേറ്റവും പ്രിയപ്പെട്ട വിശുദ്ധന്‍ യൗസേപ്പിതാവാണ്. സഭയുടെ പാരമ്പര്യവും ജീവിതാനുഭവങ്ങളുമാണ് ഈ ബോധ്യം എന്നില്‍ രൂഢമൂലമാക്കിയത്. അലന്‍ എയിംസ് വിഖ്യാതനായ ഓസ്‌ട്രേലിയന്‍ ആത്മീയ എഴുത്തുകാരനാണ്. പലപ്പോഴും അദ്ദേഹത്തിന് സ്വര്‍ഗത്തെക്കുറിച്ചുള്ള സ്വകാര്യ വെളിപാടുകള്‍ ലഭിച്ചിട്ടുണ്ട്. ഒരിക്കല്‍ സ്വര്‍ഗത്തിന്റെ ഘടന വെളിപ്പെടുത്തുന്ന ഒരു ദര്‍ശനം അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. അത് നടന്ന തീയതി സഹിതം (1994 ഡിസംബര്‍ 17-ന് പരിശുദ്ധ കുര്‍ബാന സ്വീകരണത്തിനുശേഷം) അദ്ദേഹത്തിന്റെ ഹെവന്‍ലി വേഡ്‌സ് എന്ന ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്. കണ്ടത് ഇപ്രകാരമാണ്. ഒരു വലിയ സിംഹാസനത്തില്‍
Don’t want to skip an update or a post?