ഹാവന്ന: കരുണയുടെ വർഷത്തിൽ തടവിൽ കഴിയുന്നവരെ മോചിപ്പിക്കണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ അഭ്യർത്ഥനയെ തുടർന്ന് ക്യൂബ 787 തടവുകാരെ മോചിപ്പിച്ചു. കുറ്റകൃത്യങ്ങളുടെ സ്വഭാവം, ജയിലിലെ പെരുമാറ്റ രീതി, ശിക്ഷ അവസാനിക്കാനുള്ള സമയം തുടങ്ങിയവ പരിഗണിച്ചാണ് മോചിപ്പിക്കാനുള്ള തടവുകാരെ തിരഞ്ഞെടുത്തതെന്ന് പ്രസിഡന്റ് റൗൾ കാസ്‌ട്രോ നേതൃത്വം നൽകുന്ന കൗൺസിൽ ഓഫ് സ്റ്റേറ്റ് വ്യക്തമാക്കി. കൊലപാതകം, ബലാത്കാരം, കുട്ടികളെ ദുരുപയോഗിക്കൽ, മയക്കുമരുന്നു കടത്ത് തുടങ്ങിയ ഗൗരവമായ കുറ്റകകൃത്യങ്ങൾ ചെയ്തവരെ മോചനത്തിനായി പരിഗണിച്ചില്ല. സ്ത്രീകൾക്കും യുവജനങ്ങൾക്കും രോഗികളായവർക്കും പ്രത്യേക പരിഗണന നൽകിയതായി അധികാരികൾ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *