കുട്ടനാട് ഒരു സംസ്കൃതിയാണ്. കാർഷിക ജൈവവ്യവസ്ഥയിൽ വിശ്വാസവും ആത്മീയതയും ചാലിച്ചെടുത്ത ജീവിതശൈലിയാണ് കുട്ടനാടിന്റെ മുഖമുദ്ര. ഈ സംസ്കൃതിയുടെ പിള്ളതൊട്ടിലുകളാണ് കുട്ടനാട്ടിലൂടെ തലങ്ങും വിലങ്ങും ഒഴുകുന്ന നദികളുടെയും പുഴകളുടെയും ഓരങ്ങളിൽ തലയുയർത്തി നിൽക്കുന്ന ക്രൈസ്തവ ദൈവാലയങ്ങൾ. പ്രാചീനമായ ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കാ കുട്ടനാട്ടിലെ ദൈവാലയ മുത്തശിയാണ്.
കേരള സഭയിലെ അല്മായ ദൈവശാസ്ത്രജ്ഞൻ എന്ന് വിശേഷിക്കപ്പെടാവുന്ന ജോസ് ഫിലിപ്പ് മേടയിൽ അര നൂറ്റാണ്ടുകാലം നീണ്ട തന്റെ മതബോധന സപര്യയ്ക്ക് തുടക്കംകുറിച്ചത് ഈ ദൈവാലയ തിരുമുറ്റത്താണ്. ചങ്ങനാശേരി അതിരൂപതയുടെ മതബോധനകേന്ദ്രമായ സന്ദേശനിലയത്തിന്റെ സെക്രട്ടറി, വിശ്വാസപരിശീലരംഗത്ത് പല നൂതന സംരംഭങ്ങളുടെയും ഉപജ്ഞാതാവ്, ദൈവശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ അല്മായൻ എന്നിങ്ങനെ വിശേഷണങ്ങൾ നീളുന്നു. മതബോധനത്തിൽ നിരവധി ഗ്രന്ഥങ്ങളുടെയും ലേഖനങ്ങളുടെയും രചയിതാവ്, ദൈവശാസ്ത്ര അധ്യാപകൻ, മതാധ്യാപക പരിശീലകൻ എന്നിങ്ങനെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ദൈവശാസ്ത്രജ്ഞനാണ് ജോസ് ഫിലിപ്പ.്
മതബോധനരംഗത്തേക്ക്
ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ് സൺഡേസ്കൂളിലെ അധ്യാപകനായിട്ടാണ് ജോസ് ഫിലിപ്പ് മതബോധന ശുശ്രൂഷയ്ക്ക് തുടക്കം കുറിച്ചത്. പ്രീഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കിയ 1968 ജൂലൈ മാസത്തിൽ അദ്ദേഹത്തെ മതാധ്യാപകനായി നിയമിച്ചു. മതബോധനരംഗം ഊർജ്ജസ്വലമാക്കുവാൻ തുടർന്നുള്ള പന്ത്രണ്ട് വർഷങ്ങൾ നിരന്തരമായി പരിശ്രമിച്ചു. അതിനുവേണ്ടി മതബോധന സമിതിക്ക് രൂപംനൽകി. അതിന്റെ സെക്രട്ടറിയായി പത്തു വർഷക്കാലം പ്രവർത്തിച്ചു. പല നൂതന പരിപാടികളും ആവിഷ്കരിക്കുവാൻ അക്കാലത്ത് സാധിച്ചു. സൺഡേസ്കൂൾ സംവിധാനം വിപുലവും ക്രമീകൃതവും ആക്കുവാൻ ശ്രമങ്ങൾ നടന്നു. എല്ലാ സൗകര്യങ്ങളുമുള്ള ഓഫീസ്, ലൈബ്രറി, കയ്യെഴുത്തു മാസിക, മതബോധന ദിനാഘോഷം, മതാധ്യാപകർക്ക് പരിശീലനം, കലാകായിക മത്സരങ്ങൾ, ദൃശ്യമാധ്യമങ്ങളുടെ ശേഖരം 16 എം.എം. ഫിലിം പ്രദർശനം, ധ്യാനങ്ങൾ, ദൈവവിളി സെമിനാറുകൾ ഇവയെല്ലാം സൺഡേസ്കൂളിന് പുതിയ ഓജസ് നൽകി. 1979-ൽ സൺഡേസ്കൂൾ ഹെഡ്മാസ്റ്ററായി നിയോഗിക്കപ്പെടുമ്പോൾ പ്രായം കേവലം 30 വയസായിരുന്നു. ചങ്ങനാശേരി അതിരൂപതയിലെ ഏറ്റവും നല്ല സൺഡേസ്കൂളായി ചമ്പക്കുളം തെരഞ്ഞെടുക്കപ്പെട്ടു.
മതാധ്യാപക പരിശീലകൻ
ചങ്ങനാശേരി എസ്.ബി. കോളേജിൽ ഡിഗ്രി പഠനം പൂർത്തിയാക്കി വീട്ടിൽ കഴിയുന്ന 1971-72 കാലം. കേരള സഭയിൽ മതബോധന ക്ലാസുകളിൽ പുതിയ പാഠപുസ്തകങ്ങൾ നടപ്പിലാക്കിയ സമയം. ആ പുസ്തകങ്ങൾ അതിരൂപതയിലെ മതാധ്യാപകർക്കു പരിചയപ്പെടുത്തുവാനുള്ള ടീമിൽ അംഗമായിരുന്നു ജോസ് ഫിലിപ്പ്. 1974-78 കാലഘട്ടത്തിൽ വാർഷിക മതാധ്യാപക ധ്യാനങ്ങളിൽ ക്ലാസെടുക്കുവാൻ നിയോഗിക്കപ്പെട്ടു. 1979-ൽ കൽക്കത്ത ഡോൺബോസ്കോ കാറ്റക്കെറ്റിക്കൽ കേന്ദ്രത്തിൽ ദൃശ്യ-ശ്രവ്യ മാധ്യമ മതബോധനത്തിൽ പ്രത്യേകപരിശീലനം നേടുവാനുള്ള അവസരവും ലഭിച്ചു.
ജോസ് ഫിലിപ്പിനെ മുഴുവൻ സമയ മതബോധന ശുശ്രൂഷകനായി തെരഞ്ഞെടുത്തു. 1980-ൽ അതിരൂപതാ മതബോധന സെക്രട്ടറിയായും ചങ്ങനാശേരി അതിരൂപതാ മതബോധന കേന്ദ്രമായ സന്ദേശനിലയത്തിന്റെ മതാധ്യാപക പരിശീലന പരിപാടികളുടെ ഓർഗനൈസറായും നിയമിച്ചു. അന്നുമുതൽ തുടങ്ങിയ മുഴുവൻസമയ മതബോധന ശുശ്രൂഷ അറുപത്തിയാറാമത്തെ വയസിലും തുടരുന്നു. തന്റെ ഈ ദൗത്യത്തെ ഒരിക്കലും ഒരു ജോലിയായി അദ്ദേഹം കരുതിയിട്ടില്ല. ദൈവിക പദ്ധതിയായിട്ടാണ് ഈ വിളിയെ കാണുന്നത്. സവിശേഷമായ ഈ വിളിയ്ക്ക് ആത്മാർത്ഥമായും ആത്മസർപ്പത്തോടുകൂടിയും പ്രത്യുത്തരം നൽകുവാൻ അദ്ദേഹം തന്റെ മനസും ശരീരവും ദൈവതിരുമുമ്പിൽ അടിയറവെച്ച് കഴിഞ്ഞ 36 വർഷക്കാലം നിരന്തരമായി പരിശ്രമിച്ചുപോന്നു.
ഇക്കാലഘട്ടത്തിൽ സന്ദേശംനിലയം ആവിഷ്കരിച്ചു നടപ്പിലാക്കിയ എല്ലാ പരിശീല പരിപാടികളുടെയും പിന്നിൽ ജോസ് ഫിലിപ്പ് ഉണ്ടായിരുന്നു. കാറ്റക്കെറ്റിക്കൽ ലീഡേഴ്സ് ട്രയിനിംഗ് (ഇഘഠ), നവാഗത മതാധ്യാപകർക്കുള്ള പരിശീലനം (ആഇഠ), പുസ്തകപരിചയപ്പെടുത്തൽ (ഠആഎ) ഡിപ്ലോമാ കോഴ്സുകൾ, ഓഡിയോ വിഷ്വൽ ട്രയിനിംഗ് കോഴ്സ്, മതബോധന മാധ്യമ കോഴ്സ് (ങഇഇ) ഇവയൊക്കെ നടപ്പിലാക്കിയതിൽ ജോസ് ഫിലിപ്പ് സംഭാവനകൾ വിലപ്പെട്ടതായിരുന്നു.
വിശ്വാസോത്സവം
മധ്യവേനൽ അവധിയുടെ ആരംഭത്തിൽ ഇന്റൻസീവ് കാറ്റക്കെറ്റിക്കൽ കോഴ്സ് എല്ലാ രൂപതകളിലും നടത്തിപ്പോന്നിരുന്നു. ആരംഭത്തിൽ അത് പുസ്തക കേന്ദ്രീകൃതവും അതിനാൽതന്നെ വിരസവുമായിരുന്നു. ഇതിന് മാറ്റംവരണമെന്ന് എല്ലാവരും ആഗ്രഹിച്ചു. ‘വിശ്വാസോത്സവം’ എന്നപേരിൽ ആരംഭിച്ച പുതിയ മതബോധനരീതി ഇന്ന് കേരളത്തിലെ ഒട്ടുമിക്ക രൂപതകളും ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. ഇടവക ദൈവാലയത്തിലും അതിന്റെ ചുറ്റുവട്ടങ്ങളിലും നിറഞ്ഞുനിന്ന ഈ പഠനസമ്പ്രദായം വിദ്യാർത്ഥികേന്ദ്രീകൃതമായിരുന്നു. അതിനാൽതന്നെ ആകർഷകവുമായി. കൂട്ടുകൂടിയും ഓടികളിച്ചും തുള്ളിച്ചാടിയും കഥപറഞ്ഞും ചിത്രങ്ങൾ വരച്ചും ഒപ്പം പ്രാർത്ഥിച്ചും പഠിച്ചും നടന്നുപോരുന്ന ആ പുത്തൻ ബോധന സമ്പ്രദായം ചിട്ടപ്പെടുത്തുന്നതിൽ സവിശേഷമായ നേതൃത്വം നൽകുകയുണ്ടായി. പുതിയ പഠനരീതിയ്ക്ക് ആവശ്യമായ ബോധന സാമഗ്രികൾ ജോസിന്റെ ചിന്തയിൽ രൂപം കൊണ്ടതാണ്.
രണ്ടാം വത്തിക്കാൻ കൗൺസിൽ കൂട്ടായ്മയിൽ (രീാാൗിശീി) ഊന്നിയ സഭാത്മക ദൈവശാസ്ത്രത്തിന് പ്രാമുഖ്യം നൽകി. അതിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ട മതബോധന രീതിയാണ് സഭാത്മക വിശ്വാസ തീർത്ഥാടനം (ഋരരഹലശെമഹ ളമശവേ ുശഹഴൃശാമഴല മുുൃീമരവ). ഈ രീതിയെ ആസ്പദമാക്കി കേരളത്തിലുടനീളമുള്ള മതാധ്യാപകർക്ക് വിശ്വാസപരിശീലനം നൽകുന്നതിൽ ജോസ് ഫിലിപ്പ് നിർണ്ണായക പങ്കുവഹിച്ചു.
നവമാധ്യമങ്ങൾ വിശ്വാസപരിശീലനത്തിന് ആവശ്യമാണെന്ന് ഉറച്ചബോധ്യത്തിൽനിന്ന് സഭാധികാരികളുടെ അംഗീകാരത്തോടുകൂടി ആരംഭിച്ച വിശ്വാസപരിശീലകരുടെ കൂട്ടായ്മയാണ് ഠവല രീിളൃമലേൃിശ്യേ ീള രമവേീഹശര ളമശവേ ളീൃാമലേ ൃ െ(ഇഇഎ) എന്നത്. തോമ്മാശ്ലീഹായുടെ അപ്പസ്തോലിക പാരമ്പര്യത്തിൽ ഊന്നിയ മതബോധന സമീപനം ലോകമെമ്പാടുമുള്ള വിശ്വാസപരിശീലകർക്ക് സംലഭ്യമാക്കുക എന്നതാണ് ഈ നവമാധ്യമ കൂട്ടായ്മയുടെ ലക്ഷ്യം. അതിന്റെ സ്ഥാപക ഡയറക്ടറാണ് ജോസ്. കൂട്ടായ്മയുടെ വെബ്ബ്സൈറ്റ് ംംം. ്യെൃീാമഹയമൃരമലേരവലശെ.െീൃഴ ആണ്.
പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽനിന്ന് മതബോധന ദൈവശാസ്ത്രത്തിൽ അദ്ദേഹം 1972-73-ൽ ഡിപ്ലോമ കരസ്ഥമാക്കി. ബംഗളൂരുവിലെ ധർമ്മരാം പെന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും ദൈവശാസ്ത്രത്തിൽ ബിരുദം (1981-85) നേടുകയുണ്ടായി. അതിനുശേഷം കോട്ടയം വടവാതൂർ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും (1988-90) ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി.
ദൈവശാസ്ത്ര അധ്യാപകൻ
ഒരു മതാധ്യാപകനായി അറിയപ്പെടാനാണ് ജോസ് ഫിലിപ്പ് ഇഷ്ടപ്പെടുന്നത്. പ്രീഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കിയ 1968 മുതൽ ഏതാണ്ട് 50 വർഷക്കാലം അദ്ദേഹം വിവിധ സൺഡേസ്കൂളുകളിൽ പഠിപ്പിച്ചുപോരുന്നു. മതബോധന ശാസ്ത്രം, വിശ്വാസ പരിശീലനത്തിലെ ബോധന രീതികൾ ഇവയെക്കുറിച്ച് കേരളത്തിലെ ഒട്ടുമിക്ക രൂപതകളിലും ക്ലാസുകളും സെമിനാറുകളും ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്. ചങ്ങനാശേരിയിൽ സന്യാസിനികൾക്കായുള്ള അമലാ തിയോളജിക്കൽ കോളേജ്, കോട്ടയത്ത് മാങ്ങാനത്തുള്ള പൗരസ്ത്യ വിദ്യാനികേതൻ, അല്മായർക്കുവേണ്ടിയള്ള മാർത്തോമ്മ വിദ്യാനികേതൻ എന്നിങ്ങനെയുള്ള ദൈവശാസ്ത്ര പാഠശാലകളിൽ 25 വർഷക്കാലമായി അധ്യാപകനാണ്. മാർത്തോമ്മാ വിദ്യാനികേതന്റെ തുടക്കത്തിൽ ആദ്യ 5 വർഷക്കാലം രജിസ്റ്റാറായും പ്രവർത്തിച്ചിട്ടുണ്ട്. പഠിക്കുകയും പഠിപ്പിക്കുകയും ഒപ്പം എഴുതുകയും ചെയ്ത ദൈവശാസ്ത്രാധ്യാപകനാണ് ജോസ്. ദൈവശാസ്ത്ര-മതബോധന വിഷയങ്ങൾ സംബന്ധിച്ചുള്ള ലേഖനങ്ങൾ 1972 മുതൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏതാണ്ട് 110-ൽ അധികം ലേഖനങ്ങളും പ്രബന്ധങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്. താലന്ത്, മതദർശനം, മേരിവിജയം, ഹെറാൾഡ് ഓഫ് ഗുഡ്ന്യൂസ്, കതിരൊളി, കുടുംബജ്യോതിസ്, സത്യദർശനം, റൂഹാ എന്നിങ്ങനെ കേരളസഭയിലെ ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ വന്നിട്ടുണ്ട്.
പുസ്തകങ്ങൾ
മതബോധനരീതികളെക്കുറിച്ചും മതബോധന ദൈവശാസ്ത്രത്തെക്കുറിച്ചും ഒമ്പത് പുസ്തകങ്ങൾ രചിച്ചു. വിവിധ കാലഘട്ടങ്ങളിൽ രൂപപ്പെട്ട പാഠപുസ്തക പരമ്പരകൾക്കുവേണ്ടി അൻപതിലധികം വർക്കു ബുക്കുകളും അധ്യാപകസഹായികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ക്രിസ്തുവിന്റെ പിന്നാലെ’, ‘ദൈവം നമ്മോടുകൂടെ’, ‘രക്ഷയുടെ പാതയി ൽ’ എന്നീ പരമ്പരകളിലെ ഒട്ടുമിക്ക ക്ലാസുകളിലേക്കുവേണ്ട വർക്കുബുക്കുകളും അധ്യാപക സഹായികളും തയ്യാറാക്കിയത് ജോസ് ഫിലിപ്പായിരുന്നു. കൂടാതെ വിശ്വാസോത്സവത്തിനാവശ്യമായ വർക്കുബുക്കുകളും തയ്യാറാക്കി. മതബോധന ക്ലാസുകൾക്ക് ആവശ്യമായ വിഷ്വൽ ഐയ്ഡുകളും മതബോധന കിറ്റുകളും ഓരോ വർഷവും അദ്ദേഹം തയ്യാറാക്കി മതധ്യാപകർക്ക് എത്തിച്ചുകൊണ്ടിരുന്നു. ചങ്ങനാശേരി അതിരൂപതയുടെ മതാധ്യാപകർക്കുവേണ്ടിയുള്ള ദൈവശാസ്ത്ര ജേർണലാണ് കതിരൊളി. അതിന്റെ ആരംഭം തൊട്ട് ചീഫ്എഡിറ്ററന്മാർ വൈദികരാണ്. എന്നാൽ ആദ്യമായി അല്മായനായ ജോസ് ഫിലിപ്പിനെ കതിരൊളിയുടെ ചീഫ്എഡിറ്ററായി സഭാധികാരികൾ നിയമിച്ചു. ചിത്രകല, ഫോട്ടോഗ്രാഫി എന്നിവയിൽ പ്രാവീണ്യം നേടിയ കലാകാരൻകൂടിയാണ് അദ്ദേഹം. കുറച്ചുകാലം ആലപ്പുഴയിലുള്ള എസ്.എസ്. സ്കൂൾ ഓഫ് ആർട്സിൽ ചിത്രകലയിൽ പരിശീലനം നേടിയിട്ടുണ്ട്. 1970 കളിൽ കുട്ടനാട്ടിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫർ ആയിരുന്നു. ഇടക്കാലത്ത് (1974-78) വരെ നാഷണൽ സ്റ്റുഡിയോ എന്നൊരു ഫോട്ടോ സ്റ്റുഡിയോ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നു.
മതബോധനവുമായി ബന്ധപ്പെട്ടതും അല്ലാതെയുമുള്ള നിരവധി കമ്മറ്റികളിലും സഭാസമതികളിലും അംഗമായിട്ടുണ്ട്. സീറോ മലബാർ സഭയുടെ മതബോധന ഡയറക്ടറി രൂപപ്പെടുത്തിയ വിദഗ്ദ്ധസമതിയിൽ അംഗമായിരുന്നു. മതബോധനത്തിനുവേണ്ടിയുള്ള സീറോ മലബാർ സഭയുടെ കേന്ദ്രകമ്മറ്റിയിലും അംഗമായിരുന്നു. ചങ്ങനാശേരി അതിരൂപതയുടെ മതബോധന കമ്മീഷൻ, ബൈബിൾ കമ്മീഷനിലും സേവനം ചെയ്തിട്ടുണ്ട്. അന്തർദേശീയ ജേർണൽ ആയ റൂഹ(ൗൃവമ)യുടെ എഡിറ്റോറിയൽ അംഗമാണ്. ചങ്ങനാശേരി അതിരൂപതയുടെ പാസ്റ്ററൽ കൗൺസിലിൽ 1972 മുതൽ ഏതാണ്ട് 36 വർഷക്കാലം അംഗമായിരുന്നു. ചആഇഘഇ യുടെ 1981,85,90 എന്നീ വർഷങ്ങളിൽ നടന്ന മതബോധന ദേശീയസമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. സീറോ മലബാർ സഭയുടെ ആദ്യ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയിൽ അതിരൂപതയുടെ പ്രതിനിധിയുമായിരുന്നു.
അവാർഡുകൾ
മതബോധനരംഗത്തെ നിസ്തുലമായ സേവനങ്ങൾക്കുള്ള അംഗീകാരമെന്ന നിലയിൽ നിരവധി അവാർഡുകൾ തേടിയെത്തിയിട്ടുണ്ട്. അതിരൂപതയുടെ എക്സലന്റ് അവാർഡ് (2002), മാർ ജോസഫ് കുണ്ടുകുളം അവാർഡ് (2005), മാർത്തോമ്മാ പുരസ്കാരം (2011), പുത്തൻപറമ്പിൽ തൊമ്മച്ചൻ അവാർഡ് (2012), എ.കെ.സി.സി.അവാർഡ് (2012), കെ.സി.ബി.സി. കാറ്റക്കെറ്റിക്കൽ അവാർഡ് (2012).മതബോധന പ്രവർത്തനങ്ങൾക്ക് സഹായവും സംരക്ഷണവും പ്രോത്സാഹനവും നൽകിയ നിരവധി പേരുണ്ടെന്ന് ജോസ് ഫിലിപ്പ് അനുസ്മരിക്കുന്നു. ജോസ് ഫിലിപ്പ് 1950 ഡിസംബർ 19-ാം തീയതി ചമ്പക്കുളം കല്ലൂർക്കാട് ഇടവകയിൽ വൈശ്യംഭാഗത്ത് ജനിച്ചു. പിതാവ് ഫിലിപ്പ് മേടയിലും മാതാവ് അർക്കാഞ്ചലയുമായിരുന്നു. അധ്യാപികയായിരുന്ന അമ്മ ജോലിചെയ്തിരുന്ന വൈശ്യംഭാഗം ഗവണ്മെന്റ് സ്കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. തുടർന്ന് ചമ്പക്കുളം സെന്റ് മേരീസ് സെക്കണ്ടറി സ്കൂളിൽ പഠിച്ചു.
പ്രീഡിഗ്രി എടത്വാ സെന്റ് അലോഷ്യസ് കോളേജിലും ഡിഗ്രി ചങ്ങനാശേരി എസ്.ബി. കോളേജിലും പൂർത്തിയാക്കി. ഇപ്പോൾ ചങ്ങനാശേരി കുറുമ്പനാടം സെന്റ് മേരീസ് ഇടവകയിൽ താമസിക്കുന്നു. വിവാഹിതനായ അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്.ഇപ്പോൾ 66 വയസുണ്ട്. ഏതാണ്ട് അര നൂറ്റാണ്ടു പൂർത്തിയാകുന്ന തന്റെ മതബോധന ശുശ്രൂഷയെ സഭാത്മക വിശ്വാസ തീർത്ഥാടനമായിട്ടാണ് കാണുന്നത്. ജോസ് ഫിലിപ്പ് മതബോധനത്തെക്കുറിച്ച് ഊണിലും ഉറക്കത്തിലും ചിന്തിച്ചു. അതിനായി പദ്ധതികൾ ആവിഷ്കരിച്ചു. ഇപ്പോൾ അദ്ദേഹം രോഗാതുരനാണ്. വിരമിക്കലിനെക്കുറിച്ച് ആലോചിക്കുന്നു. ജോസ് ഫിലിപ്പിന്റെ മതബോധന ശുശ്രൂഷ ഈശോയുടെ മഹത്വത്തിനും സഭയുടെ വളർച്ചയ്ക്കും കാരണമായി എന്ന സംശയലേശമന്യേ രേഖപ്പെടുത്താം.
പ്രഫ. ജയിംസ് സെബാസ്റ്റ്യൻ
Leave a Comment
Your email address will not be published. Required fields are marked with *