മെക്‌സിക്കോ സിറ്റി: മെക്‌സിക്കോ വൈദികരുടെ കൊലക്കളമായി മാറുന്നു. ഇക്കവിഞ്ഞ ദിവസം സാൻ ഇസിഡോർ ലബ്രഡോർ ഇടവക വികാരി ഫാ. ലൂയിസ് ലോപസ് വില്ല (71) അക്രമികളുടെ കുത്തേറ്റ് മരിച്ചതാണ് ഏറ്റവും പുതിയ സംഭവം. ഇതോടെ കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ കൊല്ലപ്പെട്ട വൈദികരുടെ എണ്ണം 18 ആയി.
വൈദികൻ താമസിച്ചിരുന്ന മുറിയിൽ കൈകാലുകൾ ബന്ധിക്കപ്പെട്ട് കഴുത്തിലും നെഞ്ചിലും കുത്തേറ്റ നിലയിൽ കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തുകയായിരുന്നു. ദൈവാലയത്തിൽ നിന്നും ബഹളം കേട്ട ആളുകൾ വിവരം പൊലീസിനെ അയിച്ചുവെങ്കിലും പൊലീസ് എത്തുന്നതിന് മുൻപ് അക്രമികൾ രക്ഷപ്പെടുകയായിരുന്നു.
നസാഹുൾകൊയോട്ടിൽ രൂപതയും മെക്‌സിക്കൻ സഭയും അക്രമത്തെ ശക്തമായി അപലപിച്ച് രംഗത്തെത്തി. കൊലപാതകങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് മെക്‌സിക്കോ ആർച്ച്ബിഷപ്പ് കർദിനാൾ നോർബെർട്ടോ റിവേറ ആവശ്യപ്പെട്ടു. കൂടാതെ,വൈദികന്റെ ആത്മശാന്തിയ്ക്കായും അക്രമികളുടെ മാനസാന്തരത്തിനായും ബിഷപ്‌സ് സമിതിയും വിവിധ രൂപതകളും പ്രാർത്ഥന നടത്തി.
ഇയിടെയായി മെക്‌സിക്കോയിൽ വൈദികരെ കൊലപ്പെടുത്തുന്നതും തട്ടികൊണ്ടു പോയി ബന്ദികളാക്കുന്നതും പതിവായിരിക്കുകയാണ്. മെക്‌സിക്കോ കത്തീഡ്രലിൽ ദിവ്യബലിമധ്യേ വൈദികന് കുത്തേറ്റ സംഭവവും ഈയിടെ റിപ്പോർട്ട് ചെയ്തിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *