1488-ൽ സ്‌പെയിനിലെ ഒരു ധനിക കുടുംബത്തിലായിരുന്നു തോമസിന്റെ ജനനം. മാതാപിതാക്കൾക്ക് പാവങ്ങളോടുണ്ടായിരുന്ന സഹാനുഭൂതി കണ്ടുവളർന്ന തോമസ് വളരെ ചെറുപ്പത്തിലേതന്നെ ആ ഗുണങ്ങൾ തന്റെ ജീവിതത്തിൽ സ്വന്തമാക്കിയിരുന്നു. വിലകൂടിയ വസ്ത്രങ്ങൾ ധരിച്ച് പുറത്തേക്ക് പോയിരുന്ന ബാലനായ തോമസ് അത് സാധുക്കൾക്ക് ദാനം ചെയ്ത് അല്പ വസ്ത്രധാരിയായി മടങ്ങിവരുന്നത് പതിവായിരുന്നു. മാതാപിതാക്കളുടെ മരണശേഷം തനിക്ക് കൈവന്ന സ്വത്തുക്കൾ മുഴുവനും അദ്ദേഹം നിരാലംബരായ സ്ത്രീകൾക്കുവേണ്ടി ചെലവഴിച്ചു. അധ്യാപകനായി സേവനമനുഷ്ഠിച്ച തോമസ് തുടർന്ന് സെമിനാരിയിൽ ചേർന്നു. 1544-ൽ വലെൻസ്യയിലെ ആർച്ച് ബിഷപ്പായി നിയോഗിക്കപ്പെട്ടു. 1658-ൽ അലക്‌സാണ്ടർ ഏഴാം മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി ഉയർത്തി. പതിനാറാം നൂറ്റാണ്ടുമുതൽ വിശുദ്ധൻ ‘സ്‌പെയിൻകാരുടെ ആട്ടിടയൻ’ എന്നറിയപ്പെടുന്നു.
പ്രാർത്ഥന: മാതാപിതാക്കളുടെ മാതൃക പിന്തുടർന്ന് ദരിദ്രരെ സ്‌നേഹിച്ച വിശുദ്ധ വില്ലനോവയിലെ വിശുദ്ധ തോമസ്, വരുംതലമുറയ്ക്ക് നല്ല മാതൃകകൾ നൽകി ജീവിക്കുവാനും അതുവഴി വിശുദ്ധരായ അനേകർ രൂപപ്പെടുവാനുംവേണ്ട അനുഗ്രഹത്തിനായി പ്രാർത്ഥിക്കണമേ.
Leave a Comment
Your email address will not be published. Required fields are marked with *