മാനന്തവാടി: ഭക്ഷ്യസുരക്ഷാനിയമം അടിയന്തിരമായി നടപ്പിലാക്കണമെന്നും സംസ്ഥാനത്ത് റേഷൻ വിതരണം കുറ്റമറ്റ രീതിയിൽ പുന:സ്ഥാപിക്കണമെന്നും ദ്വാരകയിൽ ചേർന്ന മാനന്തവാടി രൂപത വൈദികസമ്മേളനം സർക്കാരിനോട് അഭ്യർത്ഥിച്ചു. ജീവൻ നിലനിർത്താനായി റേഷൻകടകളെ മാത്രം ആശ്രയിക്കേണ്ടി വരുന്ന പാവപ്പെട്ടവരും പാർശ്വവത്ക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങളുടെ ജീവിതം കേവലസാങ്കേതികത്വങ്ങളും ബന്ധപ്പെട്ട സർക്കാരുകളുടെ പിടിവാശിയും മൂലം ദുസ്സഹമായിക്കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യങ്ങളെക്കുറിച്ചുളള ഉത്കണ്ഠ സമ്മേളനം രേഖപ്പെടുത്തി. പുതിയ റേഷൻ കാർഡുകളുടെ വിതരണം ഇനിയും വൈകരുത്.
ജില്ലയിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വരൾച്ചയും കുടിനീർക്ഷാമവും സംസ്ഥാന സർക്കാരിന്റേയും ജില്ലാഭരണകൂടത്തിന്റേയും അടിയന്തിര ഇടപെടൽ അനിവാര്യമാക്കിയിരിക്കുന്നു. പ്രശ്നബാധിതഗ്രാമങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ എിവിടങ്ങളിൽ ജലലഭ്യത ഉറപ്പാക്കണം. മഴവെളളശേഖരണം, ഭാവിയിൽ വരൾച്ചയെ പ്രതിരോധിക്കാനുളള ജലസംരക്ഷണ പദ്ധതികൾ ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് ജനപങ്കാളിത്തത്തോടെ നടപ്പിലാക്കണം. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പരിഹാരം തേടാതെ അവയെ മുൻകൂ’ി പ്രതിരോധിക്കാൻ ദീർഘവീക്ഷണത്തോടെയുളള പദ്ധതികളാണ് നാടിനാവശ്യമെ് സമ്മേളനം വിലയിരുത്തി.
കാരുണ്യ വർഷാചരണം ഔദ്യേഗികമായി സമാപിച്ചെങ്കിലും സഭയുടെ എല്ലാ പ്രവർത്തനങ്ങളിലും കാരുണ്യത്തിന്റെ കരസ്പർശം അനുഭവിക്കാൻ ജനങ്ങൾക്ക് ആകണമെ് ബിഷപ് മാർ ജോസ് പൊരുടേം പറഞ്ഞു. സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചു സംസാരിക്കുകയായിരുു അദ്ദേഹം. വയനാട്, നീലഗിരി, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിുളള ഇരുൂറിൽപരം വൈദികർ സമ്മേളനത്തിൽ പങ്കെടുത്തു. രൂപതാ പാസ്റ്ററൽ കൗസിൽ സെക്ര’റി സെബാസ്റ്റ്യൻ പാലംപറമ്പിൽ, ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ. ജോഷി മഞ്ഞക്കുൽേ, കെ.സി.വൈ.എം. ഡയറക്ടർ ഫാ. ലാൽ പൈനുങ്കൽ എിവർ ചർച്ചകൾക്ക് നേതൃത്വം നല്കി. രൂപതാ പി. ആർ. ഒ. ഫാ. തോമസ് ജോസഫ് തേരകം, ഡബ്ള്യൂ. എസ്. എസ്. എസ്. ഡയറക്ടർ ഫാ. ബിജോ കറുകപ്പളളി, രൂപതാ ഫിനാൻസ് ഓഫീസർ ഫാ. ബെി മുതിരക്കാലായിൽ, കത്തീഡ്രൽ വികാരി ഫാ. ജോർജ് മൈലാടൂർ, പയ്യംമ്പളളി ഫൊറോനാ വികാരി ഫാ. ജോസ് മൊളോപ്പറമ്പിൽ, ഫാ.തോമസ് തൈക്കുുംപുറം തുടങ്ങിയവർ സംസാരിച്ചു. വികാരി ജനറാൾ മോ. മാത്യു മാടപ്പളളിക്കുൽേ സ്വാഗതവും രൂപതാ ചാൻസിലർ ഫാ. ജോസഫ് പരുവുമ്മേൽ നന്ദിയും പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *