യോണ്ടെ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ കാമറൂണിൽനിന്ന് ആയുധധാരികൾ തട്ടിക്കൊണ്ടുപോയ മൂന്ന് ക്ലരീഷ്യൻ മിഷണറിമാരുടെ മോചനത്തിനായുള്ള പ്രാർത്ഥനകൾ ശക്തമാക്കി വിശ്വാസീസമൂഹം. മിഷണറി സൺസ് ഓഫ് ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി സമൂഹാംഗങ്ങളായ ഫാ. ജൂഡ് തദേവൂസ് ലാങ്കെ ബെസ്ബാങ്ങ്, ഫാ. പ്ലാസിഡ് മുൻതോങ്ങ്, വൈദിക വിദ്യാർത്ഥി ഏബൽ എന്നിവരെയാണ് തെക്ക് പടിഞ്ഞാറൻ പ്രദേശമായ ആംഗ്ലഫോണിൽനിന്ന് ആയുധധാരികൾ തട്ടികൊണ്ടുപോയത്.
നവംബർ 24ന് ശുശ്രൂഷയുടെ ഭാഗമായി മുയെങ് ഇടവക ദൈവാലയത്തിലേക്ക് പോകുംവഴിയാണ് ആയുധധാരികളായ അക്രമികൾ ഇവർ സഞ്ചരിച്ചിരുന്ന വാഹനം സഹിതം മൂവരെയും തട്ടിക്കൊണ്ട് പോയത്. കാമറൂണിൽ രാഷ്ട്രീയ നേതൃത്വവും സൈന്യവും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങളിൽ കത്തോലിക്ക മിഷ്ണറിമാർ ഇരയാകുന്നത് ഇപ്പോൾ പതിവാണ്. ഇതിനുമുമ്പും ആഫ്രിക്കയുടെ പല ഭാഗത്തുനിന്ന് വൈദികരെയും കന്യാസ്ത്രീകളെയും ആയുധധാരികളായ അക്രമികാരികൾ തട്ടികൊണ്ടുപോയിട്ടുണ്ട്.
കൂടാതെ കഴിഞ്ഞ 21ന് മിൽ ഹിൽ മിഷനറീസ് സഭാംഗമായ ഫാ. കോസ്മാസ് ഒമബാറ്റോ ഓണാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *