കഴിഞ്ഞലക്കത്തിലെ ‘കേട്ടെഴുത്ത്’ എന്ന പംക്തിയാണ് ഈ കുറിപ്പിന് ആധാരം. കേരളത്തെ ബാധിച്ച മഹാപ്രളയത്തിൽ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികളെ കുറിച്ചുള്ള ലേഖനം പുതിയ ചിന്തകൾ പകരുന്നതായിരുന്നു. എന്തുകൊണ്ടാകാം ആദ്യ ശിഷ്യരായി ക്രിസ്തു മുക്കുവരെ തന്നെ തിരഞ്ഞെടുത്തത്? അത് കണ്ടറിയാൻ രണ്ടായിരം വർഷങ്ങൾക്കിപ്പുറമുള്ള ഒരു പ്രളയകാലംവരെ മലയാളിക്ക് കാത്തിരിക്കേണ്ടിവന്നു എന്ന വാക്കുകൾ എന്നെ വളരെയേറെ സ്പർശിച്ചു.
തന്റെ ശിഷ്യഗണത്തിലേക്ക് ക്രിസ്തു ആദ്യം തിരഞ്ഞെടുത്തത് മീൻപിടുത്തക്കാരെയായിരുന്നെങ്കിലും അവർക്ക് പൊതുസമൂഹം, ക്രൈസ്തവർ ഉൾപ്പെടെ വേണ്ട പരിഗണന നൽകിയിരുന്നില്ല എന്നതല്ലേ സത്യം? മുൻവിധി തച്ചുടക്കാൻ ഇനിയും വൈകരുതെന്ന് സാരം.
– ലിജോയ് ജോസഫ്, ഒന്റാരിയോ
Leave a Comment
Your email address will not be published. Required fields are marked with *