വത്തിക്കാൻ സിറ്റി: ക്രിസ്തീയ പ്രാർത്ഥനയുടെ തനിമ ‘ഞാൻ’ എന്നതിലല്ല ‘നമ്മൾ’ എന്ന മനോഭാവത്തിലാണെന്ന് ഫ്രാൻസിസ് പാപ്പ. ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർത്ഥനയിലെ ക്രൈസ്തവ കൂട്ടായ്മയുടെ ഭാവത്തെയും നാം ഏകദൈവത്തിന്റെ മക്കളാണെന്ന സത്യത്തെയും കുറിച്ചുള്ള ചിന്തകൾ പങ്കുവെക്കവേയാണ് പാപ്പ ഇക്കാര്യം ഉദ്ബോധിപ്പിച്ചത്.
ക്രൈസ്തവരുടെ പ്രാർത്ഥനയിൽ ആരും അവനവനുവേണ്ടി മാത്രം അപ്പം യാചിക്കുന്നില്ല. എനിക്ക് അപ്പം നൽകണമെന്നല്ല, ഞങ്ങൾക്ക് നൽകണമേ എന്ന പദമാണ് പ്രയോഗിക്കുന്നത്. ക്രൈസ്തവരുടെ പ്രാർത്ഥനയിലെ നമ്മൾ എന്ന മനോഭാവത്തിന്റെ വ്യക്തമായ പ്രകടമാണ് ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർത്ഥനയിലുടനീളമുള്ള ‘ഞങ്ങളുടെ’ എന്ന പദപ്രയോഗം.
ഈ പ്രാർത്ഥന ഒരുവന്റെ ആവശ്യങ്ങളിലേക്കോ സങ്കടങ്ങളിലേയ്ക്കോ വിരൽചൂണ്ടുന്നതല്ല. മറിച്ച് പ്രിയപ്പെട്ടവരുടെയും അവനവന്റെ കുടുംബങ്ങളുടെയും ഒരു പക്ഷേ ലോകത്തിന്റെ തന്നെ ആവശ്യങ്ങളും ഉൾപ്പെടുന്നതാണ്. ദൈവത്തെ അറിയാത്ത, അനുഭവിക്കാത്ത മനുഷ്യർ ഇന്നും ഈ സമൂഹത്തിൽ അനവധിയാണ്. അവർക്കുവേണ്ടി പ്രാർത്ഥിക്കാനും കടപ്പെട്ടവരാണ് നാം ഓരോരുത്തരും.
കാരണം, ദൈവം മറ്റാരേയുംകാൾ അവരെയാണ് അന്വേഷിക്കുന്നത്. ആരോഗ്യവാന്മാരെയല്ല രോഗികളെയും പാപികളെയും തേടിയാണ് യേശു വന്നത്. അതിനർത്ഥം, ആരോഗ്യവാന്മാരെന്ന് കരുതുന്നവർ യഥാർത്ഥത്തിൽ ആരോഗ്യവാന്മാരല്ല്ള. എല്ലാവരും പലവിധത്തിൽ ബലഹീനരാണെന്നും എല്ലാവരോടും എന്നും നന്മ പ്രവർത്തിക്കണമെന്നുമാണ് ദൈവം നമ്മെ പ~ിപ്പിക്കുന്നത്.
നിശബ്ദതയിൽ ഏറ്റവും ഹൃദ്യവും ഹൃദയതികവിനുള്ളിലെ അധരങ്ങളുടെ സംസാരവുമായിരിക്കണം പ്രാർത്ഥന. ദൈവവുമായുള്ള സ്നേഹസംഭാഷണമായി പ്രാർത്ഥനയെ കാണണം. തമ്പുരാനെ നോക്കാനും നമ്മെ ദൈവം വീക്ഷിക്കുന്നതിനുമുള്ള അവസരമായും പ്രാർത്ഥനയെ കാണണം. അപ്പോൾ കാപട്യമില്ലാതെ, ഹൃദയത്തിന്റെ നിറവിൽ പ്രാർത്ഥിക്കാൻ സാധിക്കും.
വിശുദ്ധരായാലും പാപികളായാലും നാമെല്ലാവരും ഏക ദൈവത്തിന്റെ മക്കളാണ്. ജീവിതാന്ത്യത്തിൽ നാം വിധിക്കപ്പെടുന്നതും അളക്കപ്പെടുന്നതും നാം എപ്രകാരം സ്നേഹിച്ചു എന്നതിന് അനുസരിച്ചായിരിക്കും. വൈകാരികം മാത്രമല്ല, സുവിശേഷ നിയമമനുസരിച്ചുള്ള സഹാനുഭൂതിയുള്ളതും സഹോദര്യമുള്ളതുമായ സ്നേഹമാണ് അളക്കപ്പെടുന്നത്. യേശു പ~ിപ്പിച്ചതുപോലെ പ്രാർത്ഥിക്കാനുള്ള ശ്രമം തുടരണമെന്നും പാപ്പ ഓർമിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *