സ്വീഡൻ: ജീവന്റെ മൂല്യം പ്രഘോഷിക്കുന്ന പ്രോ ലൈഫ് മാർച്ചുകൾ ഇന്ന് ലോകത്തിന് അത്ര പുതുമയൊന്നുമല്ല. എന്നാൽ, പ്രോ ലൈഫ് മാർച്ച് അണിനിരന്നത് സ്വീഡനിലാണെങ്കിൽ അതിനെ അസാധാരണമെന്നല്ല അപൂർവസംഗതി എന്ന് വിശേഷിപ്പിക്കാം. കഴിഞ്ഞ 29 വർഷത്തെ ചരിത്രത്തിനിടയിൽ അപ്രകാരമൊരു മാർച്ച് അവിടെ നടന്നിട്ടില്ല എന്നതുതന്നെ അതിനു കാരണം.
എന്തായാലും 29 വർഷങ്ങൾക്കുശേഷം ജീവന്റെ സംരക്ഷണത്തിനായി സ്വീഡിഷ് ജനത രംഗത്തിറങ്ങി, ഇക്കഴിഞ്ഞയാഴ്ച. ‘ലൈഫ് ചോയ്സ്’ എന്ന യുവജനസംഘടനയായിരുന്നു സംഘാടകർ. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നും നൂറുകണക്കാന് യുവജനങ്ങൾ മാർച്ചിൽ അണിചേർന്നതും ശ്രദ്ധേയമായി. ‘യെസ് ടു ലൈഫ്, നോ ടു അബോർഷൻ’ എന്നെഴുതിയ പ്ലക്കാർഡുകൾ പിടിച്ചും ജപമാല അർപ്പിച്ചുമായിരുന്നു മാർച്ചിലെ യുവജനപങ്കാളിത്തം.
ജീവൻ വിരുദ്ധ പ്രകടനത്തിന് സ്വീഡനിലെ ഒരുകൂട്ടം സാത്താൻ ആരാധകർ ആഹ്വാനം ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റുചെയ്തതിനെ തുടർന്നാണ് ഇനിയും മൗനം പാലിക്കുന്നതിൽ അർത്ഥമില്ലെന്ന് മനസിലാക്കി ‘ലൈഫ് ചോയ്സ്’ സംഘടനം രംഗത്തെത്തിയത്. യാതൊരു തരത്തിലുമുള്ള സാത്താനികഅക്രമണങ്ങൾക്ക് എതിരായ മുൻകരുതൽ എന്ന നിലയ്ക്ക് വെഞ്ചിരിച്ച ഉപ്പ്, വെള്ളം എന്നിവ കൈയിൽ കരുതിയണ് യുവജനങ്ങൾ മാർച്ചിൽ പങ്കെടുത്തത്.
ഇതിനുമുമ്പ് 1990ലാണ് ഇത്തരത്തിലുള്ള പരിപാടികൾ സ്വീഡനിൽ സംഘടിപ്പിച്ചത്. എന്നാൽ, നേതൃത്വം നൽകാൻ ആരുമില്ലാതെ സംഘടനകൾ നിർജീവമാകുകയായിരുന്നു. 2017ലാണ് കത്തോലിക്കാ യുവജനങ്ങളുടെ നേതൃത്വത്തിൽ ‘ലൈഫ് ചോയ്സ്’ എന്ന സംഘടന രൂപം കൊണ്ടതും സംഘടനാപ്രവർത്തനങ്ങൾ സജീവമായതും. സംഘടന രൂപം കൊണ്ടതിനുശേഷം ആദ്യമായായി സംഘടിപ്പിച്ച പ്രോ ലൈഫ് മാർച്ചാണിത്.
1938മുതൽ ഗർഭച്ഛിദ്രം നിയമവിധേയമാക്കിയ സ്വീഡനിൽ ഇപ്പോൾ നിലവിലുള്ളത് 1974ൽ പാസാക്കിയ നിയമമാണ്. 18 ആഴ്ചയ്ക്കുശേഷമുള്ള ഭ്രൂണഹത്യ നിയമവിരുദ്ധമാണെങ്കിലും ഓരോ വർഷവും ഗർഭച്ഛിദ്ര നിരക്ക് വർദ്ധിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
Leave a Comment
Your email address will not be published. Required fields are marked with *