വത്തിക്കാൻ സിറ്റി: എട്ട് പുണ്യാന്മാക്കളെക്കൂടി വിശുദ്ധ പദവിയിലേയ്ക്ക് ഉയർത്താനുള്ള ഡിക്രികൾക്ക് അംഗീകാരം നൽകി ഫ്രാൻസിസ് പാപ്പ. രണ്ടുപേരെ വിശുദ്ധ പദവിയിലേക്കും ഒരാളെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേയ്ക്കും ഉയർത്താനുള്ള നടപടികൾ പൂർത്തീകരിച്ചുകഴിഞ്ഞു.
ഇറ്റലിയിലെ ഡോട്ടേഴ്‌സ് ഓഫ് ബ്ലെസ് കാമിലസ് സന്യാസ സഭയുടെ സ്ഥാപകയായ വാഴ്ത്തപ്പെട്ട സിറ്റർ ഗുസപ്പിന വന്നിനിയാണ് വിശുദ്ധ പദത്തിലേയ്ക്ക് ഉയർത്തപ്പെടുന്നവരിൽ ഒരാൾ. ഇറ്റാലിയൻ സന്യാസിനിയായ അവർ 1859-1911വരെയുള്ള കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്.
ഇമ്മാക്കുലേറ്റ് കൺസപ്ഷൻസ് ഓഫ് ദി മദർ ഓഫ് ഗോഡ് സന്യാസ സഭാംഗമായ വാഴ്ത്തപ്പെട്ട സിറ്റർ ഡെൽസ് ലോപ്‌സ് പൊന്തിസ് ആണ് വിശുദ്ധ ഗണത്തിലേയ്ക്ക് ഉയർത്തപ്പെടുന്ന രണ്ടാമത്തെ വ്യക്തി. 1954-1992വരെയാണ് ബ്രസീലിയൻ സന്യാസിനിയായ അവരുടെ ജീവിത കാലഘട്ടം. ദൈവദാസിയായ ഇറ്റാലിയൻ സന്യാസിനി ലൂസിയ ആണ് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ചേരാൻ യോഗ്യത നേടിയിരിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *