വത്തിക്കാൻ സിറ്റി: ബിഷപ്പുമാരും വൈദികരുമായുള്ള ബന്ധം രൂപതയുടെ നട്ടെല്ലാണെന്നും ഈ ബന്ധം ഊഷ്മളമാക്കാനുള്ള അടിസ്ഥാനമായ കടമ ബിഷപ്പുമാർക്കുണ്ടെന്നും ഫ്രാൻസിസ് പാപ്പ. ഈ ഊഷ്മളബന്ധം സൃഷ്ടിക്കപ്പെട്ടില്ലെങ്കിൽ തങ്ങളുടെ പ്രവർത്തനങ്ങളും സഭയുടെതന്നെ പ്രവർത്തനങ്ങളും അപകടത്തിലാകുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. ഇറ്റാലിയൻ കത്തോലിക്കാ ബിഷപ്സ് കോൺഫറൻസിന്റെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.
ബിഷപ്പുമാരും വൈദികരും തമ്മിലുള്ള ബന്ധം കുരിശിലെ യേശുവിന്റെ ഉപാധികളില്ലാത്ത സ്നേഹത്തിൽ അടിസ്ഥാനമാക്കിയാവണം രൂപപ്പെടേണണ്ട്. വൈദികർ ബിഷപ്പുമാരുടെ ഏറ്റവും അടുത്ത സഹകാരികളാണെന്നും അവരോടു വിവേചനങ്ങളില്ലാതെ പെരുമാറണമെന്നും ഓർമിപ്പിച്ച പാപ്പ, തങ്ങളോടു അനുഭാവമുള്ളവരോടു മാത്രമല്ല, അന്തർമുഖരായവരോടും പ്രശ്നക്കാരോടും വിവേചനമില്ലാതെ ഇടപഴകണമെന്നും ഓർമിപ്പിച്ചു.
‘വീണുപോയ വൈദികരെ തിരുത്താൻ സഹായിക്കുകയും കുറ്റക്കാരായ ചില സഹവൈദികരുടെ പ്രവർത്തനങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ആശ്വാസം പകരാനും ബിഷപ്പുമാർ പരിശ്രമിക്കണം. ബിഷപ്പിന്റെ വാതിലും ഹൃദയവും എപ്പോഴും അവർക്കായി തുറന്നിരിക്കണം. അവർക്ക് പിതാവും സഹോദരനുമായിരിക്കണം ബിഷപ്പ്,’ വൈദികരുടെ നേർക്കുള്ള മാധ്യമങ്ങളുടെ അക്രമങ്ങളെ ഓർമിപ്പിച്ച് പാപ്പ ഉദ്ബോധിപ്പിച്ചു.
പ്രാദേശിക സഭകളും സാർവത്രീകസഭയുമായുള്ള ഐക്യത്തിന് ബിഷപ്പുമാരുടെ പ്രവർത്തനം അത്യന്താപേക്ഷിതമാണ്.ഏതെങ്കിലും തരത്തിലുള്ള കുറവുകൾ ഇക്കാര്യത്തിലുണ്ടെങ്കിൽ അത് കൂടുതൽ ആഴത്തിൽ പ~ിച്ച് പരിഹാരനിർദേശങ്ങൾ മുന്നോട്ടുവെക്കണം. ബിഷപ്പുമാരുടെ സാന്നിധ്യം മുറിവേൽക്കപ്പെട്ട മക്കളുടെ സമീപത്ത് അമ്മയെ പോലെ സഭയുണ്ടെന്നു വെളിപ്പെടുത്തുമെന്നും പാപ്പ കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *