പാരിസ്: ഭക്ഷണം നൽകാതെ ദയാവധത്തിന് വിധേയനാക്കാൻ ഫ്രഞ്ച് കോടതി വിധിച്ച വിൻസന്റ് ലാംബർട്ട് നിത്യ സമ്മാനത്തിനായി വിളിക്കപ്പെട്ടു. ഒരു പതിറ്റാണ്ട് മുമ്പ് ഒരു ആക്സിഡന്റിൽ ചലനശേഷി നഷ്ടപ്പെട്ട 42 വയസുകാരനായ വിൻസന്റ് ലാംബർട്ടിന് കൃത്രിമ രീതിയിലായിരുന്നു ഭക്ഷണം നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ ആഴ്ച ഫ്രാൻസിലെ പരമോന്നത കോടതി വിൻസന്റ് ലാംബർട്ടിനെ മരണത്തിലേക്ക് തള്ളി വിടാൻ ഉത്തരവിടുകയായിരുന്നു.
അടിയുറച്ച കത്തോലിക്കാ വിശ്വാസികളായിരുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കൾ മകനെ ഭക്ഷണം നൽകാതെ ദയാവധത്തിനു വിധേയനാക്കാൻ ചില ലോബികൾ നടത്തിയ ശ്രമത്തിനെ ശക്തമായി എതിർത്തിരുന്നു. സഭാനേതൃത്വവും വിൻസന്റ് ലാംബർട്ടിനു വേണ്ടി വാദിക്കാൻ ശക്തമായി മുന്നോട്ട് വന്നു. എന്നാൽ സെക്യുലറിസത്തിന്റെയും നിരീശ്വരവാദത്തിന്റെയും പിടിയിലമർന്ന ഫ്രാൻസിൽ വിൻസന്റ് ലാംബർട്ടിന് ജീവിക്കാനുളള അവകാശം നിഷേധിക്കപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *