വത്തിക്കാൻ സിറ്റി: കുടുംബങ്ങളുടെ മധ്യസ്ഥയും തിരുക്കുടുംബ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയുമായ മറിയം ത്രേസ്യ ഇനി വിശുദ്ധ. പതിനായിരങ്ങൾ തിങ്ങിനിറഞ്ഞ വത്തിക്കാൻ ചത്വരത്തിലെ തിരുക്കർമമധ്യേയാണ്, ആഗോള കത്തോലിക്കാസഭയുടെ ദൈവാലയങ്ങളിൽ അൾത്താര വണക്കത്തിന് അർഹരായ വിശുദ്ധരുടെ നിരയിലേക്ക് മറിയം ത്രേസ്യ ഉൾപ്പെടെ അഞ്ച് പേരെ ഫ്രാൻസിസ് പാപ്പ ഉയർത്തിയത്.
കർദിനാൾ ഹെൻറി ന്യൂമാൻ, സിസ്റ്റർ ജിയൂസിപ്പിന വന്നിനി, സിസ്റ്റർ മാർഗിരിറ്റ ബേയ്സ, സിസ്റ്റർ ഡൽസ് ലോപ്പേസ് പോന്തേസ് എന്നിവരാണ് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട മറ്റു നാലുപേർ. പതിനായിരങ്ങൾ തിങ്ങിനിറഞ്ഞ വത്തിക്കാൻ ചത്വരത്തിലായിരുന്നു തിരുക്കർമങ്ങൾ. ഇവർക്കൊപ്പം വിവിധ മാധ്യമങ്ങളിലൂടെയുള്ള തത്സമയ സംപ്രേഷണത്തിലൂടെ ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹവും ഈ ചരിത്രനിമിഷത്തിന് സാക്ഷിയായി. വിശുദ്ധ പദവി പ്രഖ്യാപന തിരുക്കർമങ്ങൾ ശാലോമിന്റെ ഇംഗ്ലീഷ്, മലയാളം ചാനലുകളും തത്സമയം സംപ്രേഷണം ചെയ്തിരുന്നു.
Canonization Ceremony : Live From Vatican
Live: From St. Peter’s Square, Holy Mass presided over byPope Francis and Canonization of the Blesseds: John Henry Newman, Giuseppina Vannini, Maria Teresa Chiramel Mankidiyan, Dulce Lopes Pontes, and Margarita Bays, and following the recitation of the Angelus Prayer.#Canonization #October13 #ShalomWorld #PopeFrancis
Posted by Shalom World on Sunday, October 13, 2019
വത്തിക്കാൻ സമയം 10.10ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) ആരംഭിച്ച തിരുക്കർമത്തിൽ മറിയം ത്രേസ്യയുടെ മാതൃരൂപതയായ ഇരിങ്ങാലക്കുട രൂപതയുടെ അധ്യക്ഷൻ എന്ന നിലയിൽ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ സഹകാർമികനായി. സീറോ മലബാർ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെ സീറോ മലബാർ സഭയിലെ മുഴുവൻ ബിഷപ്പുമാരും മറ്റ് റീത്തുകളിൽനിന്നുള്ള ബിഷപ്പുമാരുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു.
മറിയം ത്രേസ്യയടക്കം അഞ്ച് പേരുടെയും ജീവചരിത്രം വിവിധ ഭാഷകളിൽ വായിച്ചതിനു പിന്നാലെ പാപ്പ ലത്തീൻ ഭാഷയിൽ വിശുദ്ധപദവി പ്രഖ്യാപനം നടത്തി. അഞ്ചു പേരിൽ മൂന്നാമതായിരുന്നു മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനം. തുടർന്നു ബന്ധുക്കൾ, സഭയിലെ മേലധികാരി മറിയം ത്രേസ്യയുടെ മധ്യസ്ഥത്താൽ രോഗസൗഖ്യം ലഭിച്ച ക്രിസ്റ്റഫർ എന്നിവർ പ്രദക്ഷിണമായെത്തി വിശുദ്ധരുടെ തിരുശേഷിപ്പ് അൾത്താരയിൽ പ്രതിഷ്ഠിച്ചു.
ഇതോടെ, കത്തോലിക്കാ സഭയിൽനിന്നുള്ള വിശുദ്ധരുടെ എണ്ണം ആറായി. ഗൊൺസാലോ ഗാർഷ്യ, അൽഫോൻസ, ചാവറ കുര്യാക്കോസ്, എവുപ്രാസ്യ, കൊൽക്കത്തയിലെ മദർ തെരേസ എന്നിവരാണ് മറ്റ് ഭാരതീയ വിശുദ്ധർ.
മലയാളികളടക്കം ആയിരക്കണക്കിനു വിശ്വാസികൾ ഈ ചരിത്രനിമിഷത്തിന് സാക്ഷികളായി. മലയാളത്തിൽ വിശ്വാസികളുടെ പ്രാർത്ഥനയും ഗാനാർച്ചനയും നടന്നത് ശ്രദ്ധേയമായി. മലയാളിയായ കേന്ദ്രമന്ത്രി വി. മുരളീധരനാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്. വത്തിക്കാന്റെ ചുമതലയുള്ള സ്ഥാനപതി സിബി ജോർജും സംഘത്തിൽ അംഗമായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *