1585ല്‍ ഇറ്റലിയിലെ വിഗ്നാരെല്ലോയിലാണ് വിശുദ്ധ ഹയസിന്താ ജനിച്ചത്. തന്റെ സ്വന്തം സഹോദരി കന്യാസ്ത്രീയായിട്ടുള്ള വിറ്റെര്‍ബോയിലെ ഫ്രാന്‍സിസ്‌ക്കന്‍ കന്യാസ്ത്രീ മഠത്തില്‍ നിന്ന് അവൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തന്റെ പ്രായത്തിലുള്ളവരിൽ നിന്നും വിഭിന്നയായി ക്ലാരിസ് (ഹയസിന്തായുടെ പഴയ പേര് ) കാരുണ്യ പ്രവര്‍ത്തികളോടൊന്നും വലിയ ആഭിമുഖ്യം കാണിച്ചിരുന്നില്ല. ഹയസിന്താ മറ്റ് വിശുദ്ധരില്‍ നിന്നും വ്യത്യസ്തയായ ഒരു വിശുദ്ധയാണ്, ജീവിതത്തില്‍, ഒന്നല്ല രണ്ടു മനപരിവര്‍ത്തനങ്ങളിലൂടെയാണ് വിശുദ്ധ കടന്നുപോയത്. സന്യാസിനിയായിരുന്ന വിശുദ്ധ തന്റെ യൗവനത്തിൽ തന്റെ മതപരമായ നിയമങ്ങളോടു ഒട്ടും തന്നെ നീതി പുലര്‍ത്തിയിരുന്നില്ല. തെറ്റുകള്‍ തിരുത്തി നവീകരിച്ചു പുതിയ ആളായെങ്കിലും അധികം താമസിയാതെ വീണ്ടും ദൈവനിന്ദാപരമായ ജീവിതത്തിലേക്ക് ഹയസിന്താ വഴുതി വീണു. എന്നാൽ പിന്നീട് സ്ഥായിയായ മനപരിവര്‍ത്തനത്തിനു വിധേയയായ വിശുദ്ധ അനുതാപം നിറഞ്ഞ ഒരു ജീവിതം നിയമിച്ചു.
അവള്‍ ദൈവത്തിങ്കലേക്കു വലിയൊരു കാല്‍വെയ്പ് നടത്തിയെങ്കിലും, കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും തന്റെ പഴയ ജീവിതത്തിലേക്ക് മടങ്ങി വന്നു. അവള്‍ പിന്നെയും രോഗബാധിതയായി, ഇത്തവണ കുറച്ചു ഗൗരവമായിരുന്നു അവളുടെ രോഗാവസ്ഥ. അവള്‍ പിന്നെയും നവീകരണത്തിന് വിധേയയാവുകയും, ദൈവം ആഗ്രഹിച്ച തരത്തിലുള്ള ഒരു ജീവിതത്തിലേക്ക് മടങ്ങിവരികയും ചെയ്തു. ക്ഷമയുടേയും, അനുതാപത്തിന്റേയും, പ്രാര്‍ത്ഥനയുടേയും, വിശ്രമമില്ലാത്ത നല്ല പ്രവര്‍ത്തികളുടേയും, മാധുര്യത്തിന്റേയും, വിശാലമനസ്‌കതയുടേയും ഒരു മാതൃകയായി മാറി വിശുദ്ധ. ആ സമയം മുതല്‍ കഠിനമായ അച്ചടക്കത്തിന്റേയും, നിരന്തരമായ ഉപവാസത്തിന്റെയും, ഉറക്കമൊഴിച്ചുള്ള നീണ്ട പ്രാര്‍ത്ഥനകളുടേയുമായ ഒരു ജീവിതത്തിനായി അവള്‍ സ്വയം സമര്‍പ്പിച്ചു.
ഒട്ടും മര്യാദയില്ലാത്തൊരു സ്വഭാവത്തിനുടമയായിരുന്ന വിശുദ്ധ ഒരു മാതൃകാ സന്യാസിനീയായത് ശ്രദ്ധേയമായൊരു നേട്ടം തന്നെയാണ്. മറ്റുള്ളവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന കാര്യത്തില്‍ അസാമാന്യമായ കഴിവിനുടമയായിരുന്നു വിശുദ്ധ. ആത്മനിയന്ത്രണം പാലിക്കേണ്ട ആത്മീയ ഭൌതിക മേഖലകളില്‍ തന്റെ ഉപദേശങ്ങള്‍ ആരാഞ്ഞുകൊണ്ട് കത്തെഴുതുന്നവര്‍ക്ക് പ്രായോഗികമായ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തു വന്നു.
വിശുദ്ധ ഹയസിന്തായുടെ കാരുണ്യപ്രവര്‍ത്തികള്‍ പ്രശംസാര്‍ഹമായിരുന്നു. സ്വന്തം സമൂഹത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലായിരുന്നു വിശുദ്ധയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഇതിനായി വിശുദ്ധയുടെ സ്വാധീനഫലമായി വിറ്റെര്‍ബോയില്‍ രണ്ടു സമിതികള്‍ ഉണ്ടായി, പ്രായമായവരേയും, രോഗികളേയും ശുശ്രൂഷിക്കുവാന്‍ അവര്‍ തങ്ങളുടെ ജീവിതം സമര്‍പ്പിച്ചു. തന്റെ അഭ്യര്‍ത്ഥനകളുടെ ഫലമായി തനിക്ക് ദാനമായി ലഭിച്ചിരുന്ന സമ്പത്ത് മുഴുവന്‍ വിശുദ്ധ ഇതിനായി ചിലവഴിച്ചു.
വിശുദ്ധയുടെ വിശ്വാസം ഇപ്പോഴും ജീവിച്ചിരിക്കുന്നതാണ്, ജിവിതത്തിലെ വളവും തിരിവും നിറഞ്ഞ പാത സ്വീകരിക്കേണ്ടിവന്നപ്പോള്‍ ധൈര്യസമേതം അവള്‍ അതിനെ പിന്തുടര്‍ന്നു. 1640 ജനുവരി 30ന് വിശുദ്ധ ഹയസിന്താ ദൈവസന്നിധിയിലേക്ക് യാത്രയായി. 1807-ല്‍ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു. ജീവിതത്തിലെ സഹനങ്ങള്‍ ദൈവസഹായത്താല്‍ എങ്ങിനെ അനുഗ്രഹങ്ങളാക്കി മാറ്റമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് വിശുദ്ധ ഹയസിന്തായുടെ ജീവിതം.
Leave a Comment
Your email address will not be published. Required fields are marked with *