കൊച്ചി: കന്യാസ്ത്രീകൾക്കും കന്യാസ്ത്രീമഠങ്ങൾക്കും എതിരെ ആരോപണങ്ങളും അപവാദപ്രചാരണങ്ങളും മുമ്പെത്തേക്കാളെറെ വർദ്ധിക്കുമ്പോഴും ശ്രേഷ്ഠമായ സമർപ്പിത വിളികൾക്ക് കുറവൊന്നും വന്നിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അതിന് ഉത്തമ ദൃഷ്ടാന്തമാണ്, മികച്ച ശമ്പളം ലഭിച്ചിരുന്ന ഐ.ടി കമ്പനിയിലെ ഉദ്യോഗം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച എഞ്ചിനീയറിംഗ് ബിരുദധാരികൾ.
സിസ്റ്റർ അഞ്ജു റോസും സിസ്റ്റർ ടിസ മണിപ്പാടവുമാണ് ഐ.ടി മേഖലയിലെ മികച്ച ജോലി നൽകുമായിരുന്ന സകല സുരക്ഷിതത്വം ഉപേക്ഷിച്ച് സന്യാസജീവിതം തിരഞ്ഞെടുത്തത്. ആരാധനാ സന്യാസിനി സമൂഹത്തിലാണ് (എസ്.എ.ബി.എസ്) ഇവർ അംഗങ്ങളായിരിക്കുന്നത്. കളമശേരിയിലെ എസ്.എ.ബി.എസ് പ്രൊവിൻഷ്യൽ ഹൗസിൽ ഇക്കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും സന്യാസവസ്ത്ര സ്വീകരണവും പ്രഥമ വ്രതവാഗ്ദാനവും.
ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിലിന്റ കാർമികത്വത്തിൽ അർപ്പിച്ച ശുശ്രൂഷാമധ്യേ
മറ്റു മൂന്നു സന്യാസാർത്ഥിനികൾക്ക് ഒപ്പമാണ് ഇവർ വ്രതവാഗ്ദാനം നടത്തിയത്. എൻജിനിയറിംഗ് രംഗത്തുനിന്ന് സമർപ്പിതജീവിതത്തിലേക്കു പ്രവേശിച്ച ഇരുവരും ദൈവവിളിരംഗത്ത് മാതൃകയാണെന്ന് എസ്.എ.ബി.എസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ആൻസി മാപ്പിളപ്പറമ്പിൽ പറഞ്ഞു.
പെരുമ്പാവൂർ വല്ലം ചക്കുങ്ങൽ അഗസ്റ്റിൻ- ആനീസ് ദമ്പതികളുടെ മകളാണ് സിസ്റ്റർ അഞ്ജു. ഉദയനാപുരം മണിപ്പാടം വർഗീസ്- റീനി ദമ്പതികളുടെ മകളാണ് ടിസ.
കടപ്പാട്- ദീപിക
Leave a Comment
Your email address will not be published. Required fields are marked with *