വത്തിക്കാൻ സിറ്റി: പ്രാർത്ഥനയെ വൈറസിന് തടസപ്പെടുത്താനാവില്ലെന്നും ബദൽ മാർഗങ്ങളിലൂടെ ലോകം പ്രാർത്ഥനയിൽ കൂടുതൽ ഐക്യപ്പെടുന്ന അനുഭവമാണ് ഫ്രാൻസിസ് പാപ്പ പകർന്നു നൽകുന്നതെന്നും രാജ്യാന്തര കത്തോലിക്ക കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റ (കാരിസ്) മോഡറേറ്റർ ഷോൺ ലൂക്ക് മോയൻസ്. ‘കാരിസ്’ എന്ന പേരിൽ പുനസംഘടിപ്പിച്ച രാജ്യാന്തര കത്തോലിക്ക കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്റെ ഒന്നാം പിറന്നാളിൽ പുറപ്പെടുവിച്ച സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രസ്താവിച്ചത്.
മുമ്പൊരിക്കലും ലോകം കണ്ടിട്ടില്ലാത്ത ഒരു പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കത്തോലിക്കാ കരിസ്മാരിക്ക് പ്രസ്ഥാനത്തിന്റെ പ്രഥമ വാർഷികം പെന്തക്കുസ്ത നാളിൽ ആഘോഷിക്കാൻ ഒരുങ്ങുന്നത്. ലോകത്തെ ബഹുഭൂരിപക്ഷം ജനതകളെയും വീടുകൾക്കുള്ളിൽ അടച്ചുപൂട്ടിയിരിക്കാൻ നിർബന്ധിക്കുകയും സാമ്പത്തിക പ്രതിസന്ധികൾ സൃഷ്ടിക്കുകയും ദൈവാലയങ്ങൾ അടച്ചുപൂട്ടുകയും പാവങ്ങളെ കൂടുതൽ ദുരിതത്തിലാഴ്ത്തുകയും കൂടുതൽ അനാഥരെ സൃഷ്ടിക്കുകയും ചെയ്യുന്നൊരു കാലഘട്ടമാണിത്.
പെന്തക്കുസ്തയുടെ അരൂപിയിൽ ദേശീയതലത്തിലോ രൂപതാതലത്തിൽപ്പോലുമോ പ്രാർത്ഥനയിൽ സമ്മേളിക്കാൻ സാധിക്കാത്തൊരു അവസ്ഥയാണിതെങ്കിലും എവിടെയും, അടഞ്ഞ വാതിലുകൾക്കുള്ളിൽപ്പോലും ദൈവവുമായി ഐക്യപ്പെട്ടു പ്രാർത്ഥിക്കാനാകും. ഈ പ്രത്യാശയോടെ സഭയുടെ കരിസ്മാറ്റിക്ക് പ്രസ്ഥാനം പ്രഥമ വാർഷിക ദിനത്തിൽ പെന്തക്കുസ്തയുടെ അരുപിയിൽ ഐക്യപ്പെട്ട് ലോകത്തിന്റെ സമാധാനത്തിനും മഹാമാരിയിൽനിന്നുള്ള മുക്തിക്കും സഭയ്ക്കുംവേണ്ടി ഈ ആഗോള പ്രതിസന്ധിയുടെ മധ്യത്തിൽ ഒത്തോരുമിച്ച് പ്രാർത്ഥിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *