Follow Us On

29

March

2024

Friday

ജനുവരി 10ന് ചരിത്രം പിറക്കും; അര നൂറ്റാണ്ടിനുശേഷം ജോർദാൻ നദിക്കരയിൽ ദിവ്യബലി അർപ്പണം

ജനുവരി 10ന് ചരിത്രം പിറക്കും; അര നൂറ്റാണ്ടിനുശേഷം ജോർദാൻ നദിക്കരയിൽ ദിവ്യബലി അർപ്പണം

അമാൻ: സ്‌നാപക യോഹന്നാനിൽനിന്ന് ക്രിസ്തുനാഥൻ ജ്ഞാനസ്‌നാനം സ്വീകരിച്ച ജോർദാൻ നദിക്കരയിലെ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ചാപ്പലിൽ അരനൂറ്റാണ്ടിനുശേഷം ദിവ്യബലി അർപ്പിക്കപ്പെടുന്നു. ക്രിസ്തുവിന്റെ ജ്ഞാനസ്‌നാന തിരുനാളിനോട് അനുബന്ധിച്ച് ജനുവരി 10നാണ് ദിവ്യബലി അർപ്പണം. ‘വളരെയേറെ സവിശേഷതകളുള്ള ദിനമായിരിക്കും അത്’ എന്ന വിശേഷണത്തോടെയാണ് വിശുദ്ധ സ്ഥലങ്ങളുടെ ചുമതലയുള്ള ഫ്രാൻസിസ്‌കൻ സഭാ ചാൻസിലർ ഫാ. ഇബ്രാഹിം ഫാൾട്ടാസ് ഇക്കാര്യം അറിയിച്ചത്. കൃത്യമായി പറഞ്ഞാൽ, ക്വാസർ അൽ യഹുദിൽ സ്ഥിതിചെയ്യുന്ന ഈ ചാപ്പലിൽ 54 വർഷങ്ങൾക്കുശേഷമാണ് ദിവ്യബലി അർപ്പിക്കപ്പെടുന്നത്.

1967ൽ ഇസ്രായേലും അറബ് രാജ്യങ്ങളുമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നാണ് നൂറു വർഷത്തോളം പഴക്കമുള്ള ചാപ്പലും സന്യാസ ആശ്രമവും ഫ്രാൻസിസ്‌ക്കൻ സഭ ഉപേക്ഷിച്ചത്. പിന്നീട് ഈ സ്ഥലം ഇസ്രായേൽ തിരിച്ചു പിടിച്ചെങ്കിലും ഇസ്രായേൽ- പലസ്തീൻ സംഘർഷംമൂലം അവിടേക്ക് വിശ്വാസികൾക്ക് പ്രവേശനം നിഷേധിക്കപ്പെടുകയായിരുന്നു. പോരാട്ടത്തിന്റെ മുറിപ്പാടുകൾപോലെ വെടിയുണ്ടയേറ്റ പാടുകൾ ചാപ്പലിന്റെയും സന്യാസ ആശ്രമത്തിന്റെ ചുവരുകളിൽ ഇപ്പോഴും കാണാം. താഴെ ആശ്രമവും മുകളിൽ ഓപ്പൺ എയർ മാതൃകയിലുള്ള ചാപ്പലുമായാണ് ഇത് നിർമിച്ചിരിക്കുന്നത്.

1920കളുടെ ആരംഭത്തിലാണ് ഫ്രാൻസിസ്‌ക്കൻ സഭാംഗങ്ങൾ ദൈവാലയ നിർമാണത്തിനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചത്. 1933ൽ ചെറിയൊരു ചാപ്പൽ നിർമിച്ചു, പിന്നീട് 1935ൽ വലിയ ദൈവാലയം നിർമിച്ചെങ്കിലും 1956ൽ ഉണ്ടായ ഭൂമികുലുക്കത്തിൽ അത് തകരുകയായിരുന്നു. ആ ദൈവാലയം നിലനിന്നിരുന്ന സ്ഥലത്താണ് ഇപ്പോഴത്തെ ചാപ്പൽ നിർമിക്കപ്പെട്ടത്. ഇസ്രായേൽ- പലസ്തീൻ സംഘർഷാവസ്ഥയെ തുടർന്ന്, പ്രദേശത്ത് സ്ഥാപിച്ച കുഴിബോംബുകൾ പൂർണമായും മാറ്റാത്തതിനാലാണ് തീർത്ഥാടകർക്ക് പ്രവേശനം നിഷേധിച്ചത്.

എന്നാൽ, ജോർദാനുമായി സമാധാന കരാർ ഒപ്പിട്ടശേഷം 1994 മുതലാണ് ദനഹാ തിരുനാളിനും ഉയർപ്പ് തിരുനാളിവും വിശ്വാസികൾക്ക് സംഘമായി ഇവിടേക്ക് എത്തിച്ചേരാൻ അനുവാദം നൽകിയത്. പ്രദേശത്തുണ്ടായിരുന്ന കുഴിബോബുകൾ പൂർണമായി മാറ്റുകയും ചെയ്തു. തീർത്ഥാടകർക്ക് ജ്ഞാനസ്‌നാനം സ്വീകരിക്കാൻ 2011ൽ ജോർദാൻ നദിയോട് ചേർന്ന് സൗകര്യവും ഒരുക്കിതുടങ്ങി. 2016ലാണ് വിശുദ്ധനാടിന്റെ സംരക്ഷണ ചുമതലയുള്ള ഫ്രാൻസിസ്‌ക്കൻ സഭയ്ക്ക് ഈ ചാപ്പൽ തിരികെ ലഭിച്ചത്. ക്രിസ്തു ജ്ഞാനസ്‌നാനം സ്വീകരിച്ചെന്ന് വിശ്വസിക്കപ്പെടുന്ന ഈ സ്ഥലം ‘യുനസ്‌കോ’ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?