കിൻഷാസ: സെൻട്രൽ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ഒരുമാസത്തിനുള്ളിൽ നൂറിലധികം ക്രൈസ്തവർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരീക്ഷണ സംഘടനയായ ഓപ്പൺ ഡോർസാണ് ഇസ്ലാമിക ഭീകരരുടെ ആക്രമണത്തെ തുടർന്ന് ഇത്രയധികം ക്രൈസ്തവർ രാജ്യത്ത് കൊല്ലപ്പെട്ടുവെന്ന വാർത്ത പുറത്തുവിട്ടത്.
കോംഗോയിലെ ജനസംഖ്യയുടെ തൊണ്ണൂറു ശതമാനവും ക്രൈസ്തവരാണെങ്കിലും 2021ൽ ക്രൈസ്തവർക്കെതിരേ ഏറ്റവും കൂടുതൽ ആക്രമണം നടന്നത് കോംഗോയിലാണെന്ന് ഓപ്പൺ ഡോർസ് വക്താവ് ഇല്ല്യ ഡിജാദി ചൂണ്ടിക്കാട്ടി. അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സസ്(എഡിഎഫ്) എന്ന ഭീകരസംഘടനയാണ് കൊലപാതകങ്ങൾക്കു പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ജനുവരി 14ന് ഇട്ടൂരി പ്രവിശ്യയിൽ പിഗ്മി വിഭാഗത്തിൽപ്പെട്ട 46 ക്രൈസ്തവർ കൊല്ലപ്പെട്ടു. ജനുവരി നാലിന് ബെനി മേഖലയിലെ എംവേണ്ട ഗ്രാമത്തിൽ 22 പേരെയും അയൽ ഗ്രാമമായ ടിംഗ്വെയിൽ 25 പേരെയും വധിച്ചു. ഇതിന് ഒരാഴ്ച മുന്പ് മറ്റൊരു 17 പേർകൂടി ഈ മേഖലയിൽ കൊല്ലപ്പെട്ടിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *