Follow Us On

28

March

2024

Thursday

സ്‌കൂളിനെതിരെ മതപരിവര്‍ത്തന ആരോപണം; വിശദീകരണവുമായി ബിഷപ്

സ്‌കൂളിനെതിരെ മതപരിവര്‍ത്തന ആരോപണം; വിശദീകരണവുമായി ബിഷപ്

റാഞ്ചി: ജാര്‍ഖണ്ഡില്‍ ക്ലരീഷ്യന്‍ മിഷനറിമാരുടെ നേതൃത്വത്തില്‍ റാഞ്ചി ജില്ലയിലെ സരാങ്‌ഗ്ലോയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിനെതിരെ ഉയര്‍ന്ന മതപരിവര്‍ത്തന ആരോപണത്തില്‍ വിശദീകരവുമായി ബിഷപ്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് 11 വര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ കാത്തലിക് മിഷന്‍ പ്രൈമറി സ്‌കൂളിനെതിരെയാണ് ആരോപണം. മിഷനറിമാര്‍ സ്‌കൂളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയാണെന്നും ഗവണ്‍ മെന്റിന്റെ ഭൂമിയില്‍ ദൈവാലയം നിര്‍മിക്കുന്നു എന്നുമായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. അവിടുത്തെ ചില പ്രാദേശിക പത്രങ്ങളും പ്രാദേശിക ചാനലുമാണ് യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്തകള്‍ പുറത്തുവിട്ടത്. ഇതേ തുടര്‍ന്നാണ് ഖണ്ഡി രൂപതാധ്യക്ഷന്‍ ബിനെയ് കാണ്ടല്‍ന യഥാര്‍ത്ഥ വസ്തുതകള്‍ വ്യക്തമാക്കി രംഗത്തുവന്നത്.
സ്ഥലപരിമിതിമൂലം ബുദ്ധിമുട്ടനുഭവിക്കുന്ന സ്‌കളൂളില്‍ വിവിധോദ്ദേശ്യത്തോടെ ഒരു കെട്ടിടം നിര്‍മിക്കാന്‍ അധികൃതര്‍ ഒരുങ്ങിയപ്പോഴായിരുന്നു ആരോപണം ഉയര്‍ന്നത്. 200 ക്രൈസ്തവ കുടുംബങ്ങളുള്ള ഈ ഇടവകയിലെ സ്‌കൂളില്‍ എല്ലാ മതവിഭാഗത്തിലുംപ്പെട്ട വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഒരു വിധത്തിലുമുള്ള മതപരിവര്‍ത്തനം സ്‌കൂളില്‍ നടന്നിട്ടില്ല.   സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് ഗവണ്‍ മെന്റിന്റെ ഭൂമിയിലാണെന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. 1962-ല്‍ ഏതാനും ക്രൈസ്തവ കുടുംബങ്ങള്‍ സ്ഥലം വില കൊടുത്തു വാങ്ങി സ്‌കൂളിന് സംഭാവന ചെയ്യുകയായിരുന്നു.
നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് എതിരെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയും ഗവണ്‍മെന്റിന്റെ വിവിധ ഏജന്‍സികളെ ഉപയോഗിച്ച് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അസാധ്യമാക്കുകയും ചെയ്യുന്ന  സംഭവങ്ങള്‍ ജാര്‍ഖണ്ഡില്‍ ഇപ്പോള്‍ പതിവായി മാറുകയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?