പ്രതിബന്ധങ്ങള്‍ വന്നോട്ടെ.... വിശ്വാസത്തെ പൂട്ടിയിടാനാവില്ല!
- CHINA
- March 7, 2019
ഹോങ്കോംഗ്: ചൈനയെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ ചെറുക്കാന്‍ സഹായവുമായി ക്രൈസ്തവ സന്നദ്ധസംഘടന. ചൈനയിലെ കത്തോലിക്കാ സഭയുടെ ഔദ്യോഗിക സന്നദ്ധ സംഘടനയായ ജിന്‍ഡെ ചാരിറ്റീസ്, കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള മെഡിക്കല്‍ സാമഗ്രികള്‍ എത്തിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിനായി ജിന്‍ഡെ ചാരിറ്റീസ് ആഗോള സഭയുടെ സഹായം തേടി. മുഖത്ത് ധരിക്കുന്ന മാസ്‌കുകള്‍ക്ക് പുറമെ, സര്‍ജിക്കല്‍ മാസ്‌കുകള്‍, കണ്ണാടികള്‍, ഐ മാസ്‌കുകള്‍ എന്നിവ ലഭ്യമാക്കുന്നതിനായാണ് ജിന്‍ഡെ ചാരിറ്റീസ് ആഗോള സഭയുടെ സഹായം തേടിയത്. ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലുള്ളതുപോലെ കത്തോലിക്ക സഭയുടെ ഔദ്യോഗിക
ബീജിംഗ്: ജോലി പോയാലും കര്‍ശന നിയമംകൊണ്ട് പൂട്ടിയിട്ടാലും ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കില്ലെന്ന തീരുമാനവുമായി ചൈനീസ് ക്രൈസ്തവ സമൂഹം മുന്നോട്ട്. ജോലി വേണമെങ്കില്‍ വിശ്വാസം ഉപേക്ഷിക്കണം എന്ന നയവുമായി സര്‍ക്കാര്‍ എത്തിയതോടെയാണ് വിശ്വാസികള്‍ തീവ്രമായി വിശ്വാസത്തിനുവേണ്ടി നിലകൊളളുമെന്ന തീരുമാനത്തില്‍ ഉറച്ചത്. രാജ്യത്ത് ഏതെങ്കിലും സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കുംമുമ്പ് ‘നോ ഫെയ്ത്ത് കമ്മിറ്റ്‌മെന്റ്’കരാറില്‍ ഒപ്പുവെക്കണമെന്നതാണ് സര്‍ക്കാര്‍ നിര്‍ദേശം. ക്രിസ്തുവിശ്വാസം കൈവരിക്കുന്ന വളര്‍ച്ചതന്നെയാണ് ഈ നടപടിക്ക് ചൈനയെ പ്രേരിപ്പിക്കുന്നത്. എന്നാല്‍, ക്രിസ്തുവിശ്വാസത്തിന്റെ വളര്‍ച്ച തടയാന്‍ പ്രത്യക്ഷവും പരോക്ഷവുമായി നിരവധി തന്ത്രങ്ങള്‍ ഭരണകൂടം
ബെയ്ജിംഗ്: അന്യായ തടവ് ഉൾപ്പെടെയുള്ള പീഡനം ഏൽക്കേണ്ടി വരുമെന്ന് അറിയാമെങ്കിലും ക്രിസ്തുവിലുള്ള വിശ്വാസം പ്രഖ്യാപിക്കുന്നതിൽ ചൈനീസ് കത്തോലിക്കർ വിശിഷ്യാ, വത്തിക്കാനെ അംഗീകരിക്കുന്ന കത്തോലിക്കാസമൂഹം പ്രകടിപ്പിക്കുന്ന വിശ്വാസധീരത ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. അക്കൂട്ടത്തിലേക്ക് ഇതാ, ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവർക്ക് ഒന്നടങ്കം ആവേശം പകരുന്ന ഒരു വാർത്തകൂടി പുറത്തുവന്നിരിക്കുന്നു. അധികൃതർ അടച്ചുപൂട്ടിയ ദൈവാലയത്തിന് പുറത്ത് ആരാധന നടത്തിയ സംഭവമാണ് ചൈനീസ് കത്തോലിക്കരുടെ വിശ്വാസസ്‌ഥൈര്യത്തിന് തെളിവായി ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചൈനയിലെ ഏറ്റവും പഴയ കത്തോലിക്ക ഇടവകകളിലൊന്നായ ഷാംഗ്‌സി പ്രവിശ്യയിലെ ഡോങ്ങർഗൌ ഇടവക ദൈവാലയം
ഷേംഗ്‌സൗ(ചൈന): വത്തിക്കാനില്‍ യുവജനസിനഡിന്റെ സമാപനസമ്മേളനം നടക്കുമ്പോള്‍ യുവജനസിനഡ് ഉയിര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട ഒരു കത്തോലിക്ക വൈദികന്‍ ചൈനയില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയായിരുന്നു. ഹെനാന്‍ രൂപതാംഗമായ ഫാ. ലിയുവിനാണ് യുവജനങ്ങളുടെ ഇടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നത്. സിനഡ് വിഭാവനം ചെയ്തത് പോലെ യുവജനങ്ങളെ ഒരുമിച്ച് ചേര്‍ത്തുകൊണ്ട് അവര്‍ക്ക് മതബോധനം നല്‍കുകയും ഉപവിപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രോത്സാഹിപ്പിക്കുകയും ദൈവവിളിയെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ നടപടി ചൈനയിലെ പരിഷ്‌കരിച്ച മതനിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന കാരണം ചുമത്തിയാണ് അദ്ദേഹത്തെ
ചൈന: ചൈനീസ് ഭൂഗർഭ രൂപതാ ബിഷപ്പ് പീറ്റർ ഷുമിനെ ദിവസങ്ങളായി കാൺമാനില്ലെന്ന് റിപ്പോർട്ട്. ചൈനീസ് സർക്കാർ കസ്റ്റഡിയിലെടുത്തിരിക്കുകയാണെന്നും ചോദ്യംചെയ്ത് വരികയാണെന്നും സൂചനയുണ്ട്. സ്വതന്ത്രമായി ചൈനയിലെ ചർച്ച് കൈകാര്യം ചെയ്യാൻ ശ്രമിക്കുന്ന കമ്മൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയുള്ള ചൈനീസ് പാട്രിയോട്ടിക്ക് കാത്തലിക്ക് അസോസിയേഷനിൽ ചേരാൻ നിർബന്ധിക്കുന്നതിന്റെ ഭാഗമായാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത്തരത്തിൽ ചെനയിലെ ഭൂഗർഭ കത്തോലിക്ക സഭകളെ പീഡനത്തിന് ഇരയാക്കുന്നതും രാജ്യത്തെ നിരവധി വൈദികരെ കാണാതാകുന്നതും തട്ടികൊണ്ടുപോകുന്നതും ചൈനയിൽ ഇപ്പോൾ പതിവുസംഭവമാണ്. 2016 സെപ്തംബറിലാണ് പീറ്റൽ
Don’t want to skip an update or a post?