ദൈവം സംസാരിച്ച സമയം
- ASIA, Asia National, Featured, WORLD, അനുഭവം, ചിന്താവിഷയം
- October 24, 2023
പളളിക്വയറിലൂടെയാണ് ഞാന്‍ സംഗീതരംഗത്ത് എത്തുന്നത്. 1996-ലായിരുന്നു ആദ്യമായി കാസെറ്റില്‍ പാടാന്‍ തുടങ്ങുന്നത്. അന്നത്തെ കാലത്ത് പ്രധാനമായും കാസെറ്റുകളാണല്ലോ ഉള്ളത്. വില്‍സണ്‍ ഉതുപ്പ് എന്നാണ് അന്നൊ ക്കെ നാട്ടിലൊക്കെ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഗായകരായ ‘വില്‍സണ്‍’മാരുള്ളതുകൊണ്ട് പേരിന് പിന്നില്‍ പിറവം എന്ന സ്ഥലപ്പേരുകൂടി പിന്നീട് ചേര്‍ത്തു. കഴിഞ്ഞ 23 വര്‍ഷത്തോളമായി ഇതേപേരില്‍ വ്യത്യസ്തമായ ഒരുപാട് വഴികളിലൂടെ ദൈവം നടത്തുന്നു. സംഗീതത്തില്‍ എന്റെ ഗുരു എന്ന് പറയാവുന്നത് വെച്ചൂര്‍ ആര്‍ രതീശനാണ്. അദേഹമാണ് എന്നെ കര്‍ണാടക സംഗീതപാഠമൊക്കെ ആദ്യമായി പഠിപ്പിക്കുന്നത്. ഞങ്ങളുടെ
എന്നെ നടത്തുന്ന ദൈവകൃപയുടെ അനന്ത വഴികളോര്‍ക്കുമ്പോള്‍ നന്ദികൊണ്ട് എന്റെ ഹൃദയം നിറയുന്നു. അനുദിന ദിവ്യബലി എന്റെ ജീവിതത്തെ പ്രകാശമാനമാക്കുന്നു. മനോനില തെറ്റി തെരുവില്‍ അലയുന്ന അമ്പത് പേര്‍ക്ക് ആശ്വാസകേന്ദ്രമാണ് ‘ആശ്വാസ് ഭവന്‍.’ പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലം. വീടിനടുത്തുള്ള കത്തോലിക്കാ ദൈവാലയത്തിലെ വികാരിയച്ചന്‍ വായനയോട് താല്പര്യമുള്ള എനിക്കും രണ്ട് കൂട്ടുകാര്‍ക്കും ബൈബിള്‍ പുതിയ നിയമത്തിന്റെ കോപ്പി നല്‍കി. ഇതര മതഗ്രന്ഥങ്ങളും മറ്റും വായിച്ചും കേട്ടും പരിചയമുള്ള ഞാന്‍ അന്നുരാത്രി ബൈബിള്‍ വായിക്കാന്‍ തുടങ്ങി. വിശുദ്ധ യോഹന്നാന്‍ പതിമൂന്നാം
കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ആഫ്രോ-അമേരിക്കന്‍ കമ്യൂണിറ്റികളില്‍ ക്രിസ്തുസാക്ഷ്യത്തിന്റെ നിറസാന്നിധ്യമാകാന്‍ ദൈവം അയോഗ്യനായ എന്നെയും ഉപയോഗിക്കുന്നു. ഇതിനോടകം 40 രാഷ്ട്രങ്ങളില്‍ ദൈവവചനം പ്രഘോഷിക്കാന്‍ ദൈവം എന്നെ ഉപകരണമാക്കി. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഘാനയില്‍ 20 മില്ല്യന്‍ ആളുകളില്‍ പത്തു ശതമാനം കത്തോലിക്കരാണ്. ഘാന കിംഗോസ് യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി വിഭാഗം തലവനായിരുന്നു എന്റെ പിതാവ് ജോണ്‍ നിമോ. അമ്മ മേരി നിമോ അധ്യാപികയും. രണ്ടുപേരും റിട്ടയറായി. ഏഴുമക്കളില്‍ അഞ്ചാമനായിരുന്നു ഞാന്‍. നാട്ടിലെ കത്തോലിക്കാ സ്‌കൂളില്‍നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എന്നിട്ടും ദൈവവുമായുള്ള
ഇരുപത്തിയാറാം വയസില്‍ 1991 ജൂണ്‍ മാസത്തില്‍ കോഴിക്കോട് ക്രൈസ്റ്റ് ഹാളില്‍ നടന്ന കരിസ്മാറ്റിക് ധ്യാനത്തിലൂടെയാണ് ഞാന്‍ നവീകരണത്തിലേക്കു വരുന്നത്. ധ്യാനത്തില്‍ പങ്കെടുക്കാനുണ്ടായ മുഖ്യകാരണം, ദിവസങ്ങള്‍ക്കുമുമ്പ് ടൈഫോയിഡ് പനി പിടിപെട്ട് ആശുപത്രികിടക്കയില്‍ ആയിരുന്നപ്പോള്‍ എടുത്ത തീരുമാനത്തിന്റെ ഫലമാണ്. അവിടെവച്ചാണ് മരണത്തേക്കുറിച്ചും ജീവിതത്തിന്റെ നിസാരതയേകുറിച്ചുള്ള ചിന്തകള്‍ മനസിലേക്കു വരുന്നത്. ദൈവമെന്നത് മനുഷ്യന്റെ സങ്കല്‍പ സൃഷ്ടിമാത്രമെന്നു വിശ്വസിച്ച ഞാന്‍, ധ്യാനം കൂടുവാനും തുടര്‍ന്ന് എന്നാല്‍ കഴിയും വിധം നന്നായി ജീവിക്കുവാനും തീരുമാനമെടുത്തത് ഇത്തരമൊരു സാഹചര്യത്തിലാണ്. ധ്യാനവേളയില്‍, ദൈവത്തേക്കുറിച്ച് എനിക്കുണ്ടായിരുന്ന സംശയങ്ങള്‍ക്ക് എന്റെ
പൗരോഹിത്യജീവിതത്തില്‍ രണ്ടരപതിറ്റാണ്ട് എത്തുമ്പോള്‍ ദൈവം നല്‍കിയ അനന്തകൃപകള്‍ക്ക് നന്ദിയര്‍പ്പിക്കാന്‍ വാക്കുകളില്ല. പൗരോഹിത്യത്തിന്റെ ആദ്യകാലങ്ങളില്‍ ചാപ്പന്‍തോട്ടം പള്ളിമേടയില്‍ താമസിച്ചുകൊണ്ട് രണ്ടര കിലോമീറ്റര്‍ ദൂരെയുള്ള കുരിശുപള്ളിയില്‍ കാല്‍നടയായിപ്പോയി എല്ലാ ദിവസവും വി. കുര്‍ബാന അര്‍പ്പിച്ച കാലങ്ങള്‍ മറക്കാനാവില്ല. കുരിശുപള്ളിയുടെ സമീപവാസികളായ 120 കുടുംബക്കാര്‍ ഇത് ഒരു ഇടവകയായി ഉയര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ചാപ്പന്‍തോട്ടം പള്ളിയിലേക്ക് ഏറ്റവും അകലെയുള്ള ഇടവകാംഗത്തിന് എത്തിച്ചേരാന്‍ ഏഴരകിലോമീറ്ററെങ്കിലും നടക്കണം. ഈ സാഹചര്യത്തില്‍ ഇടവക രൂപീകരണത്തിനുള്ള സാധ്യതയെക്കുറിച്ച് പഠിക്കുന്നതിനും സാധ്യമെങ്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതിനും രൂപതാ അധികാരികള്‍
‘മരണത്തില്‍ നിന്നും അമ്മ തിരിച്ചുവന്നാല്‍ ഞാന്‍ ദൈവത്തില്‍ വിശ്വസിക്കും.’ മരണവക്കിലെത്തിയ അമ്മയെ കണ്ട് ഉറക്കെ കരഞ്ഞുകൊണ്ട് ആദ്യം ദൈവത്തിന് മുന്നില്‍ ഞാന്‍ വെച്ച ഡിമാന്റ് അതായിരുന്നു. ഒരുപക്ഷേ എന്റെ ജീവിതം മാറി മറിയുന്നത് ആ നിമിഷം മുതലായിരിക്കാം. എന്റെ നിലവിളി കേട്ട് ദൈവം ഇറങ്ങിവന്ന സമയമാണത്. അന്നുമുതലാണ് ക്രിസ്തുവില്‍ ഞാന്‍ വിശ്വസിക്കാന്‍ തുടങ്ങിയത്. ക്രിസ്തുവിനെക്കുറിച്ചും ക്രൈസ്തവരെക്കുറിച്ചും തെറ്റായ കാര്യങ്ങളാണ് അതുവരെ ഞാന്‍ മനസിലാക്കിയിരുന്നത്. ക്രിസ്തു എന്തിനാണ് കുരിശിലേറിയത്? അവിടുന്ന് രക്ഷകനായിരുന്നെങ്കില്‍ സ്വയം രക്ഷപെടാന്‍ കഴിയുമായിരുന്നില്ലേ? ഇങ്ങനെയൊക്കെയാണ് ഞാന്‍
വലിയ മാനസികവ്യഥയോടെയാണ് ഏകമകനുമായി ജോസും ജാന്‍സിയും (പേരുകള്‍ യഥാര്‍ത്ഥമല്ല) എന്റെ മുമ്പിലേക്കു വന്നത്. വളരെ ഗുരുതരമായ പ്രശ്‌നമാണ് അവര്‍ അഭിമുഖീകരിക്കുന്നതെന്ന് മുഖഭാവങ്ങളില്‍നിന്നുതന്നെ വ്യക്തമാണ്. കുട്ടിയെ മാറ്റിനിര്‍ത്തി ദമ്പതികള്‍ അവരുടെ പ്രശ്‌നമെന്തെന്നു പറഞ്ഞു. അവരുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ചുവര്‍ഷമായി. അവരുടെ മകന് ഇപ്പോള്‍ മൂന്നര വയസ്. അവനെ എല്‍.കെ. ജി.യില്‍ ചേര്‍ത്തു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ സ്‌കൂളിലെ അധ്യാപിക ഇവരെ സ്‌കൂളില്‍ വിളിപ്പിച്ചു. അവരുടെ മകന്‍ മറ്റു കുട്ടികളുടെ ബാഗില്‍നിന്നു പല സാധനങ്ങളും മോഷ്ടിക്കുന്നു. അധ്യാപിക പറഞ്ഞതു സത്യമാണെന്ന് അവര്‍ക്കറിയാം.
മൂന്നര പതിറ്റാണ്ടിലേറെയായി യുവജനങ്ങളുടെ ആത്മീയ നവീകരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുവാന്‍ ദൈവം ഇടനല്‍കുന്നു. 1967-ല്‍ ആണ് പട്ടാളത്തില്‍ ചേരുന്നത്. ബംഗളൂരുവിലായിരുന്നു ട്രെയിനിംഗ്. പിന്നീട് ഹരിയാനയില്‍. വീണ്ടും ബംഗളൂരു. അവിടെനിന്നും നാഗ്പൂര്‍, ലഡാക്ക്, മുംബൈ…ഇങ്ങനെ പോകുന്നു. മുംബൈയിലായിരിക്കുമ്പോഴാണ് നവീകരണാനുഭവത്തില്‍ വരുന്നത്. അവിടെ വെച്ചുതന്നെ യേശുവിന്റെ സാക്ഷിയായി ജീവിക്കാന്‍ ധാരാളം വഴികള്‍ തുറന്നുകിട്ടി. പട്ടാളജീവിതത്തില്‍നിന്നും വിരമിച്ചതും ഇവിടെ വെച്ചാണ്. റിട്ടയര്‍ ചെയ്തശേഷം കൂടുതല്‍ സമയം യേശുവിനായി നല്‍കണമെന്ന് ആഗ്രഹിച്ചു; പ്രാര്‍ത്ഥിച്ചു. അതിനുവേണ്ടി വിവാഹവും, കുടുംബജീവിതവും ഉപേക്ഷിക്കുവാനായിരുന്നു ദൈവേഷ്ടം. മുംബൈയിലും, തുടര്‍ന്ന് കേരളത്തിലും
Don’t want to skip an update or a post?