ദൈവം സംസാരിച്ച സമയം
- ASIA, Asia National, Featured, WORLD, അനുഭവം, ചിന്താവിഷയം
- October 24, 2023
തൃശൂരിനടുത്ത് കുന്നംകുളം പഴഞ്ഞി എന്ന സ്ഥലമാണ് എന്റെ ജന്മദേശം. ചെറുപ്പം മുതലേ കലാവാസനയുണ്ടായിരുന്നു എങ്കിലും പ്രോത്സാഹനം നല്‍കുവാന്‍ ആരുമില്ലായിരുന്നു. ഞാന്‍ താമസിക്കുന്ന വീടിന് സമീപം വായനശാലയുണ്ടായിരുന്നു. അവിടെ പോയി റേഡിയോ ഗാനങ്ങള്‍ കേള്‍ക്കുക പതിവായിരുന്നു. ഗാനങ്ങള്‍ തയാറാക്കണമെന്ന ആഗ്രഹത്തോടെ മുന്നോട്ടുപോയി. തൃശൂര്‍ റേഡിയോ സ്റ്റേഷനില്‍ ശബ്ദപരിശോധനയ്ക്ക് പോയപ്പോള്‍ എനിക്ക് പരിപാടി അവതരിപ്പിക്കുവാന്‍ അവസരം ലഭിച്ചു. ആ സ്റ്റേഷനിലെ ക്രിസ്തീയ ഗാനങ്ങള്‍ അവതരിപ്പിക്കുക പതിവായി. സംഗീത സംവിധായകനായിരുന്ന ജോണ്‍സണ്‍ മാസ്റ്റര്‍, ആറ്റ്‌ലി, പോള്‍സണ്‍ മാസ്റ്റര്‍ എന്നിവരുമായി സൗഹൃദം സ്ഥാപിക്കുവാന്‍
”കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ വീണ്ടും ശക്തി പ്രാപിക്കും. അവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാല്‍ ക്ഷീണിക്കുകയില്ല. നടന്നാല്‍ തളരുകയുമില്ല” (ഏശയ്യാ 40:31). ഞാനിന്ന് 75-ാം വയസിലാണ്. ഇ ക്കാലത്തിനിടയില്‍ കുറേയേറെ കാര്യങ്ങള്‍ എന്റെ ദൈവം എന്നെ പഠിപ്പിച്ചു. അതിലേറ്റവും പ്രധാനമായി ഞാന്‍ കാണുന്നത് കാന്‍സര്‍ രോഗത്തില്‍ നിന്നും ദൈവം നല്‍കിയ അത്ഭുതകരമായ സൗഖ്യമാണ്. ഇത് എന്നെ അടിമുടി മാറ്റിമറിച്ചുവെന്ന് തന്നെ പറയാം. ദൈവം എന്നെ സൗഖ്യപ്പെടുത്തി എന്ന് തിരിച്ചറിഞ്ഞ അന്നുമുതല്‍ കാന്‍സര്‍ രോഗികള്‍ക്കായി കൊച്ചുകൊച്ചു കാര്യങ്ങള്‍ ചെയ്യുവാന്‍ ദൈവം
ബാല്യത്തില്‍ ദൈവവുമായി കൂടുതല്‍ അടുത്തിടപഴകാന്‍ പ്രാര്‍ത്ഥനയിലൂടെ ശ്രമിച്ചു. എവിടെയാണ് എന്റെ ദൈവവുമായി ശാന്തതയിലും ഏകാന്തതയിലും സമയം ചെലവഴിക്കാനാവുന്നതെന്ന് ഞാന്‍ അന്വേഷിച്ചു. ഒമ്പതു വയസുള്ളപ്പോള്‍ ഞാന്‍ പരിശുദ്ധ അമ്മയ്ക്ക് വാക്കുകൊടുത്തു, എന്നെ നയിക്കുകയും സംരക്ഷിക്കുകയും ചെയ്താല്‍ അമ്മയൊടൊത്തുണ്ടാകുമെന്ന്.. ധാരാളം അപകടകരമായ അവസ്ഥകള്‍ ജീവിതത്തിലുണ്ടായി. ബസിലും വാഹനങ്ങളിലും സൈക്കിളിലും യാത്ര ചെയ്യുമ്പോള്‍ മാര്‍ക്കറ്റിനു നടുവില്‍വച്ച് ബോംബാക്രമണമുണ്ടായി. അപ്പോഴെല്ലാം യേശുവിന്റെ സംരക്ഷണം എനിക്ക് ലഭിച്ചു. വെള്ളപ്പൊക്കമുണ്ടായ അവസരത്തില്‍ പുഴയില്‍വച്ചും എന്നെ അവിടുന്ന് തുണച്ചു. തീരുമാനം എടുക്കാവുന്ന കാലത്ത് മിഷനറീസ് ഓഫ് ചാരിറ്റി
ഉത്തരേന്ത്യയില്‍ അസിംപൂര്‍ എന്ന സ്ഥലത്ത് സ്വാമി ദയാനന്ദ് സി.എം.ഐ.യുടെ ആശ്രമത്തിലായിരുന്നു അന്ന് ഞാന്‍. നന്മയുടെ സഞ്ചാരിയായി മാറിയ യേശുവിന്റെ പ്രവൃത്തിവഴിയുള്ള പ്രഘോഷണം എന്നെ ആകര്‍ഷിച്ചു. 1999 ഡിസംബര്‍ 31 ന് ഞാന്‍ ഒരു നീണ്ട യാത്ര ആരംഭിച്ചു. യാത്രയ്ക്കു മുമ്പായി കൈയ്യിലുണ്ടായിരുന്ന 450 രൂപാ ബ്രദര്‍ മാവൂരൂസിനെ ഏല്‍പ്പിക്കാനും മറന്നില്ല. ഒരു കുപ്പായം മാത്രമായിരുന്നു തോളിലെ തുണിസഞ്ചിയില്‍. ബസ്സ്റ്റാന്റിലും, തെരുവുകളിലും കടത്തിണ്ണയിലും അന്തിയുറങ്ങി. തെരുവ് യാചകരോടൊപ്പം അന്തിയുറങ്ങിയപ്പോള്‍ പോലിസ് വിരട്ടിയോടിച്ച കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. വിശന്നപ്പോള്‍ അല്പം
അറുപത്തൊന്നാമത്തെ വയസില്‍ പെട്ടെന്നൊരു ചിന്ത. ദൈവമാണ് ഈ പ്രായത്തില്‍ ഇത് ഓര്‍മിപ്പിച്ചതെന്ന് തീര്‍ച്ച. കാരണം അതുവരെ കൃഷിയെക്കുറിച്ച് കൂടുതലൊന്നും അറിയാമായിരുന്നില്ല. 35 വര്‍ഷത്തോളം ഇലക്ട്രിക്കല്‍, പ്ലംബിങ് ജോലികളില്‍ മുഴുകിയ ഒരു വ്യക്തിയായിരുന്നു ഞാന്‍. അതുകൊണ്ട് എന്തുകൃഷി ചെയ്യണം എങ്ങനെ ചെയ്യണം എന്നൊന്നും ചിന്തിച്ചിരുന്നില്ല. പക്ഷേ ഒരു വെളിപാട് പോലെ ഈ ചിന്തയുണര്‍ന്നപ്പോള്‍ പിന്നെ താമസിച്ചില്ല. മഞ്ചേരി ആനക്കയത്തുള്ള കൃഷിഫാമിലേക്ക് പോയി. 50 പാഷന്‍ഫ്രൂട്ട് തൈകള്‍ കൊണ്ടുവന്നു. നട്ടതെല്ലാം വളര്‍ന്നു കായ്ച്ചു. ഒരുമാസം കിട്ടിയത് 300 കിലോയോളം പഴങ്ങള്‍.
കുടുംബം സ്‌നേഹത്തിന്റെ നൂലിഴകളാല്‍ കോര്‍ത്തിണക്കിയ പട്ടുവസ്ത്രമാണ്. ഓരോ കുടുംബാംഗവും ഈ പട്ടുവസ്ത്രത്തിന്റെ അനിവാര്യതയാണ്. അതിലൊന്ന് നഷ്ടപ്പെട്ടാല്‍ ആ വസ്ത്രത്തിന്റെ ശോഭയാകെ മങ്ങും. ആധുനിക കാലഘട്ടത്തിന്റെ അതിദ്രുത മുന്നേറ്റത്തിനിടയിലും ഉറ്റവരുടെ അകാല വിയോഗങ്ങളെ ബന്ധുജനങ്ങള്‍ ഏറ്റുവാങ്ങുന്നത് ആഴമായ ഹൃദയവേദനയോടെതന്നെയാണ്. കാലം മായ്ക്കാത്ത മുറിവുകള്‍ ഇല്ലെന്ന് പറയുമെങ്കിലും ചിലരുടെയെല്ലാം ജീവിതം എന്നേക്കുമായി തകര്‍ത്തെറിയാന്‍ ചില മരണങ്ങള്‍ കാരണമായേക്കാം. സമൂഹത്തിന്റെ ഇടപെടലുകളും ആത്മീയ സാന്നിധ്യങ്ങളുമെല്ലാമാണ് ഇത്തരം സാഹചര്യങ്ങളില്‍ സമാശ്വാസ മാര്‍ഗങ്ങള്‍. അപ്രതീക്ഷിതമായ സമയത്ത് മകനെ നഷ്ടപ്പെട്ടതിന്റെ താങ്ങാനാവാത്ത നൊമ്പരം ഇന്നും ഞങ്ങളുടെ
കഴിഞ്ഞ 15 വര്‍ഷത്തോളമായി മുപ്പതോളം രാഷ്ട്രങ്ങളിലൂടെ സഞ്ചരിച്ച് സാമൂഹിക- സാങ്കേതികവിഷയങ്ങളെ ഇതിവൃത്തമാക്കി ക്യാമറാ ചലിപ്പിക്കാന്‍ ദൈവം അനുവദിക്കുന്നു. കടുത്ത പ്രയാസങ്ങളിലൂടെയും ദുരിതങ്ങളിലൂടെയും കടന്നുപോയിട്ടും അവിടെയെല്ലാം ദൈവം എന്നെ ചേര്‍ത്ത് പിടിച്ച അനുഭവമാണുള്ളത്. അമേരിക്കയിലെ റോഡിലൂടെ ഏതാനും പേരുമായി സംസാരിച്ച് നടക്കുകയായിരുന്നു ഞാന്‍. പെട്ടെന്ന് പാര്‍ക്ക് സൈഡില്‍ ഒരു ഭിക്ഷക്കാരന്‍ പുതച്ച് മൂടിക്കിടക്കുന്ന കാഴ്ചകണ്ടു. സമ്പല്‍ സമൃദ്ധിക്ക് പുകള്‍പെറ്റ ഈ രാജ്യത്ത് ഭിക്ഷാടകരോ? ആ അതിശയം ക്യമറാകണ്ണുകളില്‍ പകര്‍ത്താനൊരു ജിജ്ഞാസ. ക്യാമറാ ക്ലിക്കുകളുടെ ശബ്ദം കേട്ട് അയാള്‍ ചാടി
പലചരക്ക് കടക്കാരനായ മുഹമ്മദലി കൈതക്കാട് എന്ന വ്യക്തിയുടെ കടയിലെത്തിയ പതിവുകാരനായ എന്നോട് അദേഹം ചോദിച്ചു, ”നിങ്ങള് കിത്താബില്‍ വായിച്ചിട്ടില്ലേ ഇതുവരെ, ഇല്ലെങ്കില്‍ വായിച്ചുനോക്ക് മത്തായി 25:40. പിന്നെ മത്തായി 7:21. അതും പോരെങ്കില്‍ ലൂക്കാ 10:25 മുതല്‍ 37 വരെയും കൂടി വായിക്ക്. അപ്പോള്‍ അറിയാം, പാലിയേറ്റീവ് കെയര്‍ എന്താണെന്ന്.” 1991-ല്‍ നവീകരണ ധ്യാനം കൂടി ഒരു പുതിയ ജീവിതം നയിച്ചുവരികയായിരുന്ന എനിക്ക് വചനത്തില്‍ ജീവിക്കുന്നതിനുള്ള പ്രായോഗിക ദര്‍ശനം മുഹമ്മദിന്റെ ഈ വാക്കുകളില്‍ കണ്ടെത്താന്‍ കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍
Don’t want to skip an update or a post?