ജോസുകുട്ടി നടയ്ക്കപ്പാടം: സഭ 'താര'മായി ഉയർത്തിയ അൽമായ മിഷണറി!
- സുവർണ്ണ ജാലകം
- January 5, 2021
ഏത് സാഹചര്യത്തിലും ദൈവിക ശുശ്രൂഷയുടെ വഴികളില്‍ മുന്നേറാനാകും എന്നതിന് ഉത്തമസാക്ഷ്യമാണ് ചാരായഷാപ്പില്‍ തൊഴില്‍ ചെയ്ത കട്ടപ്പന സ്വദേശി തങ്കച്ചന്‍ പാമ്പാടും പാറയുടെ ജീവിതം. ലഹരി വിരുദ്ധ ദിനമായ ഇന്ന് (ജൂൺ 26) അടുത്തറിയാം, അദ്ദേഹത്തിന്റെ വ്യത്യസ്ഥമായ ശുശ്രൂഷാ ജീവിതം. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തും പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചും ആത്മീയജീവിതത്തിന് പ്രാധാന്യം നല്‍കുന്ന ഒരാള്‍ ചാരായഷാപ്പില്‍ പണിയെടുക്കുകയോ! വിശ്വസിച്ചാലും ഇല്ലെങ്കിലും സംഭവം സത്യമാണ്. ഇയാളെന്ത് ആത്മീയന്‍ എന്ന് മനസില്‍ പറയുംമുമ്പ് വിശ്വസിക്കാന്‍ പ്രയാസമുള്ള മറ്റൊരു കാര്യംകൂടി അറിഞ്ഞോളൂ ഇദ്ദേഹം ചാരായഷാപ്പില്‍ ജോലിചെയ്തതുകൊണ്ടുമാത്രം
സഭയുടെ വിവിധ ശുശ്രൂഷാ മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ചവെക്കുന്ന അൽമായരെ ആദരിക്കാൻ സീറോ മലബാർ സഭ ഏർപ്പെടുത്തിയ ‘സഭാതാരം’ അവാർഡ് നേടിയ ചിക്കാഗോ സെന്റ് തോമസ് രൂപതാംഗം ജോസുകുട്ടി നടയ്ക്കപ്പാടത്തിന്റെ ശുശ്രൂഷാ ജീവിതത്തിലൂടെ… ജോസുകുട്ടി എന്ന മലയാളി ജാതിമതഭാഷ ഭേദമില്ലാതെ അമേരിക്കയിൽ ഏവർക്കും സുപരിചിതനാണ്. സഹപ്രവർത്തകർക്ക് മിസ്റ്റർ ജോസുകുട്ടിയാണ്. ഏറ്റവുമടുത്ത സുഹൃത്തുക്കൾക്ക് നടയ്ക്കപ്പാടമാണ്. ഇളംതലമുറക്കാർക്ക് ജോസുകുട്ടി അങ്കിളാണ്. കൂടുതൽ പേർക്കും ജോസുകുട്ടിച്ചായനാണ്. പല വിശേഷണങ്ങളുണ്ടെങ്കിലും ഫീനിക്‌സ് ഹോളി ഫാമിലി സീറോ മലബാർ ദൈവാലയത്തിലെ ചങ്ങനാശേരിക്കാരൻ ജോസുകുട്ടി സർവ്വാദരണിയനാണ്.
ക്രിസ്തു വിളിച്ചപ്പോൾ വള്ളവും വലയും ഉപേക്ഷിച്ച പത്രോസിനെപ്പോലെ, മിലിട്ടറി ഓഫീസർ എന്ന സ്വപ്‌നങ്ങളെല്ലാം വഴിയിലുപേക്ഷിച്ച് ക്രിസ്തുവിന്റെ പിന്നാലെ പോയി പൗരോഹിത്യം സ്വീകരിച്ച ഫാ. അബ്രഹാം കിഴക്കേക്കൂറ്റ് ഇന്നും തന്റെ മിഷണറി ദൗത്യം തുടരുകയാണ്, ആരംഭകാലത്തെ അതേ തീക്ഷ്ണതയിൽ. ഫാ. ജിതിൻ പാറശേരിൽ സി.എം.ഐ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ നിറഞ്ഞ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൽനിന്നുള്ള എൻ.സി.സി കേഡറ്റായി പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെടുക, രാഷ്ട്രപതിക്ക് ഗാർഡ് ഓഫ് ഓണർ നൽകാൻ രാജ്യമെമ്പാടുനിന്നും തിരഞ്ഞെടുക്കപ്പെട്ട എട്ടംഗ എൻ.സി.സി സംഘത്തിലെ ഒരാളാകാൻ
കുറവിലങ്ങാടുനിന്നും ഒ.എം. തോമസ് നിധിരിക്കല്‍ 1956-ല്‍ മലബാറിലേക്ക് കുടിയേറിയത് കുടുംബത്തിന്റെ സുരക്ഷിതമായ ഭാവി എന്ന വലിയ സ്വപ്നവും പേറിയായിരുന്നു. ചങ്ങനാശേരി എസ്.ബി കോളജില്‍നിന്നും ബിരുദമെടുത്ത ഒ.എം. തോമസിന് മലബാര്‍ കുടിയേറ്റം ഒരു സാഹസമായിരുന്നു. സഹപാഠികള്‍ ഉയര്‍ന്ന ഉദ്യോഗങ്ങളിലേക്ക് പോയപ്പോള്‍ ഒ.എം. തോമസ് കണ്ണൂര്‍ ജില്ലയിലെ (അന്നത്തെ മദിരാശി സംസ്ഥാനത്തെ മലബാര്‍ ജില്ല) കുടകു വനാതിര്‍ത്തിയിലെ വാണിയപ്പാറയിലേക്ക് കുടിയേറുകയായിരുന്നു. തലശേരി രൂപത സ്ഥാപിതമായിട്ട് അധികകാലമായിരുന്നില്ല. മലബാര്‍ അപകടമേഖലയായിരുന്നു തിരുവിതാംകൂറില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക്. പരിശുദ്ധ ദൈവമാതാവിന്റെ പാദസ്പര്‍ശമേറ്റ കുറവിലങ്ങാട്ടെ പുണ്യഭൂമിയില്‍നിന്ന് മലബാറിന്റെ
സ്‌കൂൾ പഠനം 10-ാം ക്ലാസിൽ അവസാനിപ്പിക്കേണ്ടിവന്ന പി. ആർ. ജൂഡ്‌സൺ, ഇന്ന് അർക്കിടെക് രംഗത്ത് മുൻനിരയിലുള്ള ‘ജൂഡ്‌സൺ അസോസിയേറ്റ്‌സി’ന്റെ സാരഥിയായി വളർന്ന കഥ സംഭവബഹുലമാണ്. അതിലുപരി പ്രചോദനാത്മകവും. ആന്റണി ജോസഫ് പരാജയങ്ങളുടെ പടുകുഴിയിൽനിന്ന് ദൈവത്തിന്റെ കരംപിടിച്ച് ഉയർച്ചയിലേക്ക് നടന്നുകയറുന്ന ഈ ജീവിതകഥ പരിചയപ്പെടുത്തുമ്പോൾ അറിയാതെ പറഞ്ഞുപോകും: സിനിമാക്കഥപോലെ… അതുകൊണ്ടുതന്നെ നമുക്ക് ആ സംഭവകഥ ഫ്‌ളാഷ്ബാക്കിൽനിന്ന് തുടങ്ങാം. സീൻ ഒന്ന്: ഇരുപത്താറു വർഷങ്ങൾക്കുമുമ്പുള്ള ഫോർട്ടുകൊച്ചി. ഭാര്യയുടെ താലിമാലവരെ പണയംവെച്ച് ജോലിതേടി കൽപ്പണിക്കാരനായ ഒരു യുവാവ് ഗൾഫിലേക്ക് വിമാനം കയറി, 10-ാം
”ഓരോ വൃക്ഷവും ഫലംകൊണ്ട് തിരിച്ചറിയപ്പെടുന്നു” (ലൂക്കാ 6:44). തലശേരി അതിരൂപതയിലെ സീനിയര്‍ വൈദികന്‍ ഫാ. അഗസ്റ്റ്യന്‍ പാണ്ട്യമാക്കല്‍, ഈ ദൈവവചനത്തിന് സാക്ഷ്യമാണ്. ജര്‍മനിയില്‍ പതിനാല് വര്‍ഷത്തെ ശുശ്രൂഷയും അതിനുമുമ്പും പിന്നീടും തലശേരി അതിരൂപതയിലും ചെയ്ത സേവനങ്ങള്‍ അഭിമാനകരമാണ്. വെല്ലുവിളികള്‍ നിറഞ്ഞ പ്രവര്‍ത്തനമേഖലകളില്‍ ദൈവത്തില്‍ ആശ്രയിച്ച് മുന്നോട്ട് നീങ്ങുകയായിരുന്നു അച്ചന്‍. ആദ്യമായി വികാരിയായി സേവനം ചെയ്ത മാമ്പൊയില്‍, കുടക് വനാതിര്‍ത്തിയിലെ ഒറ്റപ്പെട്ട പ്രദേശമായിരുന്നു. വികസനരംഗത്ത് മാമ്പൊയില്‍ പ്രദേശം അച്ചന്റെ നേതൃത്വത്തില്‍ വിപ്ലവാത്മകമായ നേട്ടങ്ങളാണ് കൈവരിച്ചത്. നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും
”തിരുഹൃദയത്തെ അനുകരിക്കുന്നതിലാണ് പുണ്യപൂര്‍ണത. തിരുഹൃദയത്തെ അനുകരിക്കാന്‍ ഹൃദയത്തെ വിശുദ്ധീകരിക്കണം.” ഇത് സിസ്റ്റര്‍ വന്ദന എടശേരിത്തടത്തില്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ആഗ്രഹിക്കുന്ന ലക്ഷ്യമാണ്. ദീനസേവന സഭയില്‍ ഏഴാമത്തെ ബാച്ച് അംഗമായാണ് സിസ്റ്റര്‍ വന്ദന പരിശീലനം ആരംഭിക്കുന്നത്. സഭയുടെ ബാലാരിഷ്ടതകളും ദുരിതവും കണ്ടറിയുക മാത്രമല്ല, അനുഭവിക്കുകയും ചെയ്തു. സഭാ സ്ഥാപക മദര്‍ പേത്രയുടെ സ്‌നേഹവും കരുതലും ശിക്ഷണവും നേടാന്‍ കഴിഞ്ഞതിന്റെ സംതൃപ്തി ഇന്നുമുണ്ട്. സഭയിലെ ഓരോ അംഗത്തെയുംക്കുറിച്ചുള്ള മദര്‍ പേത്രയുടെ കരുതലും ഉല്‍ക്കണ്ഠയും വെളിപ്പെട്ട ഒരനുഭവം സിസ്റ്റര്‍ വന്ദന പങ്കുവച്ചു: ”കോഴിക്കോട്
മൂന്ന് പതിറ്റാണ്ട് മുമ്പ് ചങ്ങനാശേരി ബസ്സ്റ്റാന്റിലും മഡോണ ബസിലും മുഴങ്ങിക്കേട്ട ശബ്ദമായിരുന്നു ചാക്കോച്ചന്റേത്. തുടക്കത്തില്‍ ബസ് കണ്ടക്ടറായിരുന്നു. പിന്നീട് ബസ് ഉടമസ്ഥനായി. അക്കാലത്തെ സ്വപ്‌നങ്ങള്‍ ബസിനെ കേന്ദ്രീകരിച്ചായിരുന്നു. ഇടയ്ക്ക് എവിടെയോവച്ച് ഒരു ദൈവവചനം ചാക്കോച്ചന്റെ കാതുകളില്‍ മുഴങ്ങി. ”നീ ഇപ്പോള്‍ മുതല്‍ മനുഷ്യരെ പിടിക്കുന്നവനാകും” (ലൂക്കാ 5:10). മനുഷ്യരെ ബസില്‍ കയറ്റിക്കൊണ്ടിരുന്ന ചെറുപ്പക്കാരന്‍ ഫാ. മരിയാനന്ദ് ആയത് വിസ്മയകരമായ വഴികളിലൂടെയായിരുന്നു. സീറോ മലബാര്‍ സഭയില്‍ ആദ്യമായി രൂപംകൊണ്ട ബനഡിക്റ്റന്‍ താപസ സന്യാസ സഭയായ പെരുംതൊട്ടി ദിവ്യകാരുണ്യ ആശ്രമത്തിന്റെ
Don’t want to skip an update or a post?