ദൈവഹിതം അംഗീകരിച്ചപ്പോൾ A+ ഇൻ ലൈഫ്! പരിചയപ്പെടണം സെബി എന്ന നിശ്ചയദാർഢ്യത്തെ
- Best of the week, Feature
- August 11, 2020
അല്‍ഷിമേഴ്‌സ് മൂലം വൃദ്ധസദനത്തിലായ ഭർത്താവിനെ പരിചരിക്കാൻ അവസരം ലഭിക്കുമെന്നതുകൊണ്ടുമാത്രം ഭാര്യ അവിടത്തെ ശുചീകരണത്തൊഴിൽ രണ്ടുകൈയും നീട്ടി സ്വീകരിച്ചെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ, അതും സർവരും വീടിനകത്ത് അടച്ചുപൂട്ടിയിരിക്കാൻ ശ്രമിക്കുന്ന ഈ കൊറോണാക്കാലത്ത്? ജോസഫ് മൈക്കിള്‍ സുകൃതം ചെയ്ത ഒരു ഭര്‍ത്താവിനെക്കുറിച്ചാണ് ഈ വാര്‍ത്ത എന്നു പറഞ്ഞാല്‍ തെറ്റില്ലെങ്കിലും അതില്‍ അല്പം അഭംഗി ഉണ്ടാകുമെന്ന് തോന്നുന്നു. പുണ്യപ്പെട്ട മനസുള്ള ഒരു ഭാര്യയെക്കുറിച്ചുള്ള വാര്‍ത്തയാണ് എന്നു പറയുന്നതാകും കൂടുതല്‍ ഭംഗി. അല്‍ഷിമേഴ്‌സ് ബാധിച്ച് നേഴ്‌സിംഗ് ഹോമില്‍ കഴിയുന്ന ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതിനായി അവിടുത്തെ
എല്ലാമുണ്ടായിട്ടും ഒന്നുമാകാതിരുന്നവരും എന്തിനൊക്കെയോവേണ്ടി ഓട്ടം തുടരുന്നവരും മുണ്ടക്കയം കാപ്പില്‍ തേനംമാക്കല്‍ സെബിയെ കുറിച്ച് അറിയണം, ആ കൊച്ചുമിടുക്കന്റെ മാതാപിതാക്കളായ ഔസേപ്പച്ചന്‍- മോളി ദമ്പതികളെ പരിചയപ്പെടണം. അതിന്റെ കാരണം വായിച്ചുതന്നെ അറിയൂ… ജോമോന്‍ വെച്ചൂക്കിഴക്കേതില്‍ ഉദരത്തിലുള്ള കുഞ്ഞിന് വൈകല്യമുണ്ടെന്ന് അറിഞ്ഞിട്ടും കുഞ്ഞിനെ സ്വീകരിക്കാന്‍ ഔസേപ്പച്ചനും ഭാര്യ മോളിയും തയാറായപ്പോള്‍ പലരുടെയും നെറ്റി ചുളിഞ്ഞു, സഹതാപംകൊണ്ട്. ദൈവഹിതത്തിന് കീഴ്‌വഴങ്ങി ജന്മമേകിയ കുഞ്ഞ് വളര്‍ന്ന് വലുതായി പാഠ്യ- പാഠ്യേതര രംഗങ്ങളില്‍ മികവു തെളിയിച്ചപ്പോള്‍ പിന്നെയും പലരുടെയും നെറ്റി ചുളിഞ്ഞു, അത്ഭുതം കൊണ്ട്! കലാരംഗത്തുമാത്രമല്ല, കായികരംഗത്തും താരമാണ്
ടിക്കറ്റ് കൊടുക്കലും പണം വാങ്ങലും മാത്രമല്ല, ഒരു ബസ് കണ്ടക്ടർക്ക് അതിനുമപ്പുറം ചെയ്യാനുണ്ടെന്ന് തെളിയിച്ച തോമസ് അമ്പാട്ട്, ഓരോ ക്രിസ്ത്യാനിക്കും പകരുന്നത് സുപ്രധാനമായ ഒരു ബോധ്യമാണ്. സുബിൻ തോമസ് ചില്ലറ നൽകാത്തതിന് ദേഷ്യപ്പെട്ടും ബാക്കി പിന്നെതരാമെന്ന് പറഞ്ഞും ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി പാഞ്ഞു നടക്കുന്ന ബസ് കണ്ടക്ടർമാർ മലയാളികൾക്ക് പതിവുകാഴ്ചയാണ്. ഒരു ബസ് കണ്ടക്ടറിൽനിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കണം എന്ന് ചോദിക്കുന്നവരുടെ അറിവിലേക്ക്, ഒരാളെ പരിചയപ്പെടുത്താം, വ്യത്യസ്ഥനാം കണ്ടക്ടർ ഇടുക്കി സ്വദേശി തോമസ് അമ്പാട്ട്. യാത്രക്കാർ
വിളവ് ഏറെയുള്ള, വേലക്കാർ ചുരുക്കമായ ഇക്വഡോറിയൻ ഗ്രാമങ്ങളിലെ മിഷൻ അനുഭവങ്ങൾ പങ്കുവെക്കുന്നു, സി.എം.ഐ സഭയുടെ ഇക്വഡോർ മിഷനിൽ സേവനം ചെയ്യുന്ന ഫാ. ജോഷി കണ്ടത്തിൽ സി.എം.ഐ. നാല് മുളങ്കുറ്റി കുത്തിവെച്ച് അതിനു മുകളിൽ പനയോല വാരിയിട്ട ഒരു ചായ്പ്പ്, മേശയുടെയും കസേരയുടെയും സ്ഥാനത്ത് വലിയകല്ലും മരക്കഷ്ണവും- പറഞ്ഞുവരുന്നത് ഇക്വഡോറിലെ ഗ്രാമാന്തരങ്ങളിലുള്ള മതബോധന ‘ക്ലാസ്മുറി’കളെക്കുറിച്ചാണ്. മതബോധന പഠനം സ്മാർട്ട് ക്ലാസ് മുറികളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന നമുക്കൊന്നും ഉൾക്കൊള്ളാനാവില്ല ഈ ഇക്വഡോറിയൻ യാഥാർത്ഥ്യങ്ങൾ. സി.എം.ഐ സഭ ഇക്വഡോറിൽ മിഷനറി പ്രവർത്തനം ആരംഭിച്ചിട്ട്
നാല്പത് വര്‍ഷത്തെ പൗരോഹിത്യ ജീവിതത്തില്‍ 20 വര്‍ഷം സെമിനാരി പരിശീലനത്തിന് നേതൃത്വം നല്‍കിയ ഫാ. ജോസഫ് കുരീക്കാട്ടില്‍ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. ”ദൈവാത്മാവ് ജീവിതത്തെ നയിക്കുമ്പോള്‍ പ്രതികൂലങ്ങളെല്ലാം അനുകൂലമാവുന്നു എന്നതാണ് എന്റെ അനുഭവം. കഴിഞ്ഞ 40 വര്‍ഷത്തെ പൗരോഹിത്യ ശുശ്രൂഷയെ നോക്കി കാണുമ്പോള്‍ എനിക്ക് പറയാനാവുന്നത് അങ്ങനെയാണ്.” റൂബി ജൂബിലിക്കൊരുങ്ങുന്ന ഫാ. ജോസഫ് കുരീക്കാട്ടിലിന്റെ വാക്കുകളാണിത്. പൗരോഹിത്യത്തിന്റെ നാലു പതിറ്റാണ്ടില്‍ ഇരുപത് വര്‍ഷവും വൈദികവിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുകയായിരുന്നു ചുമതല. തലശേരി, താമരശേരി, ബെല്‍ത്തങ്ങാടി രൂപതകളില്‍ സെമിനാരി റെക്ടറായും വൈസ് റെക്ടറായുമുള്ള
പൗരോഹിത്യത്തിന്റെ അമ്പതാണ്ടുകള്‍ പിന്നിട്ട ഫാ.മാത്യു കുന്നത്ത് തന്റെ പൗരോഹിത്യ ജീവിതവും മിഷന്‍ അനുഭവങ്ങളും പങ്കുവയ്ക്കുന്നു… ഏഴു പതിറ്റാണ്ടുകള്‍ക്കുമുമ്പ് കോട്ടയം ജില്ലയിലെ തെള്ളകം കുന്നത്തുവീട്ടിലെ തറവാട്ടുവീട് കെട്ടിമേയുകയാണ്. കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ എല്ലാവരും പുരമേയുന്ന തിരക്കിലായിരുന്നു. പഴയ പനയോല മാറ്റി പുത്തനോല മേയുമ്പോള്‍ ഓലയുടെ മടലും മറ്റും വെട്ടിയൊതുക്കുകയായിരുന്നു പണിക്കാരിലൊരാള്‍. പെട്ടെന്നാണതു സംഭവിച്ചത്. ഓല പെറുക്കി കൊടുത്തുകൊണ്ടിരുന്ന കൊച്ചുമാത്യു ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി. പണിക്കാരന്റെ കൈയിലിരുന്ന വാക്കത്തി ലക്ഷ്യംതെറ്റി മാത്യുവിന്റെ മുന്‍നിരയിലെ പല്ലിലാണ് വായ്ത്തല ചെന്നുകൊണ്ടത്. പല്ലിന്റെ ഒരു കഷണം
തെങ്ങുകയറ്റംമുതല്‍ ബഹിരാകാശയാത്രവരെയുള്ള സകലതും ‘വളയിട്ട കൈകള്‍ക്ക്’ വഴങ്ങുമെന്നതിന് നിരവധി തെളിവുകളുണ്ട് ചൂണ്ടിക്കാട്ടാന്‍. എന്നാല്‍ പള്ളിപ്പുറത്തെ ബേബിച്ചേച്ചിയെപ്പോലെ മറ്റൊരാള്‍ ഉണ്ടാകില്ല. സംശയമുണ്ടെങ്കില്‍ അന്വേഷിക്കൂ, സെമിത്തേരിയില്‍ ശവക്കുഴിയെടുക്കുന്ന സ്ത്രീകള്‍ എവിടെയെങ്കിലുമുണ്ടോ? വൈപ്പിന്‍കരയിലെ പള്ളിപ്പുറം മഞ്ഞുമാതാ ദൈവാലയത്തില്‍ മരണാനന്തരശുശ്രൂഷയില്‍ പങ്കെടുക്കാനെത്തുന്നവര്‍ മടങ്ങുന്നത് അമ്പരപ്പോടെയാകും. കാരണം, അവിടെ ശവക്കുഴി വെട്ടുന്നത് ആണല്ല, പെണ്ണാണ്, നാട്ടുകാര്‍ ബേബിച്ചേച്ചി എന്നു വിളിക്കുന്ന മറിയം. വിശപ്പടക്കാന്‍ നിവൃത്തിയില്ലാതെ കുഴിവെട്ടിയാകാന്‍ ഉറപ്പിച്ച് സെമിത്തേരിയിലെത്തിയപ്പോള്‍ പ്രായം 17. ഇപ്പോള്‍ 61. ഈ 44 വര്‍ഷത്തിനിടയില്‍ 4000-ലേറെ കുഴികള്‍ വെട്ടിയ ബേബിച്ചേച്ചി മണ്ണിനടിയില്‍
എറണാകുളം- അങ്കമാലി അതിരൂപതയിലെ തിരുമുടിക്കുന്ന് ഇടവക. ആത്മീയ നിറവുള്ള വികാരിയച്ചന് യാത്രയയപ്പ് കഴിഞ്ഞുള്ള വിരുന്ന് ഒരുക്കിയത് അന്ന് കണ്ടംകളത്തി തറവാട്ട് വീട്ടില്‍ കുഞ്ഞിപ്പൈലോയുടെ ഭവനത്തിലായിരുന്നു. ഭക്ഷണശേഷം അച്ചന്‍ തൊട്ടിയില്‍ ഉറങ്ങുന്ന കുഞ്ഞിന്റെ നിക്കറില്‍ ഒരു മെഡല്‍ കുത്തിക്കൊടുത്തിട്ട് പറഞ്ഞു ”ഇവനൊരു വൈദികനാകും.” ‘ആ പുണ്യപുരുഷന്റെ പ്രവചനം 1998 ജനുവരി പത്തിന് നിറവേറി. ചൈന ഉള്‍പ്പെടെയുളള രാജ്യങ്ങളില്‍ തീക്ഷ്ണതയോടെ ക്രിസ്തുവിന്റെ ഉറച്ച മിഷനറിയായി മാറിയ ഫാ. ജിജോ കണ്ടംകുളത്തില്‍ സി.എം.എഫ് ആയിരുന്നു ആ ശിശു. പൗരോഹിത്യം സ്വീകരിച്ച് ആദ്യംതന്നെ
Don’t want to skip an update or a post?