ക്ഷമയ്ക്ക് പുതിയൊരു പാഠം
- ആൾക്കൂട്ടത്തിൽ തനിയെ
- February 7, 2020
വിധവയായൊരു അമ്മയെയും മകനെയും കുറിച്ചൊരു വൈദികന് പറഞ്ഞ അനുഭവം. അകാലത്തില്‍ വിധവയായ ഈ സ്ത്രീ ഏറെ കഷ്ടപ്പെട്ടാണ് മകനെ വളര്‍ത്തിയത്. അവന് പ്രായപൂര്‍ത്തിയായപ്പോള്‍ നല്ല നിലയില്‍ വിവാഹവും നടത്തി. വിവാഹം വരെ അമ്മയ്ക്ക് എല്ലാത്തിനും മകനും മകന് എല്ലാത്തിനും അമ്മയുമായിരുന്നു. പക്ഷേ വിവാഹം കഴിഞ്ഞതോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. മകന്റെ കാര്യങ്ങള്‍ അവന്റെ ഭാര്യ ശ്രദ്ധിക്കാന്‍ തുടങ്ങി. അവന് പല കാര്യങ്ങളും അമ്മയെ ആശ്രയിക്കാതെ ഭാര്യയെ ആശ്രയിച്ചുതുടങ്ങി. അത് സ്വാഭാവികമാണല്ലോ. പക്ഷേ, അമ്മയ്ക്കത് വിഷമമുണ്ടാക്കി. അവള് വന്നതില്‍പ്പിന്നെ അവന്
വിശുദ്ധ പാദ്രേ പിയോ ഒരു സാധാരണ വൈദികനായി ജീവിച്ചിരുന്ന കാലം. 1925 ഡിസംബറില്‍ ഒരു വ്യക്തി ഫാ. പിയോക്കെതിരായി നുണക്കഥകളെഴുതി പ്രസിദ്ധീകരിക്കുമെന്നും അപ്രകാരം ചെയ്യാതിരിക്കണമെങ്കില്‍ വലിയ ഒരു തുക കൊടുക്കണമെന്നും പറഞ്ഞു അദ്ദേഹത്തിന്റെ സഹോദരനായ മിഖേലിനെ ഭീഷണിപ്പെടുത്തി. മിഖേലിന് അതുകേട്ട് വിഷമമായി. വൈദികനായ സഹോദരന്റെ സത്പേരിനു കളങ്കം വരരുതെന്ന് കരുതി ആ വ്യക്തി ചോദിച്ചപ്പോഴെല്ലാം പണം നല്കിപ്പോന്നു. എന്നാല്‍ ഫാ. പാദ്രേ പിയോയെ അടുത്തറിയാമായിരുന്ന ബ്രൂണെത്തോ എന്നൊരാള്‍ മിഖേലില്നിന്നും കാര്യങ്ങളെല്ലാം മനസിലാക്കി. നുണക്കഥകളെഴുതി പണം പിടുങ്ങുന്ന ഈ
സാവിയോ ജോസ് എന്ന കൂട്ടുകാരന് തിരുവനന്തപുരത്തു നിന്നും ഏതാനും നാളുകള്‍ക്ക് മുമ്പ് ഒരു ആത്മകഥ അയച്ചു തന്നിരുന്നു. ‘സഫ്നത്ത് ഫാനെയാ’ എന്നായിരുന്നു പുസ്തകത്തിന്റെ പേര്. സെറിബ്രല്‍ പള്‍സി എന്ന രോഗത്തിന്റെ പിടിയില്‍ അമര്‍ന്ന് കടുത്ത സഹനങ്ങളിലൂടെ കടന്നു പോയിട്ടും അതിനെ അതിജീവിച്ച് മുന്നേറിയ അനുഭവമാണ് സാവിയോ എഴുതിയത്. ഇന്ന് അദേഹം ആയിരങ്ങള്‍ക്ക് പ്രത്യാശയുടെ അടയാളമാണ്. മുഖ്യമന്ത്രി പിണറായി വിജയന് പോലും അദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ സാവിയോയെക്കുറിച്ച് കുറിച്ചിട്ടുണ്ട്. ആ കുറിപ്പ് ഇങ്ങനെയാണ്; ‘കഴിഞ്ഞ മാസം 19-ന് പാലാ
ഒരു കുടുംബം ക്രിസ്തീയ വിശ്വാസം സ്വീകരിക്കാനിടയായതെങ്ങനെയെന്ന് വ്യക്തമാക്കുന്നൊരനുഭവം അടുത്തനാളില്‍ സോഷ്യല്‍ മീഡിയയില്‍ വായിക്കാനിടയായി. ആ അനുഭവം ഇങ്ങനെയാണ്. ”ഒരു ദിവസം രാവിലെ ബിഷപ്പ് ഹൗസിന്റെ കോളിംഗ് ബെല്‍ അടിച്ചു. സെക്രട്ടറിയച്ചനാണ് വാതില്‍ തുറന്നത്. രണ്ടു മക്കള്‍ അവരുടെ അപ്പനെ താങ്ങിയെടുത്തുകൊണ്ടുവന്നിരിക്കുന്നു. ഒപ്പം അമ്മയുമുണ്ട്. വാര്‍ധക്യത്തിലെത്തി ക്ഷീണിച്ച ആ അപ്പന്റെ പേര് ദാമോദരന്‍നായര്‍. അവര്‍ക്ക് ബിഷപ്പിനെ കാണണം, സംസാരിക്കണം. തീര്‍ന്നില്ല, അപ്പോള്‍ത്തന്നെ ക്രിസ്ത്യാനികളാകണം! ബിഷപ്പു വന്നു, അവരോടു ചോദിച്ചു: ‘നിങ്ങള്‍ പോട്ടയിലോ മറ്റേതെങ്കിലും ധ്യാനകേന്ദ്രങ്ങളിലോ പോയി യേശുവിനെ അറിഞ്ഞ്,
ക്രിസ്മസ് കാലങ്ങളില്‍ സാന്താക്ലോസിനെ ഓര്‍ക്കാത്തവരുണ്ടാകില്ല. റെയിന്‍ഡിയര്‍ മാനുകള്‍ വലിക്കുന്ന രഥത്തില്‍ സമ്മാനങ്ങളുമായി എത്തുന്ന സാന്താക്ലോസ് പൗരസ്ത്യദേശത്തും പാശ്ചാത്യനാടുകളിലും ഇന്നും നിറഞ്ഞുനില്ക്കുന്ന ഒരു കഥാപാത്രമാണ്. എ.ഡി 270-ല്‍ പട്ടാറ എന്ന സ്ഥലത്തു ജീവിച്ചിരുന്നൊരു പുണ്യാത്മാവാണ് അദേഹം. നിരവധി കഥകളാണ് അദേഹത്തെക്കുറിച്ചുള്ളത്. അതില്‍ ചില കഥകള്‍. ഒരു ക്രിസ്മസ് ദിനം! നിക്കോളാസിന്റെ സഹോദരിയായ സാന്‍ഡെല്‍ പുറത്ത് കൂട്ടുകാരികളോടൊപ്പം കളിക്കുകയായിരുന്നു. അപ്പോഴാണ് മനോഹരമായ പാവകള്‍ വില്‍ക്കാനായി ഒരു കച്ചവടക്കാരന് നിരത്തിലൂടെ പോകുന്നത് കുട്ടികള്‍ കണ്ടത്. കൈയിലുള്ള നാണയങ്ങള്‍ കൊടുത്ത് കുട്ടികള്‍ പാവകള്‍
ഓഖിചുഴലിക്കാറ്റ് കീഴ്മേല്‍ മറിച്ച അനേകം വള്ളങ്ങളില്‍ ഒന്നിലായിരുന്നു തിരുവനന്തപുരം ചേരിയമുട്ടം പള്ളിക്കടവില്‍ വിജീഷുണ്ടായിരുന്നത്. ധാരാളം മീനുമായി പൂന്തുറ തീരത്ത് എത്തുന്ന ആരോഗ്യമാതാ എന്ന വളളത്തിലാണ് 16 കാരനായ വിജീഷ് കടലില്‍ പൊയ്ക്കൊണ്ടിരുന്നത്. അപ്പന് വിന്‍സെന്റ് മഞ്ഞപ്പിത്തം പിടിച്ച് രോഗിയായി കടലില്‍ പോകാന്‍ പറ്റാതായതോടെ കുടുംബത്തിന്റെ വരുമാനം പൂര്‍ണ്ണമായും നിലച്ചിരുന്നു. ജീവിക്കാനൊരു വഴിയുമില്ല. വീടിന്റെ വരുമാനം നിലച്ചു എന്ന് ബോധ്യമായതോടെ അമ്മയും ആ കുടുംബം വിട്ടു വേറെവഴിക്ക് പോയി. നാലാണ്മക്കളും രോഗിയായ അപ്പനും അലകടല്‍ നോക്കി തേങ്ങി. അപ്പോഴേക്കും
കാര്‍ക്കസോണിനടുത്ത് വിശുദ്ധ ഡൊമിനിക് പരിശുദ്ധ ജപമാലയെക്കുറിച്ച് പ്രസംഗിക്കുകയായിരുന്നു. ഭൂതോച്ചാടന വേളയില്‍ 15,000 പിശാചുക്കള്‍ ബാധിച്ചൊരു വ്യക്തിയെ വിശുദ്ധന്റെ അടുത്ത് കൊണ്ടുവന്നു. ജപമാലയുടെ 15 രഹസ്യങ്ങളെ ആക്രമിച്ചിരുന്ന വ്യക്തിയാണ് അയാളെന്ന് ഡൊമിനിക്കിന് മനസിലായി. ഈ സമയം ഡൊമിനിക്ക് തന്റെ കഴുത്തില്‍ കിടന്ന ജപമാല എടുത്ത് അയാളുടെ കഴുത്തിലിട്ടു. സ്വര്‍ഗത്തിലെ സകല വിശുദ്ധരിലും വച്ച് ഏറ്റവുമധികം ഭയപ്പെടുന്നത് ആരെയാണെന്ന് ഡൊമിനിക്ക് അയാളോട് ചോദിച്ചു. അതിന് ഉത്തരം നല്കാന് അയാളില്‍ പ്രവേശിച്ച പിശാചുക്കള്‍ സമ്മതിച്ചില്ല. ഈ സമയം വിശുദ്ധ ഡൊമിനിക് മുട്ടുകുത്തി
കുഞ്ഞുമോന് ഒന്നര വയസുള്ളപ്പോഴായിരുന്നു അമ്മ കാന്‍സര്‍ രോഗബാധിതയാകുന്നതും അധികം വൈകാതെ മരണമടയുന്നതും…. അപ്പന് ഒറ്റയ്ക്ക് പിഞ്ചുകുഞ്ഞിനെ നോക്കാനാവില്ലല്ലോ! അതിനാല്‍ അയാള്‍ രണ്ടാമത് വിവാഹം കഴിച്ചു. മോനെ പൊന്നുപോലെ നോക്കണമെന്ന ഒറ്റ ആവശ്യം മാത്രമേ അയാള്‍ പുതിയ ഭാര്യയോട് നിര്‍ദേശിച്ചുള്ളൂ. എതാനും നാളുകള്‍ക്ക് ശേഷം ജോലി ആവശ്യത്തിന് അയാള്‍ പുറത്തു പോയി. മാസങ്ങള്‍ക്ക് ശേഷമാണ് മടങ്ങിവരുന്നത്. അപ്പോള്‍ ക്ഷീണിതനായ കുഞ്ഞിനെ മുഷിഞ്ഞ വേഷത്തില്‍ അയാള്‍ കണ്ടെത്തി. വാത്സല്യത്തോടെ കുഞ്ഞിനെ അയാള്‍ ചേര്‍ത്തണച്ചു. സ്നേഹപൂര്‍വ്വം അയാള്‍ മോനെ ഉമ്മവെച്ചു കൊണ്ട്
Don’t want to skip an update or a post?