ഹൃദയത്തിലെ പ്രത്തോറിയങ്ങള്
- Featured, ഈസ്റ്റർ സ്‌പെഷ്യൽ, കാലികം
- March 28, 2024
അദ്ദേഹം ക്രാന്തദർശിയായിരുന്നു, പുഴുവിൽ ചിത്രശലഭത്തെ കാണാൻ, ഒരു വൃക്ഷത്തൈയിൽ കാനനം സ്വപ്‌നം കാണാൻ, പെയ്തിറങ്ങുന്ന മഴയിൽ ഒരു കടൽ ഒളിച്ചിരിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ അകക്കണ്ണിന്റെ കാഴ്ച തെളിച്ചെടുത്ത പുണ്യാത്മാവ്. ധന്യൻ മാർ തോമസ് കുര്യാളശേരി, ദിവ്യകാരുണ്യ ആരാധനാ സഭാസ്ഥാപകൻ. ക്രിസ്തുവിൽ എല്ലാം നവീകരിക്കാനാഗ്രഹിച്ച് അജപാലനവഴിയിൽ തീക്ഷ്ണതയോടെ ചരിച്ച ഈ നല്ല ഇടയൻ പറഞ്ഞതും പഠിപ്പിച്ചതും ഉൾക്കണ്ണിലെ കാഴ്ചകൊണ്ടാണ്. ദൈവത്തിൽ മറഞ്ഞിരിക്കുന്ന കുടുംബവും കുടുംബത്തിൽ മറഞ്ഞിരിക്കുന്ന ദൈവവും ധന്യൻ മാർ തോമസ് കുര്യാളശേരിയുടെ ചിന്തയിൽനിന്നും ഒരിക്കലും മാഞ്ഞുപോയിരുന്നില്ല. ‘ലോക സമാധാനത്തിന്റെ
ക്രിസ്തീയ ജീവിതത്തിന്റെ ഉറവിടവും മകുടവുമായ വിശുദ്ധകുർബാന മിശിഹായിൽ പൂർത്തിയായ രക്ഷാരഹസ്യങ്ങളുടെ പുനരവതരണമാണ്. ആദിമകാലത്ത് അപ്പം മുറിക്കൽ എന്നുവിളിക്കപ്പെട്ടിരുന്ന വിശുദ്ധ കുർബാന എന്നും സഭയുടെ ശക്തിസ്രോതസായി വർത്തിക്കുന്നു. ‘കെദോർലാവോമറെ’യും മറ്റു രാജാക്കൻമാരെയും തോല്പിച്ചു മടങ്ങിവന്ന അബ്രാമിനെ എതിരേല്ക്കുവാൻ വരുന്ന മെൽക്കിസെദെക്ക് അപ്പവും വീഞ്ഞും കാഴ്ചവച്ച് അദ്ദേഹത്തെ ആശീർവ്വദിച്ചുകൊണ്ടാരു പുരോഹിതപ്രാർത്ഥന ചൊല്ലുന്നു (ഉൽപ. 17:20). അബ്രാമിന്റെ മുൻപിൽ മെൽക്കിസെദെക്ക് അർപ്പിച്ച അപ്പവും വീഞ്ഞും ഈശോ അന്ത്യത്താഴ വേളയിൽ വിശുദ്ധകുർബാന സ്ഥാപിച്ചുകൊണ്ട ്അർപ്പിക്കുന്ന അപ്പത്തിന്റെയും വീഞ്ഞിന്റെയും മുന്നോടിയും പ്രതിരൂപവുമാണെ് സഭാപിതാക്കന്മാർ വിശദീകരിക്കുന്നു.
കരിസ്മാറ്റിക് പ്രസ്ഥാനമെന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിൽ ഒരു ധാരണയുണ്ട്. ഇത് ആധുനിക കാലത്ത് പൊട്ടിമുളച്ച പ്രതിഭാസമാണെന്ന്. ക്രിസ്തുവിന്റെ ഉത്ഥാനശേഷം സഭ പ്രോദ്ഘാടനം ചെയ്യപ്പെടുന്നത് പന്തക്കുസ്തയിലാണ്. പന്തക്കുസ്ത അനുഭവമാണ് ആദ്യത്തെ ക്രൈസ്തവ സഭക്ക് രൂപം കൊടുക്കുന്നത്. അതുകൊണ്ട് ആദ്യക്രൈസ്തവ സഭ പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾകൊണ്ട് നിറഞ്ഞ കരിസ്മാറ്റിക് സമൂഹമായിരുന്നു. അപ്പസ്‌തോലനായ പൗലോസിന്റെ ലേഖനങ്ങളും ആദിമ ക്രൈസ്തവസഭയുടെ ചരിത്രം കുറിച്ചിട്ടുള്ള നടപടിയുടെ പുസ്തകവും ശ്രദ്ധാപൂർവം വായിക്കുകയാണെങ്കിൽ പരിശുദ്ധാത്മാവിന്റെ വരദാനങ്ങൾ ഉപയോഗിച്ചുകൊണ്ട് സഭ പടുത്തുയർത്തിയ ആദിമ ക്രൈസ്തവ സമൂഹത്തിന്റെ അനുഭവത്തിന്റെ ചരിത്രസാക്ഷ്യം വ്യക്തമാകും.
തിരുബാലസഖ്യത്തിൽ അംഗമായിരുന്ന കണ്ണനായ്ക്കൽ ജോസഫിന് തിരുബാലസഖ്യത്തിന്റെ ബൈബിൾ വായനാമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് തൃശൂർ അതിരൂപതയിൽ ഏറെ ശ്രദ്ധനേടിയ സംഭവമാണ്. കാരണം ഒന്നാം സ്ഥാനം കിട്ടുന്ന കുട്ടിക്കായിരുന്നു ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തൃശൂർ സന്ദർശനവേളയിൽ മാലയിട്ട് സ്വീകരിക്കാനുളള ഭാഗ്യം. ഒന്നാം സ്ഥാനം നേടിയതോടെ ജോസഫിനെ തേടി ഈ ഭാഗ്യമെത്തി. മാർപാപ്പയുടെ ചുംബനവും അനുഗ്രഹവും അങ്ങനെ ജോസഫിന് ലഭിച്ചു. ഇതേ ഭാഗ്യം സഹോദരി ജിൻസിക്കും ലഭിച്ചു. പാപ്പക്ക് ബൊക്കെ നൽകിയത് സഹോദരിയായിരുന്നു. തന്റെയും ഏക സഹോദരിയുടെയും ദൈവവിളിയുടെ
തിരുവനന്തപുരം: എഞ്ചിനീയറിങ്ങ് ബിരുദധാരി ഇനി ദൈവരാജ്യത്തിനുവേണ്ടി ആത്മാക്കളെ നേടുന്ന ശുശ്രൂഷ നിർവഹിക്കും. അൾത്താരബാലനായി ശുശ്രൂഷ ചെയ്യുമ്പോൾ മനസിൽ സൂക്ഷിച്ചിരുന്ന വൈദികനെന്ന സ്വപ്‌നം പൂവണിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഫാ. രജീഷ് ബി രാജൻ. പഠനത്തിൽ മുമ്പിലായിരുന്ന രജീഷ് എഞ്ചിനീയറാവുകയും അഞ്ചരവർഷം ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുകയും ചെയ്തു. പിന്നീട് ജോലി ഉപേക്ഷിച്ച് സെമിനാരിയിൽ ചേരുകയായിരുന്നു. മുട്ടട ഇടവകയിൽ ജനിച്ച രജീഷ് വൈദികനായ ദിവ്യമുഹൂർത്തത്തിന് സാക്ഷിയായി ദൈവത്തിന് നന്ദി പറയുവാൻ മുട്ടട ഗ്രാമമൊന്നാകെ പാളയം കത്തീഡ്രലിൽ എത്തിയിരുന്നു. മുട്ടട അഞ്ജനത്തിൽ രാജൻ
ഓഖിയിൽ തകർന്ന കുടുംബങ്ങളുടെ നൊമ്പരങ്ങളും വേദനകളും മാറാൻ സമയമെടുക്കുമെങ്കിലും അവരെ സമാശ്വാസത്തിന്റെ തീരത്ത് എത്തിക്കാനുള്ള പടപ്പുറപ്പാട് തുടരുകയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത. ഓഖി ചുഴലിക്കാറ്റിന് ശേഷം തീരദേശ പ്രവർത്തനങ്ങൾ എങ്ങനെ മുന്നോട്ട് പോകുന്നു എന്ന സൺഡേ ശാലോമിന്റെ അന്വേഷണമാണ് തിരുവനന്തപുരം അതിരൂപതയുടെ വികസനം ലക്ഷ്യം വച്ചുകൊണ്ടുള്ള കർമപരിപാടികൾ തുറന്നുകാട്ടിയത്. ”ഇതിനകം തിരുവന്തപുരം ജില്ലയിൽ മരണപ്പെട്ട 145 പേരുടെ കുടുംബങ്ങളിലെയും കന്യാകുമാരി ജില്ലയിലെ തൂത്തൂർ ഫൊറോനയിൽനിന്ന് മരണപ്പെടുകയും കാണാതാവുകയും ചെയ്ത 144 പേരുടെ കുടുംബങ്ങളെയും കേന്ദ്രീകരിച്ച് ആകെ 290
ഓശാന വലിയ ആഴ്ചയുടെ കവാടം തുറക്കലാണ്. ഈശോയുടെ പീഡാനുഭവവാരം ആരംഭിക്കുന്നത് ഓശാനപ്പെരുന്നാളോടുകൂടിയാണ്. ഓശാനയുടെ ആന്തരികാർത്ഥം മനസിലാക്കാൻ മത്തായിയുടെ സുവിശേഷം 21:1-10 ശ്രദ്ധാപൂർവം പഠനവിഷയമാക്കണം. ഈ സുവിശേഷഭാഗത്തെ അഞ്ച് ഭാഗങ്ങളാക്കി തിരിക്കാം. ഒന്ന്, ഓശാന തിരുനാളിന്റെ ഒരുക്കം. രണ്ട്, ഓശാന തിരുനാളിലെ ജനകീയ പങ്കാളിത്തം. മൂന്ന്, ഓശാന തിരുനാളിന്റെ ആത്മീയമായ അരൂപി. നാല്, ഓശാന പെരുന്നാളിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യത്തിന്റെ അർത്ഥവും സാംഗത്യവും. അഞ്ച്, ഓശാന പെരുന്നാളും ദൈവാലയ വിശുദ്ധീകരണവും തമ്മിലുള്ള അർത്ഥം. ഓശാന തിരുനാളിന്റെ ഒരുക്കം ആരംഭിക്കുന്നത് ഈശോ
നമ്മുടെ കർത്താവിന്റെ പീഡാസഹനത്തെയും കുരിശു മരണത്തെയും ഉയിർപ്പിനെയും അനുസ്മ രിപ്പിക്കുന്ന വലിയ നോമ്പിന്റെ ചൈതന്യം എന്താ ണ്? എന്തിനാണ് കത്തോലിക്കർ ഇപ്രകാരം നോമ്പനുഷ്ഠിക്കുന്നത്? വി.യോഹന്നാൻ എഴുതിയ ഒന്നാം ലേഖനം രണ്ടാമധ്യായം ആറാം വാക്യം പറയുന്നു: അവനിൽ വസിക്കുന്നെന്ന് പറയുന്നവ ൻ അവൻ നടന്ന വഴിയിലൂടെ നടക്കേണ്ടി യിരിക്കുന്നു. അതായത് ക്രിസ്തുവിന്റെ അനുയായി അവിടുന്ന് നടന്ന് പോയ അതേ വഴിയിലൂടെ നടന്നാലേ അവിടുന്ന് വാഗ്ദാനം ചെയ്ത ഉയിർപ്പിന്റെ മഹത്വം പ്രാപിക്കുകയുള്ളു. ലോകരക്ഷക്കായി ദൈവം വിഭാവനം ചെയ്ത പദ്ധതിയാണ് ത്രിത്വത്തിലെ
Don’t want to skip an update or a post?