കൊച്ചുമകന്റെ പ്രചോദനം: എണ്പത്തിയൊന്നുകാരി ബൈബിള് പകര്ത്തിയത് രണ്ട് ഭാഷകളില്
- ASIA, Asia National, Featured, WORLD, മുഖദർപ്പണം
- February 4, 2024
ആഗോളസഭ ലൂർദ് മാതാവിന്റെ തിരുനാൾ (ഫെബ്രു.11) ആഘോഷിക്കുമ്പോൾ, പരിശുദ്ധ അമ്മയുടെ സവിശേഷ സാന്നിധ്യം അനുഭവിക്കാനാകുന്ന ആറു തലങ്ങൾ പങ്കുവെക്കുന്നു ലേഖകൻ. ദൈവാലയങ്ങളിലും ഭവനങ്ങളിലും കത്തിജ്വലിക്കുന്ന ചെറുദീപങ്ങൾ ദൃശ്യവും അദൃശ്യവുമായ ഈശ്വരസാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്. സന്ധ്യാസമയങ്ങളിൽ ദൈവാലയ മണിമുഴങ്ങുമ്പോൾ നാം ഒന്നുചേർന്ന് ഉരുവിടുന്ന ജപമാലയിലൂടെ പരിശുദ്ധ അമ്മ നമ്മെ ഏവരെയും തന്റെ പുത്രന്റെ സാന്നിധ്യത്തിലേക്ക് നയിക്കുന്നു. അതിനാൽ തന്നെ പരിശുദ്ധ അമ്മയുടെ ദൃശ്യവും അദൃശ്യവുമായ കരങ്ങൾ നമുക്ക് ഏവർക്കും ഒരു മുതൽക്കൂട്ടാണ്. ഫെബ്രുവരി 11ന് ആഗോള സഭ ലൂർദ് മാതാവിന്റെ
മെക്‌സിക്കൻ ജനതയ്‌ക്കൊപ്പം ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം ഗ്വാഡലൂപ്പെ മാതാവിന്റെ തിരുനാൾ (ഡിസംബർ 12) ആഘോഷിക്കുമ്പോൾ അടുത്തറിയാം, മെക്‌സിക്കോയിലെ മരിയൻ പ്രത്യക്ഷീകരണത്തിന്റെ സംഭവബഹുലമായ ചരിത്രം. തെക്കേ അമേരിക്കൻ രാജ്യമാണ് മെക്‌സിക്കോ. ലോകത്തിലെ ഏറ്റവും പഴക്കമുളള സംസ്‌കാരങ്ങളിലൊന്നിന്റെ കളിത്തൊട്ടിൽ. ക്രിസ്തുവിന്റെ ജനനത്തിനും ഏതാണ്ട് ഒരായിരം വർഷങ്ങൾക്കുമുമ്പേ നിലവിലുളളതാണീ സംസ്‌കാരം. റെഡ് ഇന്ത്യൻസ് എന്ന് വിശേഷിപ്പിക്കുന്ന തദ്ദേശീയ ജനതയിലെ രണ്ട് പ്രധാനവംശങ്ങളാണ് ആസ്‌ടെക്കും, ടോൾടെക്കും. നീചമായ ആരാധനാ മൂർത്തികളാണ് ഇവർക്കുണ്ടായിരുന്നത്. മനുഷ്യരെപ്പോലും ഈ ദൈവങ്ങൾക്ക് ബലിയർപ്പിച്ചിരുന്നു. ചില ദൈവങ്ങൾക്ക് അവർ ക്ഷേത്രങ്ങളും പണിതു നൽകി. റെഡ്
പരിശുദ്ധ അമ്മ നൽകുന്ന ജന്മവാഗ്ദാനങ്ങളെ ഹൃത്തിൽ ഏറ്റെടുത്താൽ, അമ്മയോളം വളർന്ന് സ്‌തോത്രഗീതമാലപിക്കാൻ നാമും പ്രാപ്തരാകുമെന്ന് ഓർമിപ്പിക്കുന്നു ലേഖകൻ. (പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിന് ഒരുക്കമായ വിചിന്തനം- 8) അമ്മ എന്ന പദത്തിന്റെ അഴകു മുഴുവനും ലയിപ്പിച്ചുവച്ചിരിക്കുന്ന ജന്മം- പരിശുദ്ധ അമ്മയുടെ ജനനം. ഈ അതിവിശുദ്ധ ജനനത്തിന്റെ ഓർമത്തിരുനാളിൽ, പരിശുദ്ധ അമ്മയുടെ പിറവിയോർമയിൽ ക്രൈസ്തവസമൂഹം മുഴുവൻ സന്തോഷിക്കുന്നു. ഓരോ ജന്മവും വിശുദ്ധിയിലേക്കുള്ള ജനനമായിരിക്കണം എന്ന ഓർമപ്പെടുത്തലും അമ്മയുടെ ജനനത്തിരുനാളിനോടൊപ്പം ഉണ്ട്. സ്വജീവിതംകൊണ്ട് എങ്ങനെയെല്ലാം തലമുറകൾക്ക് അനുഗ്രഹജന്മമായി മാറാം എന്ന്
പരിശുദ്ധ അമ്മയെ നാം എത്രമാത്രം സ്‌നേഹിക്കുന്നോ നമ്മുടെ സ്വർഗപ്രവേശനം അത്രകൂടി എളുപ്പമുള്ളതാകും- അതിന്റെ കാരണം ഓർമിപ്പിക്കുന്നു ലേഖകൻ. (പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിന് ഒരുക്കമായ വിചിന്തനം- 7) പരിശുദ്ധ അമ്മയുടെ പിറവിയോർമ നമുക്കു നൽകുന്നത് വാത്സല്യത്തിന്റെയും മാതൃത്വത്തിന്റെയും ആഘോഷം മാത്രമല്ല, അതോടൊപ്പം ക്രൈസ്തവാധ്യാത്മികതയുടെ ചൈതന്യവത്തായ ആഘോഷം കൂടിയാണ്. ഓരോ ക്രൈസ്തവനും അവരവർ ആയിരിക്കുന്ന സാഹചര്യത്തിൽ അൽപ്പാൽപ്പമായി ആത്മീയതയിൽ വളരുന്നവരും വളരുവാൻ ശ്രമിക്കുന്നവരുമാണ്. അതിൽ ഇടറിപോകുന്നവരുണ്ടാകാം; ഒരടിപോലും നടക്കാൻ വയ്യാതെ തളർന്നിരിക്കുന്നവരുണ്ടാകാം; ജീവിതാനുഭവങ്ങളുടെ കാഠിന്യം കൊണ്ട് ജപമാല കൈയിലെടുക്കാൻപോലും
സന്തോഷത്തിലും സങ്കടങ്ങളിലും കൂടെനിൽക്കുന്ന നല്ല കൂട്ടുകാരിയായ പരിശുദ്ധ കന്യാമറിയവുമായി കൂട്ടുകൂടാനുള്ള മാർഗം പങ്കുവെക്കുന്നു ലേഖകൻ. (പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിന് ഒരുക്കമായ വിചിന്തനം- 6) അമ്മയെ വിശദീകരിക്കുന്ന പദങ്ങളൊക്കെയും വളരെ ചെറിയ പദങ്ങളാണ്: സ്‌നേഹം, വാത്സല്യം, കരുതൽ, ജീവൻ… എന്നിങ്ങനെയുള്ള പദങ്ങൾ. ഒരുപടി കൂടി കടന്ന് ‘കൂട്ട്’ എന്നൊരു ലളിതപദം ഒരുപക്ഷേ മാതൃസ്‌നേഹത്തിന്റെ വിശദീകരണത്തിന് അല്പം കൂടി ആഴം നൽകും. കൂട്ട് എന്നത് കൊച്ചുകുട്ടികളുടെ നിഷ്‌കളങ്ക സ്‌നേഹത്തിന്റെ ഡിക്ഷ്ണറിയിലെ പദമാണ്. സുവിശേഷത്തിലെ അമ്മയെ ഒന്നു സൂക്ഷിച്ചുനോക്കിയാൽ, അമ്മയുടെ സാന്നിധ്യം
നമ്മെ അത്രമേൽ കരുതുന്ന ദൈവത്തിലേക്ക് നോക്കിയാൽ, പരിശുദ്ധ അമ്മയെപ്പോലെ സഹനവേളകളിലും നമുക്ക് ആനന്ദഗീതം ആലപിക്കാൻ സാധിക്കും. (പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിന് ഒരുക്കമായ വിചിന്തനം- 5) ആനന്ദഭാവം നൽകുന്ന രാഗത്തിൽനിന്നാണ് സ്‌തോത്രഗീതങ്ങൾ രൂപപ്പെടേണ്ടത്. ആർത്തുല്ലസിച്ചും ആടിപ്പാടിയും ആലപിക്കേണ്ടവയാണവ. പക്ഷേ, എലിസബത്തിന്റെ കൊച്ചുവീട്ടിൽനിന്നും അന്ന് മുഴങ്ങിക്കേട്ട സ്‌തോത്രഗീതം (ലൂക്കാ.1:46-55) വിശുദ്ധ ഗ്രന്ഥത്തിലെ ഏറ്റവും മനോഹരഗീതമായി നിലകൊള്ളുന്നത് രചനയ്ക്കു പിന്നിൽ മറഞ്ഞുകിടക്കുന്ന സഹനരാഗത്തിന്റെ ഛായ കൊണ്ടാണ്. തന്റ ബാല്യ-യൗവന കാലംകൊണ്ട് കൊച്ചു കന്യകാമറിയം വളർത്തിയെടുത്ത സ്വപ്‌നങ്ങളൊക്കെയും പൊട്ടിത്തകർന്നതിന്റെ വിലാപശബ്ദങ്ങളാണ് അവൾ
നമ്മുടെ ഹിതത്തിന് വിരുദ്ധമായവ ജീവിതത്തിൽ സംഭവിക്കുമ്പോൾ, പരിഹാരമാർഗം കണ്ടെത്താൻ പരിശുദ്ധ അമ്മയുടെ ജീവിതം ധ്യാനിക്കണമെന്ന് ഓർമിപ്പിക്കുന്നു ലേഖകൻ. (പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിന് ഒരുക്കമായ വിചിന്തനം- 4) മനനമില്ലാത്ത മൗനം നിസംഗതയുടേതാണ്. മനനമുള്ള മൗനമോ, അത് പുൽക്കൂടോളം താഴാൻ മനസുള്ളതും കാൽവരിവഴികളെ നന്മവഴികളാക്കി പരിവർത്തനപ്പെടുത്തുന്നതും കുരിശിന്റെ നെറുകയോളവും ശാന്തമായി നടന്നു കയറുന്നതുമാണ്. മൗനത്തിന്റെ ഭാരമറിയാൻ പരിശുദ്ധ അമ്മയെ സുവിശേഷത്തിൽ അന്വേഷിച്ചാൽ മതിയാകും. മൗനത്തിന്റെ സൗന്ദര്യമറിയാൻ പരിശുദ്ധ അമ്മയുടെ മുഖത്തേക്ക് വെറുതേ നോക്കിയിരുന്നാൽ മതിയാകും. രക്ഷാകരചരിത്രത്തിലെ പ്രധാന ഏടുകളെക്കുറിച്ചെല്ലാം
പരാതിപ്പെടലല്ല പരിഹാരം കാണലാണ് കരുതൽ എന്നതിന്റെ അർത്ഥമെന്ന് ജീവിതംകൊണ്ട് പഠിപ്പിച്ച പരിശുദ്ധ അമ്മയെ കരുതലിന്റെ കാര്യത്തിൽ നാം മാതൃകയാക്കണമെന്ന് ഓർമിപ്പിക്കുന്നു ലേഖകൻ. (പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിന് ഒരുക്കമായ വിചിന്തനം- 3) അമ്മയ്ക്ക് അങ്ങനെയാകാനേ കഴിയൂ. അതിനു കാരണം അവൾ അമ്മയാണ് എന്നതുതന്നെ. പ്രഭാതം മുതൽ രാത്രിവരെ നീളുന്ന കുടുംബപാലനം എന്ന ഉദ്യോഗം ഒരിക്കൽപോലും ലീവെടുക്കാതെ നിർവഹിക്കുന്ന അമ്മക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല നിർവചനമാണ് കരുതലിന്റെ ആൾരൂപം എന്നത്. അടുക്കളയിൽ ഒന്നാന്തരം ഷെഫായി അവൾ മാറും; അടുക്കളത്തോട്ടത്തിൽ
Don’t want to skip an update or a post?