മകന്റെ കൊലയാളിയെ ദത്തെടുത്ത പിതാവ്
- Featured, ഈസ്റ്റർ സ്പെഷ്യൽ, കാലികം
- March 29, 2024
”അടുത്ത തലമുറ ദാരിദ്ര്യത്തെപ്പറ്റി കേൾക്കേണ്ടത് ചരിത്ര പുസ്തകങ്ങളിൽനിന്നാകണം. വിശപ്പ് അനുഭവിക്കുന്നവരില്ലാത്ത ഇന്ത്യയാണ് എന്റെ സ്വപ്‌നം.” അങ്കിത് കവാത്രയുടെ നിശ്ചയദാർഢ്യം സ്ഫുരിക്കുന്ന വാക്കുകളെ നീണ്ട കരഘോഷത്തോടെയാണ് സദസ് എതിരേറ്റത്. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയായിരുന്നു വേദി. ഇതു കേൾക്കുമ്പോൾ നടക്കാൻ സാധ്യതയില്ലാത്ത സുന്ദരസ്വപ്‌നമെന്ന ചിന്ത ആയിരിക്കും ഉണ്ടാകാൻ സാധ്യത. എന്നാൽ, ആ സ്വപ്‌നത്തെ ലോകം ഏറ്റെടുത്തുകഴിഞ്ഞു. ലോകമെമ്പാടുമുള്ള യുവജനങ്ങളിൽനിന്ന് ഐക്യരാഷ്ട്രസഭയുടെ യംഗ് ലീഡർ പുരസ്‌കാരത്തിനായി 2016-ൽ തിരഞ്ഞെടുത്ത 17 പേരിൽ ഒരാളാണ് ഡൽഹി സ്വദേശിയായ അങ്കിത് കവാത്ര. ലോകത്തെ ചലിപ്പിക്കുന്ന
ചില നല്ലവാക്കുകൾ മതി ജീവിതം മാറിമറിയാൻ ജീവിതത്തെ ഏറെ സ്വാധീനിച്ച വ്യക്തിയാരെന്ന് വെളിപ്പെടുത്തണമെന്ന് പ്രശസ്ത എഴുത്തുകാരൻ തോമസ് കാർലൈനോട് ജനങ്ങൾ ഒരു വേദിയിൽ വച്ച് വിളിച്ചുപറഞ്ഞു. അദേഹത്തിന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. വളരെ പെട്ടെന്ന് അദ്ഹം ഉത്തരം പറഞ്ഞു. ”അത് മറ്റാരുമല്ല എന്റെ ഭാര്യ മാത്രമാണ്.” അതു കേട്ടതേ ജനങ്ങൾ ഒന്നടങ്കം കയ്യടിച്ച് അദേഹത്തെ പ്രോത്സാഹിപ്പിച്ചു. താനെഴുതുന്ന നേരങ്ങളത്രയും തനിക്കുവേണ്ടി അവൾ ചെയ്യുന്ന സേവനങ്ങൾ വാക്കുകളിൽ വർണ്ണിക്കാവുന്നതല്ലെന്ന് അദേഹം പറഞ്ഞു. ഓരോ തവണയും നിശബ്ദമായി എന്റെ ഭാര്യ ചെയ്യുന്ന
ഈശോയുടെ കുരിശുമരണത്തെക്കുറിച്ച് വ്യത്യസ്ഥ കാഴ്ചപ്പാടുകളാണ് ക്രൈസ്തവ-മുസ്ലീം സമുദായങ്ങളുടെ മതഗ്രന്ഥങ്ങൾ നൽകുന്നതെങ്കിലും അനേക നൂറ്റാണ്ടുകളായി കേരളത്തിലെ ക്രൈസ്തവരും മുസ്ലീങ്ങളും ഏകോദര സഹോദരന്മാരെപ്പോലെ സ്‌നേഹത്തിലും ധാരണയിലും കഴിഞ്ഞുപോരുകയാണ്. ഇരുവിഭാഗത്തിലെയും ചില മൗലികവാദ സംഘടനകൾ ഈ സ്‌നേഹബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇന്നും ഇവിടുത്തെ ക്രൈസ്തവ-മുസ്ലീം ബന്ധത്തിന് പറയത്തക്ക ഇളക്കമൊന്നുമുണ്ടായിട്ടില്ല. പരസ്പരം കുറ്റപ്പെടുത്താനോ ഇതര സമുദായത്തിന്റെ വേദഗ്രന്ഥത്തെ ഇകഴ്ത്തി കാണിക്കാനോ പൊതുവേ ആരും ശ്രമിക്കാറില്ല. ഓരോരുത്തർക്കും അവരവരുടെ വിശ്വാസം എന്ന നിലപാടാണ് ഇരുകൂട്ടരും സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ദുരുപദേശക്കാരെന്ന് ഒരു വിഭാഗം പേർ
രാജകുമാരനെന്ന പദവിയേക്കാൾ വലുത് ദൈവത്തിന്റെ ദാസനായിരിക്കുന്നതാണെന്ന് അഗസ്റ്റോ മനസിലാക്കി. അച്ഛന്റെ നിരന്തരമായ നിർബന്ധവും പലതരത്തിലുള്ള കഷ്ടപ്പാടുകളും രോഗങ്ങളും അദ്ദേഹത്തെ തന്റെ ലക്ഷ്യത്തിൽനിന്ന് അകറ്റിയില്ല. ഒരു രാജ്യത്തിന്റെ അധിപനാകാൻ ആഗ്രഹിക്കാത്ത അഗസ്റ്റോയ്ക്ക് ദൈവം കൊടുത്തത് തന്റെ മഹത്വത്തിന്റെ സിംഹാസനമായിരുന്നു. അഗസ്റ്റോ സാർട്ടോറിസ്‌കി, ഫ്രാൻസിലെ പാരീസിൽ 1858 ഓഗസ്റ്റ് രണ്ടാം തീയതി ജനിച്ചു. അഗസ്റ്റോയുടെ അച്ഛൻ, ലഡിസാ വോസ് പോളണ്ട് രാജകുമാരനായിരുന്നു. പോളണ്ടിൽനിന്നു നാടുകടത്തപ്പെട്ട സാർട്ടോറിസ്‌കി രാജകുടുംബം 30 വർഷമായി ഫ്രാൻസിലെ ഒരു കൊട്ടാരത്തിൽ താമസിച്ചുവരുകയായിരുന്നു. എന്നെങ്കിലും പോളണ്ടിലെ ഭരണം
സാധാരണ മനുഷ്യമനസിന് ഉൾക്കൊള്ളാൻ കഴിയാത്ത ഒരു ആവശ്യം ദൈവം വിശ്വാസികളുടെ പിതാവായ അബ്രഹാമിനു മുന്നിൽ അവതരിപ്പിച്ചു. പ്രായം കഴിഞ്ഞിട്ടും ദൈവീക ഇടപെടലിലൂടെ അബ്രഹാമിനു ദൈവം നല്കിയ കുഞ്ഞിനെ ബലിയർപ്പിക്കാൻ ആവശ്യപ്പെടുന്ന ദൈവം. ദൈവം ഇങ്ങനെ ഒരാവശ്യം മനുഷ്യന്റെ മുന്നിൽ വയ്ക്കുമോ? നമ്മെ ഒത്തിരി കുഴച്ച സമീക്ഷയല്ലേ ഇത്. സ്വന്തം മകനെ കൊല്ലാൻ ആവശ്യപ്പെടുന്ന ദൈവം. ഇതേപ്പറ്റി ആഴത്തിൽ ചിന്തിച്ചപ്പോൾ ലഭിച്ച ഒരു ചിന്ത ഇങ്ങനെയായിരുന്നു. ദൈവവുമായി ഏറ്റവും അടുത്ത ബന്ധം പുലർത്തിയ വ്യക്തിയായിരുന്നു അബ്രഹാം.”നിന്റെ ദേശത്തെയും ബന്ധുക്കളെയും
കുമ്പസാരമെന്ന കൂദാശ ആനന്ദത്തിന്റെ ആഘോഷമാക്കുക കരുണയുടെ അസാധാരണ ജൂബിലിവർഷത്തിന്റെ ഔദ്യോഗിക സമാപനദിനത്തിൽ കരുണയുടെ അവസാനിക്കാത്ത തുടരാഘോഷത്തിനായി സഭയെ പ്രചോദിപ്പിക്കാനും സാമൂഹികവും അജപാലനപരവുമായ മേഖലകളെ ദൈവിക കരുണയുടെയും ക്ഷമയുടെയും ക്രിസ്തുശൈലിയിൽ സമ്പന്നമാക്കാനുംവേണ്ടി കരുണയുടെ അപ്പസ്‌തോലനായ ഫ്രാൻസിസ് പാപ്പാ പുറപ്പെടുവിച്ച അപ്പ്‌തോലിക ലേഖനത്തിന്റെ പേര് ഏറെ അർത്ഥവത്തായിരിക്കുന്നു – കരുണയും ദുരവസ്ഥയും! (Misericordia et Misera) വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീ ക്രിസ്തുവിനുമുമ്പിൽ നില്കുന്ന രംഗത്തെ വിശേഷിപ്പിക്കാൻ വിശുദ്ധ അഗസ്തീനോസ് നടത്തിയ ലത്തീൻ പ്രയോഗമാണ് മിസെരികോർദിയ എത്ത് മീസെറ. പാപവും വിധിയും തമ്മിലുള്ള
കുറേനാൾ മുമ്പ് പത്രത്തിൽ വായിച്ച ദു:ഖകരമായൊരു സംഭവമാണ് ഓർമ്മവരുന്നത്. അപ്പനെ വഴിവക്കിലുളള പോസ്റ്റിൽ കെട്ടിയിട്ട് മകൻ മർദിച്ചു എന്നായിരുന്നു വാർത്തയുടെ ചുരുക്കം. നാട്ടുകാർ ഇടപെട്ട് അപ്പനെ മോചിപ്പിക്കുകയും മകനെ പോലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. ഈ സംഭവത്തിന് ശേഷം പിന്നീട് മൂന്നുനാലുമാസം കടന്നുപോയിട്ടുണ്ടാകും. ആദ്യ സംഭവത്തിലെ അതേ കഥാപത്രങ്ങൾ പിന്നെയും മാധ്യമങ്ങളിൽ നിറഞ്ഞു. ഇത്തവണ അപ്പനെ നഗ്നനാക്കി തൂണിൽ കെട്ടിയിട്ടു മർദിക്കുകയും കൊല്ലാനൊരുങ്ങുകയും ചെയ്തു ഇതായിരുന്നു റിപ്പോർട്ട്. ഒടുവിൽ പോലീസ് എത്തി മകനെ ബലപ്രയോഗത്തിൽ കീഴടക്കുകയായിരുന്നു. ഇനി മറ്റൊരു
2016 നവംബർ 20-ന് ക്രിസ്തുരാജന്റെ തിരുനാൾ ദിനമായ ഞായറാഴ്ച കത്തോലിക്ക സഭ പ്രഖ്യാപിച്ച കാരുണ്യവർഷം സമാപിച്ചു. കാരുണ്യവർഷത്തിൽ ചില വലിയ നന്മകൾ ഉണ്ടായി എന്നത് ഒന്നുകൂടി ഓർക്കുന്നത് നല്ലതാണ്: ധാരാളം പേർ നല്ല കുമ്പസാരം നടത്തി; ധാരാളം പേർ ദണ്ഡവിമോചനം പ്രാപിച്ചു. ധാരാളം പേർ കൂടുതൽ കാരുണ്യപ്രവൃത്തികൾ ചെയ്തു. വീടിനുള്ള സ്ഥലം, വീട്, വിവാഹസഹായം, പഠനസഹായം, ചികിത്സാസഹായം തുടങ്ങിയ മേഖലകളിൽ ഉദാരമനസോടെ കുറെയധികം വിശ്വാസികൾ കൊടുത്തു. തന്മൂലം വളരെ പേരുടെ പ്രശ്‌നങ്ങൾക്ക് കുറെയധികം പരിഹാരം ഉണ്ടായി. സ്ഥലവും
Don’t want to skip an update or a post?