'സാത്താന്റെ ജപമാല' എങ്ങനെ തിരിച്ചറിയും?
- Leader
- October 31, 2023
സ്വയം വിശ്വസിക്കുന്നെങ്കിൽ ഒരാൾക്ക് മറ്റൊരാളെ വിശ്വസിപ്പിക്കുവാൻ പരിശ്രമിക്കേണ്ടതില്ല എന്നത് ഒരു ചൈനീസ് തത്വചിന്തകന്റെ വാക്കുകളാണ്. ഒരാൾ അയാളെ തന്നെ ഉൾക്കൊള്ളുന്നുവെങ്കിൽ ലോകം അയാളെ അംഗീകരിക്കുമത്രേ. കേരളകത്തോലിക്കാ സഭയുടെ സമീപകാല വിശേഷങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ വിചിന്തനം ചെയ്യാൻ തോന്നിയ വാക്കുകളാണിവ. അടുത്ത കാലങ്ങളായി പുറംലോകം അകാരണമായും അടിസ്ഥാനരഹിതമായും പുലമ്പിയ ചില ആരോപണങ്ങളോടുള്ള സഭാമക്കളുടെ പ്രതികരണം വേണ്ടുംവിധം പക്വമായിരുന്നോ എന്ന് സംശയം തോന്നുകയുണ്ടായി. ഇത്തരമൊരു വിലയിരുത്തലിനു പശ്ചാത്തലമായി ചില ആശയങ്ങൾ കൂടി സൂചിപ്പിക്കേണ്ടതുണ്ട്. അകാരണമായും അനർഹമായും കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടിവരുമ്പോഴും, വിശ്വാസങ്ങളും ബോധ്യങ്ങളും
എത്യോപ്യൻ ഓർത്തഡോക്‌സ് സഭയുടെ തലവൻ ആബൂനെ മത്തിയാസ് പ്രഥമൻ പാത്രിയർക്കീസ് സൺഡേ ശാലോമിന് നല്കിയ പ്രത്യേക അഭിമുഖം. ”ഇന്ത്യയിലെ സഭകൾ തമ്മിലും എത്യോപ്യയിലെ സഭകൾ തമ്മിലും ലോകമെമ്പാടുമുള്ള ക്രിസ്തീയ സഭകൾ തമ്മിലും ഐക്യം ഉണ്ടാകണമേ എന്നാണ് തന്റെ പ്രാർത്ഥനയെന്ന് എത്യോപ്യൻ ഓർത്തഡോ ക്‌സ് സഭയുടെ തലവൻ ആബൂനെ മത്തിയാസ് പ്രഥമൻ പാത്രിയർക്കീസ് ബാവ പറഞ്ഞു. സൺഡേശാലോമിന് നൽകിയ അഭിമുഖത്തിലാണ് അദേഹം ഹൃദയം തുറന്നത്. ഐക്യം സഭകളെ ശക്തിപ്പെടുത്താനും സംരക്ഷിക്കാനും അത്യാവശ്യമാണ്. അങ്ങനെയാണ് ദൈവം ഏല്പിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റേണ്ടതെന്നും
ഫ്രാൻസിസ് പാപ്പായുടെ പുതിയ അപ്പസ്‌തോലിക ലേഖനം ചർച്ച ചെയ്യപ്പെടുന്നു കരുണയുടെ സമയത്താണ് നാം ജീവിക്കുന്നതെന്ന് നമ്മെ ഓർമിപ്പിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്‌തോലിക ലേഖനം ‘മിസറി കോർദിയ ഏത്ത് മിസേറാ: കരുണയും ദുരവസ്ഥയും’ (Misericordia et Misera-Mercy and Misery) നവംബർ 21-നാണ് പ്രസിദ്ധീകരിച്ചത്. കരുണയുടെ അസാധാരണ ജൂബിലി സമാപനത്തോടനുബന്ധിച്ച് ക്രിസ്തുരാജന്റെ തിരുനാൾദിനമായ നവംബർ 20-നാണ് ‘കരുണയും ദുരവസ്ഥയും’ എന്ന അപ്പസ്‌തോലിക ലേഖനത്തിൽ പാപ്പ ഒപ്പുവച്ചത്. വിശുദ്ധ അഗസ്തീനോസിന്റെ പ്രയോഗമായ ‘കരുണയും ദുരവസ്ഥയും’ എന്ന വാക്കുകളാണ് അപ്പസ്‌തോലിക ലേഖനത്തിന്
ഭാരതത്തിൽ രണ്ട് കോടിയിലേറെ അനാഥർ ജീവിക്കുന്നു എന്നാണ് കണക്കുകൾ. അനേകായിരം കുഞ്ഞുങ്ങൾ ഇവിടെ അനാഥരായി പിറന്നുവീഴുകയും, അനാഥരാക്കപ്പെടുകയും ചെയ്യുന്നു. പൂർണ്ണമായും പര്യാപ്തമല്ലെങ്കിലും, നൂറുകണക്കിന് അനാഥാലയങ്ങൾ നമുക്കിടയിലുണ്ട്. അവയിൽ, സർക്കാർ സംവിധാനങ്ങൾക്ക് കീഴിലോ, വിവിധ സംഘടനകൾക്കും ട്രസ്റ്റുകൾക്കും വിധേയമായോ നടത്തപ്പെടുന്നവയുമുണ്ട്. നല്ലൊരു ശതമാനം വിവിധ ക്രിസ്തീയ സമൂഹങ്ങൾ നടത്തിവരുന്നു. കേരളത്തിലെ സ്ഥിതിവിവര കണക്കുകൾക്കനുസരിച്ച് സന്യാസിനീസന്യാസികളുടെയും, വിവിധ സഭാസമൂഹങ്ങളുടെയും രൂപതകളുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന സ്‌നേഹഭവനങ്ങളാണ് അധികവും. ഇവയിൽ ചിലത് അംഗീകൃത അഡോപ്ഷൻ സെന്ററുകൾ കൂടിയാണ്. കോഴിക്കോട് ജില്ലയിലെ ഏക അഡോപ്ഷൻ
ഇന്ത്യൻ ഭരണഘടന അനേക രാജ്യങ്ങളുടെ ഭരണഘടനകൾ പഠിച്ച് പിഴവുകൾ പരിശോധിച്ച് സൂക്ഷ്മതയോടെ നിർമിച്ചതാണെന്ന് നിയമശില്പികൾ പറയുന്നു. ഇന്ത്യയിലെ നിയമങ്ങളെല്ലാം മനുഷ്യാവകാശങ്ങളെ മുറുകെ പിടിക്കുന്നതാണ്. ഭരണഘടനാ ശില്പികൾ പാരതന്ത്ര്യത്തിന്റെ കഷ്ടത അനുഭവിച്ചതിനാലാവാം മനുഷ്യാവകാശങ്ങൾക്ക് ഏറെ പ്രാധാന്യം ലഭിക്കാൻ കാരണം. നിയമങ്ങളുടെ അടിസ്ഥാനതത്വങ്ങൾ ബൈബിളിലെ തിരുവചനത്തിൽ കണ്ടെത്താം. ക്രിസ്തുവിന് മുമ്പ് 167-164 കാലത്ത് രചിക്കപ്പെട്ട ദാനിയേൽ പ്രവാചകന്റെ പുസ്തകം നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങളിലേക്കാണ് വെളിച്ചം വീശുന്നത്. ബാബിലോൺ പ്രവാസകാലമാണ് ദാനിയേൽ പ്രവാചകന്റെ യുഗം.ദാനിയേലിന്റെ പുസ്തകത്തിൽ പതിമൂന്നാം അധ്യായത്തിൽ വിവരിക്കുന്ന
ഇംഗ്ലീഷിലെ (Occult Sciences) എന്ന പ്രയോഗത്തിനു തുല്യമായിട്ടാണ് ഗൂഢവിദ്യകൾ അഥവാ ശാസ്ത്രങ്ങൾ എന്നത് ഇവിടെ ഉപയോഗിക്കുന്നത്. മന്ത്രവാദം, സ്പിരിട്ടിസം, പിശാചുസേവ, ജ്യോതിഷം, ഹസ്തരേഖാശാസ്ത്രം തുടങ്ങിയവയെയാണ് ഗൂഢശാസ്ത്രങ്ങൾ എന്നു സാധാരണ വിളിക്കാറുള്ളത്. പൊതുവിൽ ശാസ്ത്രങ്ങൾ എന്നു നാം വ്യവഹരിക്കുന്നത് ജീവശാസ്ത്രം, ഊർജ്ജതന്ത്രം, രസതന്ത്രം തുടങ്ങിയവയെയാണല്ലൊ. നിരീക്ഷണ പരീക്ഷണങ്ങൾക്കു വിധേയങ്ങളായ പ്രതിഭാസങ്ങളെപ്പറ്റിയാണ് ഈ പ്രകൃതിശാസ്ത്രങ്ങൾ പഠനം നടത്തുന്നത്. ആർക്കും വേണമെങ്കിൽ അവ പഠിക്കാം. കോളേജുകളിലും സ്‌കൂളുകളിലും അ വയ്ക്കു കോഴ്‌സുകളുണ്ട്. അവയെപ്പറ്റിയുള്ള ഗ്രന്ഥങ്ങൾ ഇഷ്ടംപോലെ ലഭ്യമാണ്. എന്നാൽ ഗൂഢശാസ്ത്രങ്ങളെ വളരെ
രോഗത്താൽ പീഡനങ്ങൾ അനുഭവിക്കുന്നവരേയോ മരണാസന്നരായ രോഗികളേയോ രോഗികളുടെ ആവശ്യപ്ര കാരമോ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമോ അത്യാവ ശ്യമായ ചികിത്സ നൽകാതെയോ വിഷാംശമുള്ള മരുന്നുകൾ കുത്തിവെച്ചോ കൊല്ലുന്നതിനെയാണ് ദയാവധം എന്ന് വിളിക്കുന്നത്. ‘യുത്തനേസിയ'(euthanasia) എന്ന ഗ്രീക്ക് പദത്തി ന്റെ അർത്ഥം വേദനകൂടാതെയുള്ള എളുപ്പമരണമെന്നാണ്. ദയാവധം മൂന്നു വിധത്തിലുണ്ട്. രോഗിയുടെ അനുവാദ ത്തോടെ രോഗിയെ കൊല്ലുന്നതും (Voluntary Euthanasia) രോഗം കാരണം രോഗിക്ക് അനുവാദം നല്കാൻ പറ്റാത്ത സാഹചര്യത്തിൽ രോഗിക്കുവേണ്ടി ബന്ധുക്കളോ ഡോക്ടർ മാരോ തീരുമാനം കൈക്കൊണ്ട് രോഗിയെ വധിക്കുന്ന രീ
സഭയ്ക്കും ലോകത്തിനുമായി ആരും അറിയാതെ പ്രാർത്ഥിക്കുന്ന മിണ്ടാമഠങ്ങളിലെ അർത്ഥിനികൾ ആധുനിക ലോകത്തിന് അത്ഭുതമാണ്. പോൾ ആറാമൻ മാർപാപ്പ ഈ സഹോദരിമാരെക്കുറിച്ചിങ്ങനെ പറഞ്ഞു: ‘അവരെ തടയേണ്ട, അവരുടെ പ്രാർത്ഥന തിരുസഭയ്ക്ക് വിലയേറിയതാണ്.’ മിണ്ടാമഠങ്ങളുടെ ആവൃതിക്കുള്ളിൽ നിശബ്ദതയിൽ പാഴായിപ്പോകുന്ന ജന്മമല്ല അവരുടേത്. നിരന്തരമായുളള അവരുടെ പ്രാർത്ഥനകൾ മറ്റൊരു സോദോം ഗോമോറ ആവർത്തിക്കപ്പെടാതിരിക്കാൻ കാരണമാകുന്നില്ലേ… ലോകത്തിനു വെല്ലുവിളി ഉയർത്തു ന്ന ഇവരുടെ ജീവിതങ്ങളെക്കുറിച്ച്… കത്തോലിക്കാ സഭയുടെ പഠനങ്ങളും വിശ്വാസജീവിതവും ചോദ്യം ചെയ്യപ്പെട്ട പ്രതിസന്ധിഘട്ടങ്ങളിൽ കാറ്റിലും കോളിലും പെട്ട് ആടിയുലഞ്ഞ സഭാനൗകയ്ക്ക് വെളിച്ചമേകികൊണ്ട്,
Don’t want to skip an update or a post?