ദിവ്യബലിക്കിടെ ഭീകരാക്രമണം; 15 പേര് കൊല്ലപ്പെട്ടു
- AFRICA, Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- February 26, 2024
ഉഗാണ്ട: ആഫ്രിക്കയിലെ കത്തോലിക്കാസഭയ്ക്ക് ആവശ്യം സധൈര്യരായ കത്തോലിക്കരെയെന്ന് പ്രഖ്യാപിച്ചുകൊണ്ട് എപ്പിസ്‌കോപൽ കോൺഫറൻസുകളുടെ സിമ്പോസിയം. മതപീഡനവും വിശ്വാസ വിലക്കും വെല്ലുവിളിയായ ഈ കാലഘട്ടത്തിൽ വിശ്വാസ ധീരരായവരേയാണ് സഭയ്ക്ക് ആവശ്യമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ആഫ്രിക്കയിലെയും മഡഗാസ്‌കറിലെയും എപ്പിസ്‌കോപ്പൽ കോൺഫറൻസുകളുടെ 50-ാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സിമ്പോസിയത്തിലാണ് മതനേതാക്കന്മാർ തങ്ങളുടെ അഭിപ്രായം പങ്കുവെച്ചത്. ഉഗാണ്ടയുടെ തലസ്ഥാനമായ കംമ്പാലയിൽ വച്ച് സംഘടിപ്പിച്ച 18-ാമത് സിമ്പോസിയത്തിൽ 300ൽപ്പരം പേർ പങ്കെടുക്കുത്തു. യേശുക്രിസ്തുവിനെ വാക്കുകളിലൂടെ പങ്കുവെക്കുന്നതുമാത്രമല്ല സുവിശേഷവത്കരണം. മറിച്ച്, സ്വന്തം ജീവിതത്തിലൂടെ സാക്ഷ്യം നൽകുമ്പോഴാണ് സുവിശേഷവത്ക്കരണം
വാഷിംഗ്ടൺ ഡി.സി: 2018ൽ നൈജീരിയയിലുണ്ടായ ക്രൈസ്തവ വിരുദ്ധ കലാപത്തിൽനിന്ന് 262 ക്രൈസ്തവരെ രക്ഷിച്ച മുസ്ലീം പുരോഹിതൻ ഇമാം അബൂബക്കർ അബ്ദുല്ലാഹിക്ക് അമേരിക്കയുടെ ആദരം. മതസ്വാതന്ത്ര്യത്തിന്റെ വക്താക്കൾക്ക് സമ്മാനിക്കുന്ന ‘ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം അവാർഡ്’ നൽകിയാണ് 82വയസുകാരൻ ഇമാമിനെ അമേരിക്കൻ ഭരണകൂടം ആദരിച്ചത്. 2018 ജൂൺ 23നാണ് മുസ്ലീം തീവ്രവാദികൾ ക്രൈസ്തവർക്കുനേരെ ആക്രമണം അഴിച്ചുവിട്ടത്.ഈ സമയം തന്റെ വീട്ടിലും മോസ്‌കിലുമായി 262 ക്രൈസ്തവരെ ഒളിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതുകൊണ്ടുമാത്രമാണ് അവർ രക്ഷപ്പെടട്ട്. സ്വജീവൻവരെ അപകടപ്പെടുത്തി ഇത്രയധികം ക്രൈസ്തവരെ രക്ഷിച്ച ധീരകൃത്യമാണ്
വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയ്ക്കും സഭാസ്ഥാപനങ്ങൾക്കും രാജ്യത്ത് ബുർക്കിനോ ഫാസോ ഭരണകൂടം പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ച നടപടിയെ പ്രതീക്ഷയോടെ വരവേറ്റ് വിശ്വാസീസമൂഹം. ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾക്ക് പേരുകേട്ട ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോയുമായി ഇക്കഴിഞ്ഞ ദിവസമാണ് വത്തിക്കാൻ ഉടമ്പടി സ്ഥാപിച്ചത്. രാജ്യത്തെ കത്തോലിക്ക സഭയ്ക്കും സഭാസ്ഥാപനങ്ങൾക്കും നിയമപരമായ അംഗീകാരം നൽകുന്ന ഉടമ്പടി വത്തിക്കാനിൽ വെച്ചാണ് ഒപ്പുവെച്ചത്. രാഷ്ട്രത്തിന്റെയും സഭയുടെയും സ്വാതന്ത്ര്യവും സ്വയംഭരണാധികാരവും ആദരിച്ചുകൊണ്ട് ഇരുവിഭാഗവും പൊതുനന്മ പരിപോഷിപ്പിക്കാൻ ഉടമ്പടി സഹായമാകുമെന്നാണ് പ്രതീക്ഷ. വത്തിക്കാന്റെ വിദേശകാര്യാലയം അധ്യക്ഷൻ ആർച്ച്ബിഷപ്പ്
നൈജീരിയ: ക്രൈസ്തവ വിരുദ്ധ ആക്രമണം തുടരുന്ന നൈജീരിയയിൽ കഴിഞ്ഞദിവസംമാത്രം രക്തസാക്ഷികളായത് 13 ക്രൈസ്തവർ. ഇതിൽ മൂന്നുപേർ കുട്ടികളാണ്. കാടുണയിൽ ക്രിസ്ത്യാനികൾ അധികമായി താമസിക്കുന്ന പ്രദേശത്ത് കടന്നുകയറിയ ആയുധധാരികളായ ഫുലാനി തീവ്രവാദികൾ ക്രിസ്ത്യാനികളുടേതെന്ന് സംശയം തോന്നിയ വീടുകളെല്ലാം തല്ലിത്തകർത്ത് അഗ്‌നിക്കിരയാക്കുകയായിരുന്നു. എട്ടും ഒൻപതും പതിനേഴും വയസാണ് കൊല്ലപ്പെട്ട കുട്ടികളുടെ പ്രായം. 90ൽപ്പരം ക്രിസ്ത്യൻ കുടുംബങ്ങളാണ് ഈ പ്രദേശത്ത് ഉണ്ടായിരുന്നത്. ഇവരിൽ പലരുടെയും വീടുകൾ തീവ്രവാദികൾ നശിപ്പിച്ചു. സമീപത്തുള്ള ഗ്രാമത്തിലെ ഒരു ദൈവാലയവും തീവ്രവാദികൾ അഗ്‌നിക്കിരയാക്കിയെന്ന് റിപ്പോർട്ടുകളുണ്ട്.
നൈജറി: നൈജറിലെ ക്രൈസ്തവർക്ക് നേരെ ഭീഷണി ഉയർത്തി ഇസ്ലാമിക തീവ്രവാദികളായ ബൊക്കോ ഹറാമിന്റെ സന്ദേശം. മൂന്ന് ദിവസത്തിനുള്ളിൽ പ്രദേശത്തു നിന്ന് രക്ഷപ്പെടുകയോ അല്ലെങ്കിൽ കൊല്ലപ്പെടാൻ തയ്യാറാകുകയോ ചെയ്യണമെന്ന മുന്നറിയിപ്പാണ് ക്രിസ്ത്യാനികൾക്ക് ബൊക്കോ ഹറാം തീവ്രവാദികളുടെ പക്കൽനിന്നും ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് നൈജറിലെ കത്തോലിക്കാ സഭ. കഴിഞ്ഞ ദിവസം നൈജറിലെ ഡിഫാ പ്രവിശ്യയിലുള്ള കിഞ്ചേണ്ടി എന്ന ഗ്രാമത്തിൽ നിന്നും ക്രൈസ്തവയുവതിയെ തട്ടികൊണ്ടുപോകുകയും പെൺകുട്ടിയുടെ കൈവശം ഭീഷണിക്കത്ത് കൊടുത്തയക്കുകയും ചെയ്തിരുന്നു. ക്രൈസ്തവ സന്നദ്ധസംഘടനയായ ഓപ്പൺ ഡോർസ്
ബുർക്കീന ഫാസോ: ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണങ്ങൾ രൂക്ഷമായതിനെ തുടർന്ന് ആഫ്രിക്കൻ രാജ്യമായ ബുർക്കീന ഫാസോയിലെ ഗ്രാമങ്ങളിൽനിന്ന് ക്രൈസ്തവർ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നുവെന്ന് റിപ്പോർട്ടുകൾ. അർബിന്ദ ഗ്രാമത്തെ ക്രൈസ്തവർ പൂർണമായും കൈവിടുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആർബിന്ദ ഗ്രാമത്തിലുണ്ടായ ആക്രമണത്തിൽ നിരവധി ക്രിസ്ത്യാനികൾ കൊല്ലപ്പെട്ട വിവരം, ഫ്രഞ്ച് ടി.വി ചാനലായ ‘ഫ്രാൻസ് 24’ റിപ്പോർട്ട് ചെയ്തു. അക്രമണത്തെ തുടർന്ന് ഈ ഗ്രാമത്തിലെ ക്രൈസ്തവർ കൂട്ടത്തോടെ ഇവിടെനിന്ന് പാലായനം ചെയ്യുകയായിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ 100ൽപ്പരം കൈസ്തവർ രക്തസാക്ഷികളായ ഗ്രാമമാണ്
ബുർക്കീനോ ഫാസോ: ആഭ്യന്തര കലാപവും ക്രൈസ്തവ വിരുദ്ധ പീഡനവും ശക്തമായ പ്രദേശങ്ങളിൽ സമർപ്പിതകർക്ക് ചെയ്യാവുന്ന സേവനങ്ങൾ എന്തൊക്കെയാണ്? നിരവധി ഉത്തരങ്ങൾ പറയാനുണ്ടാകുമെങ്കിലും സംഗീതക്കച്ചേരി നടത്താം എന്ന ഉത്തരം ലഭിക്കാനിടയില്ല. എന്നാൽ, അസമാധാനവും അരക്ഷിതാവസ്ഥയും രൂക്ഷമായ നാടുകളിൽ മുറിവുണക്കലിന് ഉത്തമ ഔഷധമാണ് സംഗീതം എന്ന് തെളിയിക്കുന്ന ഒരു കന്യാസ്ത്രീയെ പരിചയപ്പെടാം. സിസ്റ്റർ ആനി മരിയെ കബോറ- ഒറ്റവാക്കിൽ, ‘ബുർക്കീനോ ഫാസോയിലെ സ്‌നേഹഗായിക’ എന്ന് വിശേഷിപ്പിക്കാം. ‘ബുർക്കീനോ ഫാസോയെക്കുറിച്ച് അധികം പറയേണ്ടല്ലോ- ക്രൈസ്തവ കൂട്ടക്കൊലകൾ പതിവാകുന്ന ആഫ്രിക്കൻ രാജ്യം. ക്രിസ്തീയ
ലിമാ: ഡൗൺ സിൻഡ്രോം അവസ്ഥയിലുള്ള രണ്ടു മാസംമാത്രം പ്രായമുള്ള കുഞ്ഞിനെ കൈകളിൽ എടുത്തു പിടിച്ചിരിക്കുന്ന കത്തോലിക്കാ വൈദികന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാണിപ്പോൾ. ഡൗൺ സിൻഡ്രോംമൂലം അമ്മ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞിനെ ദത്തെടുത്ത ആ വൈദികന്റെ പേര് ഒമർ സാൻജസ് പോർട്ടിലോ. തെക്കേ അമേരിക്കൻ രാജ്യമായ പെറുവിലെ ലിമാ സ്വദേശിയാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെതന്നെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അഭയകേന്ദ്രത്തിലാണ് കുഞ്ഞിനെ സംരക്ഷിക്കുക. കുഞ്ഞിനെ ലഭിച്ച ദിവസം ഫാ. ഒമറിന്റെ പിറന്നാൾ ദിവസം കൂടിയായിരുന്നു. അതിനാൽ, ദൈവം തന്ന പിറന്നാൾ സമ്മാനമായാണ് അദ്ദേഹം
Don’t want to skip an update or a post?