ദിവ്യബലിക്കിടെ ഭീകരാക്രമണം; 15 പേര് കൊല്ലപ്പെട്ടു
- AFRICA, Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- February 26, 2024
അബൂജ: നൈജീരിയയിലെ ഇമോ സംസ്ഥാനത്തുനിന്ന് ബന്ധികൾ തട്ടിക്കൊണ്ടുപോയ നാല് കത്തോലിക്കാ കന്യാസ്ത്രീകളും മോചിതരായി. അവർ അംഗങ്ങളായ ‘സിസ്റ്റേഴ്‌സ് ഓഫ് ജീസസ് ദ സേവിയർ’ സഭാനേതൃത്വമാണ് ഈ ആശ്വാസ വാർത്ത പത്രക്കുറിപ്പിലൂടെ അറിയിച്ചത്. കന്യാസ്ത്രീകളുടെ സുരക്ഷിത മോചനത്തിനായി പ്രാർത്ഥിച്ച സകലർക്കും സന്യാസിനീസമൂഹം നന്ദി അറിയിക്കുകയും ചെയ്തു. സിസ്റ്റർ ജോഹന്നാസ് ന്വോഡോ, സിസ്റ്റർ ക്രിസ്റ്റബെൽ എചെമസു, സിസ്റ്റർ ലിബറാറ്റ എംബാമലു, സിസ്റ്റർ ബെനിറ്റ അഗു എന്നിവരാണ് മോചിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച (ഓഗസ്റ്റ് 21) ദിവ്യബലിയിൽ പങ്കെടുക്കാനുള്ള യാത്രാമധ്യേ ഒകിഗ്വേ- എനുഗു
അബൂജ: ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ ദിനംപ്രതി വർദ്ധിക്കുമ്പോഴും നൈജീരിയയിലെ കത്തോലിക്കാ സഭയിൽ പൗരോഹിത്യ വസന്തം. അബൂജ അതിരൂപതയിലെ ഗൊരിൻപ ഹോളിക്രോസ് ദൈവാലയം തിങ്ങിനിറഞ്ഞ വിശ്വാസീസമൂഹത്തെ സാക്ഷിയാക്കി 12 പേരാണ് ഇക്കഴിഞ്ഞ ദിവസം പൗരോഹിത്യ ശുശ്രൂഷയിലേക്ക് ഉയർത്തപ്പെട്ടത്. കടൂണ അതിരൂപതയ്ക്കുവേണ്ടി 11 പേർ തിരുപ്പട്ടം സ്വീകരിച്ച് മാസങ്ങൾ പിന്നിടുന്നതിനിടെ 12 നവവൈദീകരെകൂടി തിരുസഭയ്ക്ക് സമ്മാനിക്കാനായതിന്റെ അഭിമാനത്തിലാണ് നൈജീരിയയിലെ വിശ്വാസീസമൂഹം. അബൂജ ആർച്ച്ബിഷപ്പ് ഇഗ്‌നേഷ്യസ് കൈഗാമയുടെ മുഖ്യകാർമികത്വത്തിലായിരുന്നു തിരുക്കർമങ്ങൾ. ഇപ്പോൾ നൈജീരിയ നേരിടുന്ന രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങളെ, പ്രവാചകനായ ജെറമിയായുടെ
അബൂജ: നൈജീരിയയിലെ ഇമോ സംസ്ഥാനത്തുനിന്ന് നാല് കത്തോലിക്കാ കന്യാസ്ത്രീകളെ തട്ടിക്കൊണ്ടുപോയെന്ന വാർത്ത സ്ഥിരീകരിച്ച് ‘സിസ്റ്റേഴ്സ് ഓഫ് ജീസസ് ദ സേവിയർ’ സന്യാസിനീ സഭ. ഞായറാഴ്ച ദിവ്യബലിയിൽ പങ്കുകൊള്ളാനുള്ള യാത്രാമധ്യേയാണ് ഇവർ ബന്ധികളുടെ പിടിയിലായതെന്ന് ‘സിസ്റ്റേഴ്സ് ഓഫ് ജീസസ് ദ സേവിയർ’ പുറത്തുവിട്ട പ്രസ്താവന വ്യക്തമാക്കുന്നു. കന്യാസ്ത്രീകളുടെ സുരക്ഷിത മോചനത്തിനായി വിശ്വാസീസമൂഹത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിച്ചിട്ടുമുണ്ട് സന്യാസിനീസഭ. ഒകിഗ്വേ- എനുഗു എക്സ്പ്രസ്വേയിൽ വെച്ചാണ് സംഭവം. തട്ടിക്കൊണ്ടുപോയത് ആരാണെന്നത് ഇതുവരെ അറിവായിട്ടില്ല. ഇസ്ലാമിക തീവ്രവാദികളുടെയും സംഘടിത കവർച്ചാ സംഘങ്ങളുടെയും സാന്നിധ്യമുള്ള മേഖലയാണ് ഇവിടം.
കെയ്‌റോ: ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിലെ കോപ്റ്റിക് ഓർത്തഡോക്‌സ് ദൈവാലയത്തിലുണ്ടായ തീപിടുത്തത്തിൽ മരണമടഞ്ഞ 18 കുട്ടികൾ ഉൾപ്പെടെയുള്ള 41 പേർക്കും വികാര നിർഭര യാത്രാമൊഴിയേകി ഈജിപ്ത്. നൈൽ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗിസ നഗരത്തിലെ രണ്ട് ദൈവാലയങ്ങളിലായാണ് തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഈജിപ്തിലെ ക്രൈസ്തവസമൂഹം അന്ത്യവിശ്രമ സ്ഥാനം ഒരുക്കിയിരിക്കുന്നത്. നൂറു കണക്കിന് ആളുകളുടെ സാന്നിധ്യത്തിലായിരുന്നു മൃതസംസ്‌ക്കാര കർമം. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പട്ടവരെ ആശ്വസിപ്പിക്കാൻ കഴിയാതെ ജനങ്ങൾ വിങ്ങിപ്പൊട്ടുന്നതും കണ്ണീർ കാഴ്ചയായി. ഈജിപ്തിലെ രണ്ടാമത്തെ വലിയ നഗരമായ ഗിസയിലെ ഇംബാബയിൽ
അബുജ: നൈജീരിയയിലെ കത്തോലിക്കാ ദൈവാലയത്തിലെ പന്തക്കുസ്താ തിരുനാൾ (ജൂൺ 05) ദിവ്യബലിമധ്യേ 40 പേർ കൊല്ലപ്പെട്ട തീവ്രവാദ ആക്രമണത്തിന് പിന്നിൽ ‘ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസാ’ണെന്ന് സൂചിപ്പിച്ച് ഭരണകൂടം. നൈജീരിയയിലെ പ്രതിരോധ സേനാ തലവൻ ജനറൽ ലിയോ ഇറബോറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രതികളെന്ന് സംശയിക്കുന്ന അഞ്ചു പേർ അറസ്റ്റിലായെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ, അറസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നൈജീരിയയുടെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ ഓവോയിൽ സ്ഥിതിചെയ്യുന്ന സെന്റ് ഫ്രാൻസിസ് ദൈവാലയത്തിൽ പന്തക്കുസ്താ തിരുനാൾ
ആഡിസ് അബാബ: എത്യോപ്യൻ കുടുംബങ്ങളിൽ പ്രാദേശീക ഭാഷകളിലുള്ള ബൈബിളും വിശ്വാസ പരിശീലന ഗ്രന്ഥങ്ങളും ലഭ്യമാക്കാൻ മലയാളി സമർപ്പിതർ നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണ അഭ്യർത്ഥിച്ച് പൊന്തിഫിക്കൽ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എ.സി.എൻ). കേരളത്തിലെ സീറോ മലങ്കര സഭയുടെ സമർപ്പിത സമൂഹമായ ‘ഓർഡർ ഓഫ് ദ ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ്’ (ബഥനീ സമൂഹം) വൈദീകർ എത്യോപ്യയിൽ നിർവഹിക്കുന്ന സുവിശേഷവത്ക്കരണ ദൗത്യത്തിനായാണ് ‘എ.സി.എൻ’ സഹായ അഭ്യർത്ഥന നടത്തിയത്. പീഡിത ക്രൈസ്തവർക്കിടയിൽ ശുശ്രൂഷ ചെയ്യുന്ന സംഘടനയാണ് ‘എ.സി.എൻ.’
മാപ്യൂട്ടോ: റുവാൻഡൻ സൈന്യത്തിന്റെ ഇടപെടലിൽ മൊസാംബിക്കിൽനിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തട്ടിക്കൊണ്ടുപോയ 600ൽപ്പരം പേർക്ക് സുരക്ഷിത മോചനം. റുവാൻഡൻ സൈന്യത്തിന്റെയും മൊസാംബിക് സൈന്യത്തിന്റെയും ‘സതേൺ ആഫ്രിക്കൻ ഡെവലപ്‌മെന്റ് കമ്മ്യൂണിറ്റി’ സൈന്യത്തിന്റെയും പിന്തുണയോടെ റുവാൻഡൻ സൈന്യം നേതൃത്വം കൊടുത്ത ഓപ്പറേഷനിലാണ് വടക്കൻ മൊസാംബിക്കിലെ കാബോ ഡെൽഗാഡോ പ്രവിശ്യയിൽ 600ൽപ്പരം ബന്ദികൾ മോചിതരായത്. ഇസ്ലാമിക തീവ്രവാദം ശക്തമാകുന്ന ആഫ്രിക്കൻ രാജ്യങ്ങളിലൊന്നാണ് മൊസാംബിക്ക്. റുവാണ്ടൻ സൈന്യം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, കാബോ ഡെൽഗാഡോ പ്രവിശ്യയിലെ കറ്റുപ വനത്തിൽ സ്ഥിതിചെയ്യുന്ന തീവ്രവാദ താവളങ്ങൾ
കടൂണ: ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ നൈജീരിയയിലെ കടൂണ അതിരൂപതയിൽ പൗരോഹിത്യ വസന്തം. ഇക്കഴിഞ്ഞ ദിവസം കടൂണയിലെ കാർജിയിൽ സ്ഥിതിചെയ്യുന്ന സെന്റ് പോൾസ് ദൈവാലയത്തിൽവെച്ച് 11 ഡീക്കന്മാരാണ് പൗരോഹിത്യ ശുശ്രൂഷയിലേക്ക് ഉയർത്തപ്പെട്ടത്. വൈദീകരെയും സെമിനാരി വിദ്യാർത്ഥികളെയും ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോകുന്നത് പതിവാകുമ്പോഴും, അതൊന്നും പൗരോഹിത്യ ദൈവവിളികളെ തെല്ലും ബാധിച്ചിട്ടില്ല എന്നതാണ് സത്യം. ആർച്ച്ബിഷപ്പ് മാത്യു മാൻ ഓസോ എൻഡാഗോസോയുടെ മുഖ്യകാർമികത്വത്തിലായിരുന്നു പൗരോഹിത്യ സ്വീകരണ തിരുക്കർമങ്ങൾ. ഇസ്ലാമിക തീവ്രവാദികളിൽനിന്നും ആയുധധാരികളായ കൊള്ളക്കാരിൽനിന്നും കടുത്ത വെല്ലുവിളി നേരിടുന്നവരാണ് കടൂണ അതിരൂപതയിലെ
Don’t want to skip an update or a post?