സ്വവര്ഗബന്ധങ്ങള് പാപമാണെന്ന് ഓര്മിപ്പിച്ച വൈദികനെതിരെ നടപടിയുമായി ഫ്രഞ്ച് ഗവണ്മെന്റ്
- EUROPE, Europe, Featured, Featured, Featured, Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- April 2, 2024
സിഡ്നി: ക്രിസ്തുവിശ്വാസം പിന്തുടർന്നതിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവന്നെങ്കിലും ക്രിസ്തുവിനോടുള്ള സ്‌നേഹത്തിൽ തരിമ്പുപോലും കുറവുവന്നിട്ടില്ല തെരേസ ലൂവിന്. അതുകൊണ്ടുതന്നെ പോകുന്നിടത്തെല്ലാം ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിൽ ഇന്നും വ്യാപൃതയാണ് ചൈനീസ് വംശജയായ 86 വയസുകാരി തെരേസ. ഓസ്‌ട്രേലിയയിലെ നടത്തുന്ന പ്രേഷിതശുശ്രൂഷയിലൂടെ ചൈനീസ് കുടിയേറ്റക്കാർ ഉൾപ്പെടെ അനേകരാണ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത്. വിശ്വാസം പരസ്യമായി സാക്ഷിച്ചതിന്റെ പേരിൽ 1957 മുതൽ 1977വരെയാണ് തെരേസയ്ക്ക് ജയിൽ വാസം അനുഭവിക്കേണ്ടി വന്നത്. ചൈനീസ് നേതാക്കൾ വിപ്ലവ വിരുദ്ധ ഗ്രൂപ്പായി കണക്കാക്കിയിരുന്ന ‘ലീജിയൻ ഓഫ് മേരി’
ടെക്സസ്: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പ്രേക്ഷകരെ വിശ്വാസഭരിതരാകുന്ന, വിഖ്യാത ബൈബിൾ ടി.വി പരമ്പര ‘ദ ചോസൺ’ ഏറെ താമസിയാതെ 600 ഭാഷകളിൽ ലഭ്യമാകും. ഈശോയുടെ പരസ്യജീവിതം സവിശേഷമാംവിധം ചിത്രീകരിക്കുന്ന ‘ദ ചോസൺ’ ലോകജനസംഖ്യയിലെ ബഹുഭൂരിപക്ഷത്തിലും അവരവരുടെ ഭാഷയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന ഈ സംരംഭത്തിന് ‘കം ആൻഡ് സീ ഫൗണ്ടേഷനാണ്’ നേതൃത്വം നൽകുന്നത്. ക്രിസ്തുവിന്റെ വിശ്വാസം ലോകാതിർത്തിയോളം എത്തിക്കാൻ, ‘ചോസൺ’ ടീമിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന വിദഗ്ദ്ധരുടെ കൂട്ടായ്മയാണ് ‘കം ആൻഡ് സീ ഫൗണ്ടേഷൻ’. ‘കം ആൻഡ് സീ
ദോഹ: പരാജയത്തിലും ദൈവത്തിന് നന്ദിയർപ്പിച്ച് ബ്രസീൽ ഫുട്‌ബോൾ താരം നെയ്മർ ജൂനിയറിന്റെ ക്രിസ്തുവിശ്വാസ സാക്ഷ്യം! ‘എന്റെ ദൈവമേ, എല്ലാറ്റിനും അങ്ങേയ്ക്ക് നന്ദി പറയുന്നു, അവിടുന്ന് എനിക്ക് എല്ലാം തന്നതിനാൽ എനിക്ക് പരാതി പറയാനാവില്ല. എന്നെ കാത്തതിനു നന്ദി, സാഹചര്യം എന്തുതന്നെയായാലും എല്ലാ ബഹുമാനവും മഹത്വവും എപ്പോഴും അവിടുത്തേക്കുള്ളതാണ്- ‘ ക്വാർട്ടർ ഫൈനലിലേറ്റ തോൽവിയുടെ സങ്കടം മനസിൽ അലയടിക്കുമ്പോഴും ദൈവത്തിന് നന്ദി പറഞ്ഞ് നെയ്മർ കുറിച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് തരംഗമായിക്കഴിഞ്ഞു. വിജയങ്ങളെപ്രതി കായികതാരങ്ങൾ ദൈവത്തിന് നന്ദി അർപ്പിക്കുന്നത് പതിവാണെങ്കിലും തോൽവിയുടെ
വാഷിംഗ്ടൺ ഡി.സി: ക്രിസ്തുവിന്റെ പരസ്യജീവിതം ഇതിവൃത്തമാക്കിയ, ലോകമെമ്പാടും കോടിക്കണക്കിന് പ്രേക്ഷകരുള്ള ‘ദ ചോസൺ’ എന്ന വിഖ്യാത ബൈബിൾ ടി.വി പരമ്പരയുടെ മൂന്നാം സീസൺ ഡിസംബർ 11 മുതൽ പ്രേക്ഷകരിലേക്ക്. ‘ദ ചോസൺ’ പരമ്പരയുടെ നിർമാതാക്കളായ ‘എയ്ഞ്ചൽസ് സ്റ്റ്യുഡിയോ’സാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എട്ട് എപ്പിസോഡുകളുള്ള സീസൺ മൂന്നിലെ ആദ്യ രണ്ട് എപ്പിസോഡുകൾ ഏതാനും ദിവസത്തേക്കുമാത്രമായി നവംബർ 18ന് തീയറ്ററിൽ റിലീസ് ചെയ്തിരുന്നു. തീയറ്ററുകളിൽനിന്ന് ലഭിച്ച വമ്പൻ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് സ്ട്രീമിംഗ് ആപ്പിൽ പരമ്പര ലഭ്യമാക്കുന്ന വിവരം പുറത്തുന്നതെന്നതും ശ്രദ്ധേയം.
റിയോ ഡി ജനീറോ: പരസ്യമായ ക്രൈസ്തവ വിശ്വാസ സാക്ഷ്യങ്ങൾക്ക് ഫുട്‌ബോൾ മത്‌സര വേദികൾ നിരവധി തവണ വേദിയായിട്ടുണ്ട്. ഖത്തറിൽ പുരോഗമിക്കുന്ന ഫിഫ വേൾഡ് കപ്പും ഇക്കാര്യത്തിൽ വ്യത്യസ്ഥമല്ല. കളിക്കളത്തിൽനിന്ന് മാത്രമല്ല, കളിക്കളത്തിന് പുറത്തുനിന്നുള്ള വിശ്വാസസാക്ഷ്യങ്ങൾക്കുകൂടി ലോകകപ്പ് സീസൺ അവസരമാകാറുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പുതുതാണ്, മൈതാനത്തിന് സമീപം ബ്രസീലിയൻ കോച്ച് അഡെനോർ ലിയോനാർഡോ ബാച്ചി ജപമാല ചൊല്ലി പ്രാർത്ഥിക്കുന്ന ദൃശ്യം. ചിത്രീകരിച്ച തിയതി വ്യക്തമല്ലെങ്കിലും ഒരുപക്ഷേ, ഈ വേൾഡ് കപ്പ് സീസണിലേത് അല്ലെങ്കിൽപോലും കാമറയിൽ പതിഞ്ഞ ഈ രംഗം
ദോഹ: സോഷ്യൽ മീഡിയയിൽ തിരുവചനം പങ്കുവെച്ച് ബ്രസീലിയൻ ഫുട്‌ബോൾ താരം നെയ്മർ ജൂനിയറിന്റെ വിശ്വാസസാക്ഷ്യം. ബ്രസീലിന്റെ ആദ്യ മത്‌സരത്തിന് മുമ്പാണ് തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ പേജുകളിലൂടെ സൂപ്പർ താരം തന്റെ വിശ്വാസസാക്ഷ്യം വീണ്ടും പ്രഘോഷിച്ചത്. സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു പ്രസ്തുത പോസ്റ്റുകൾ. ‘ദൈവം നമ്മെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ,’ എന്ന കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്ത ഗ്രാഫിക് ചിത്രത്തിലാണ് പോർച്ചുഗീസ് ഭാഷയിൽ സങ്കീർത്തന ഭാഗം രേഖപ്പെടുത്തിയിട്ടുള്ളത്. 23-ാം സങ്കീർത്തനം ആറാം വാക്യമാണ് ചിത്രത്തിലുള്ളത്: ‘അവിടുത്തെ നന്മയും കരുണയും
യു.കെ: വിശ്വാസത്തെപ്രതി ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ വ്യാപ്തി ലോകത്തിനു മുന്നിൽ തുറന്നുകാട്ടാനും പൊന്തിഫിക്കൽ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എ.സി.എൻ) രാജ്യാന്തര തലത്തിൽ സംഘടിപ്പിക്കുന്ന ‘റെഡ് വെനസ്ഡേ’ ആചരണത്തിന് മണിക്കൂറുകൾ മാത്രം. നാളെ, നവംബർ 23നാണ് ഇത്തവണത്തെ ‘റെഡ് വെനസ്‌ഡേ’ (ചുവപ്പ് ബുധൻ) ആചരണം. രക്തസാക്ഷിത്വത്തിന്റെ പ്രതീകമായ ചുവപ്പ് നിറത്തിൽ ദൈവാലയങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ നിർമിതികൾ വർണാഭമാക്കുന്നതാണ് അന്നേ ദിനത്തിന്റെ പ്രധാന സവിശേഷത. ലോകമെമ്പാടുമുള്ള പീഡിത
ആലപ്പുഴ: ‘സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ’യിലെ ഉന്നത ഉദ്യോഗത്തോട് വിടചൊല്ലി കത്തോലിക്കാ സന്യാസം സ്വീകരിച്ച് യുവ എൻജിനീയർ. കുട്ടനാട് സ്വദേശിനിയായ എലിസബത്ത് കുഞ്ചറിയയാണ് ബാങ്കിംഗ് ജോലി മേഖല നൽകുന്ന സുരക്ഷിതത്വം ഉപേക്ഷിച്ച് ഫ്രാൻസിസ്‌ക്കൻ ക്ലാരിസ്റ്റ് സഭയിൽ സന്യാസവ്രതം സ്വീകരിച്ചത്. പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന ഇടവകാംഗവും വിമുക്തഭടനുമായ തോപ്പിൽ ടോമിച്ചന്റെയും ജയ്‌സമ്മയുടെയും മൂത്തമകളാണ് സിസ്റ്റർ എലിസബത്ത് എഫ്.സി.സി. അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽവെച്ച് ഇക്കഴിഞ്ഞ ദിവസമായിരുന്നു പ്രഥമ വ്രത സ്വീകരണം. എറണാകുളം സെന്റ് മേരീസ് ബസിലിക്ക റെക്ടർ
Don’t want to skip an update or a post?