പരിശുദ്ധ മറിയത്തിന്റെ തിരുസ്വരൂപം വികൃതമാക്കി
- AMERICA, American National, Featured, Featured, INTERNATIONAL, LATEST NEWS, WORLD
- February 19, 2024
വത്തിക്കാൻ സിറ്റി: റോം ആസ്ഥാനമായുള്ള ബ്രിജിറ്റയിൻ സന്യാസിനി സഭയുടെ സുപ്പീരിയർ ജനറലായി മലയാളി കന്യാസ്ത്രീ ഫാബിയ കട്ടക്കയം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. റോമിൽ സമ്മേളിച്ച ജനറൽ ചാപ്റ്ററിലായിരുന്നു തിരഞ്ഞെടുപ്പ്. 2016 മുതൽ സഭയുടെ സുപ്പീരിയർ ജനറലായി സേവനം ചെയ്യുന്ന മദർ ഫാബിയ കണ്ണൂർ അങ്ങാടിക്കടവ് പരേതരായ കട്ടക്കയം ചാണ്ടി- ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരിയായ സിസ്റ്റർ ഫാബിയ, 38 വർഷമായി യൂറോപ്പിലെ ബ്രിജിറ്റയിൻ മഠങ്ങളിലാണ് സേവനം ചെയ്യുന്നത്. സ്വീഡനിലെ സെന്റ് ബ്രിജിറ്റ് 1344ൽ
വത്തിക്കാൻ സിറ്റി: മടുപ്പുകൂടാതെ അവിരാമം പ്രാർത്ഥിക്കണമെന്ന് ഉദ്ബോധിപ്പിച്ചും തിരുവചന വായന അനുദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ആവർത്തിച്ച് ഓർമിപ്പിച്ചും ഫ്രാൻസിസ് പാപ്പ. പ്രാർത്ഥന എന്നത് മന്ദോഷ്ണമായ വിശ്വാസത്തെ ഊഷ്മളമാക്കാൻ ഈശോ നൽകിയ ഔഷധമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പ്രാർത്ഥനയ്ക്ക് ജീവിതത്തിൽ നൽകേണ്ട പ്രാധാന്യത്തെക്കുറിച്ച് പാപ്പ വാചാലനായത്. ഭഗ്നാശരാകാതെ സദാ പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന തിരുവചന ഭാഗം (ലൂക്കാ 1:8) പങ്കുവെച്ചുകൊണ്ട് കഴിഞ്ഞ ദിവസം ആഞ്ചലൂസ് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ‘തണുത്തുറഞ്ഞ വിശ്വാസത്തെ ഊഷ്മളമാക്കാൻ യേശു നമുക്ക് വാഗ്ദാനം ചെയ്യുന്ന മറുമരുന്നാണ് പ്രാർത്ഥന.
പോർച്ചുഗൽ: ഫാത്തിമയിൽ പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിന് സാക്ഷ്യം വഹിക്കാൻ കൃപ ലഭിച്ച സിസ്റ്റർ ലൂസിയയുടെ നാമകരണ നടപടികൾ ഒരു ചുവടുകൂടി മുന്നിലേക്ക്. സിസ്റ്റർ ലൂസിയയുടെ വീരോചിത ജീവിതം സാക്ഷിക്കുന്ന രൂപതാ കോടതിയുടെ റിപ്പോർട്ട് (പോസിറ്റിയോ) നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയിൽ സമർപ്പിപ്പിച്ച വിവരം ഫാത്തിമാ തീർത്ഥാടനകേന്ദ്രം റെക്ടറാണ് ഇക്കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. പ്രസ്തുത റിപ്പോർട്ട് ഒമ്പതുപേർ ഉൾപ്പെടുന്ന ദൈവശാസ്ത്രജ്ഞരുടെ സംഘമാണ് പരിശോധിക്കുക. അതിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ വത്തിക്കാൻ അംഗീകരിച്ചാൽ, സിസ്റ്റർ ലൂസിയ നാമകരണ നടപടി ക്രമങ്ങളിൽ രണ്ടാമത്തെ
യു.കെ: യുദ്ധവും സംഘർഷങ്ങളും മതപീഡനങ്ങളും ഉൾപ്പെടെയുള്ള അസംഖ്യം വെല്ലുവിളികൾ ഉയരുമ്പോൾ, ലോകജനതയ്ക്കുവേണ്ടി 10 ലക്ഷം ജപമാലകൾ അർപ്പിക്കാൻ തയാറെടുത്ത് കുട്ടിക്കൂട്ടം. പീഡിത ക്രൈസ്തവർക്കിടയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സന്നദ്ധസംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ വർഷംതോറും സംഘടിപ്പിക്കുന്ന ഈ ജപമാലയജ്ഞത്തിന് ‘എ മില്യൺ ചിൽഡ്രൻ പ്രേയിങ് ദ റോസറി’ എന്നാണ് പേരിട്ടിരിക്കുന്നത്. ഒക്ടോബർ 18ന് സംഘടിപ്പിക്കുന്ന ജപമാലയിൽ വിവിധ ഭൂഖണ്ഡങ്ങളിലെ 80 രാജ്യങ്ങളിൽനിന്നുള്ള കുട്ടികൾ അണിചേരുമെന്ന് ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ വ്യക്തമാക്കി.
തൃശൂർ: ‘കൂടുതൽ ദുഃഖിക്കുന്നത് നിറുത്തൂ… ഞാനിവിടെ സ്വർഗത്തിൽ ചില്ലിംഗ് ആണ്, ഡോണ്ട് വറി,’ എന്ന ചരമക്കുറിപ്പ് സമ്മാനിച്ച് ഈ ലോകത്തുനിന്ന് വിടചൊല്ലിയ മൊയലൻ വീട്ടിൽ ജോസ് റെയ്നി എന്ന 25 വയസുകാരൻ മുന്നാസിന്റെ ആത്മീയ ശക്തിയുടെ ഉറവിടം വെളിപ്പെടുത്തി വൈദീകൻ നടത്തിയ അനുസ്മരണാ സന്ദേശം ശ്രദ്ധേയമാകുന്നു. മൃതസംസ്ക്കാര ശുശ്രൂഷാമധ്യേ, അവന്റെ സുഹൃത്തുകൂടിയായ ഫാ. ഡൊമിനി ചാഴൂരാണ്, ‘ഈശോയെ ഒത്തിരി സ്നേഹിച്ച മുന്നാസ്,’ എന്ന ആമുഖത്തോടെ മുന്നാസിന്റെ ദൈവവിശ്വാസത്തെ കുറിച്ച് അനുസ്മരിച്ചത്. ‘കഠിനമായ വേദനക്കിടയിലും ഈശോയെ അത്രമേൽ സ്നേഹിച്ച
ബ്യൂണസ് ഐറിസ്: ജീവന്റെ സംസ്ക്കാരത്തിനു നേർക്കുള്ള കടന്നുകയറ്റങ്ങൾ പ്രബലപ്പെടുമ്പോൾ, അതിനെതിരെ ആത്മീയ പ്രതിരോധം തീർക്കാൻ ആഗോള വ്യാപകമായി ജപമാല റാലികൾ ക്രമീകരിച്ച് പുരുഷന്മാരുടെ ജപമാല സഖ്യം. ലോകമെമ്പാടുമുള്ള പ്രമുഖ നഗരങ്ങളിൽ സംഘടിപ്പിച്ച ‘മെൻസ് റോസറി’യിൽ അണിചേരാൻ ജനങ്ങൾ വന്നണഞ്ഞപ്പോൾ ക്രിസ്തുവിശ്വാസ സാക്ഷ്യത്തിനും ജപമാല വണക്കത്തിനും വേദിയായി അസംഖ്യം നഗര നിരത്തുകൾ. വിവിധ രാജ്യങ്ങളിലുള്ള ‘മെൻസ് റോസറി’ സംഘങ്ങളുടെ ആഹ്വാനപ്രകാരം ഒക്ടോബറിലെ രണ്ടാം ശനിയാഴ്ച ക്രമീകരിച്ച ജപമാലയജ്ഞത്തിന് അഞ്ച് ഭൂഖണ്ഡങ്ങൾ വേദിയായി എന്നതും ശ്രദ്ധേയം. ‘മെൻസ് റോസറി’ സാധാരണമായി
മാഡ്രിഡ്: ഇസ്ലാമിക തീവ്രവാദികളുടെ കൊലക്കത്തിക്കു മുന്നിലും ക്രിസ്തുവിനെ മുറുകെപ്പിടിച്ച രണ്ട് കത്തോലിക്കാ മിഷണറിമാർക്ക് സ്പാനിഷ് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ ആദരം. നൈജറിൽനിന്ന് 2018ൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഇറ്റാലിയൻ മിഷണറി ഫാ. പിയർ ലുയിജി, മാലിയിൽനിന്ന് 2017ൽ തട്ടിക്കൊണ്ടുപോകപ്പെട്ട കൊളംബിയൻ സിസ്റ്റർ ഗ്ലോറിയ സിസിലിയ നാർവീസ് എന്നിവർക്കാണ് പ്രത്യേക പുരസ്ക്കാരം പ്രഖ്യാപിച്ച് സ്പാനിഷ് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റി ആദരിച്ചത്. വർഷങ്ങൾ നീണ്ട ബന്ധനത്തിനൊടുവിൽ മോചിപ്പിക്കപ്പെട്ട മിഷണറിമാരാണ് ഇരുവരും. പാപ്പയുടെ നിർദേശപ്രകാരം വിവിധ രാജ്യങ്ങളിൽ സുവിശേഷവത്ക്കരണ ശുശ്രൂഷ നിർവഹിക്കുന്ന അപ്പസ്തോലിക
പേപ്പൽ പര്യടനം ശാലോം വേൾഡ് തത്സമയം സംപ്രേഷണം ചെയ്യും വത്തിക്കാൻ സിറ്റി: ബഹറൈനിലെ പേപ്പൽ പര്യടനത്തിന് ആഴ്ചകൾമാത്രം ശേഷിക്കേ, അപ്പസ്തോലിക പര്യടനത്തിന്റെ കാര്യപരിപാടികളും ആപ്തവാക്യവും ലോഗോയും പുറത്തുവിട്ട് വത്തിക്കാൻ. അറേബ്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ദൈവാലയമായ ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലെ എക്യുമെനിക്കൽ പ്രാർത്ഥനാ ശുശ്രൂഷ, നാഷണൽ സ്റ്റേഡിയത്തിൽ പതിനായിരങ്ങൾ പങ്കെടുക്കുന്ന ദിവ്യബലി അർപ്പണം എന്നിവ ഉൾപ്പെടെ നിരവധി കാര്യപരിപാടികളാണ് പേപ്പൽ പര്യടനത്തിൽ ഇടം പിടിച്ചിരിക്കുന്നത്. ‘ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം,’ (ലൂക്കാ 2: 14) എന്ന
Don’t want to skip an update or a post?