'ചലിക്കുന്ന പുൽക്കൂട്' ഒരുങ്ങി! വചനാഭിമുഖ്യം വളർത്തുന്ന വിഖ്യാത ക്രിസ്മസ് ക്രിബ് കാണാം ജനു. 7വരെ
- AMERICA, American National, AUSTRALIA, Australia National, EUROPE, Europe National, Featured, Featured, Featured, WORLD
- December 4, 2023
വത്തിക്കാൻ സിറ്റി: തായ്‌ലന്റിലും ജപ്പാനിലും പര്യടനം നടത്തുന്ന ഫ്രാൻസിസ് പാപ്പയെ കാത്തിരിക്കുന്നത് തിരക്കേറിയ ദിനങ്ങളാണ്. എട്ട് ദിനം നീളുന്ന പര്യടനത്തിൽ, 34ൽപ്പരം പരിപാടികളിലാണ് പാപ്പ എത്തിച്ചേരുക. വിമാനത്താവളങ്ങളിലെ സ്വീകരണം, പൊതുവേദിയിലെ ദിവ്യബലി അർപ്പണങ്ങൾ, ഭരണാധിപന്മാരുംസഭാധികാരികളുമായുള്ള കൂടിക്കാഴ്ചകൾ എന്നിവയെല്ലാം ഉൾപ്പെടെയാണിത്. നവംബർ 19- 23വരെ നീളുന്ന തായ്‌ലന്റ് പര്യടനത്തിൽ 16ഉം 23- 26വരെ നീളുന്ന ജാപ്പനിസ് പര്യടനത്തിൽ 18ഉും പരിപാടികളാണ് പാപ്പയ്ക്കുള്ളത്. ‘ജീവന്റെയും സൃഷ്ടിയുടെയും സംരക്ഷണം’ എന്നതാണ് പര്യടനത്തിന്റെ ആപ്തവാക്യം. ഹിരോഷിമയിലെ ദേശീയ സമാധാനചത്വരം സന്ദശിക്കുന്ന പാപ്പ, ആണവായുധങ്ങളുടെ
വാഴ്സോ: ക്രിസ്തുരാജന്റെ ചിത്രങ്ങൾ കൈകളിലേന്തി മരിയൻ ഗാനങ്ങൾ ആലപിച്ച് പോളിഷ് ജനത നവംബർ പതിനൊന്നാം തീയതി സ്വാതന്ത്ര്യ ദിന റാലിയിൽ പങ്കെടുത്തു. ഏതാണ്ട് ഒന്നര ലക്ഷം പോളണ്ടുകാരാണ് റാലിയിൽ പങ്കെടുക്കാൻ പോളിഷ് തലസ്ഥാനമായ വാഴ്സോയിൽ എത്തിച്ചേർന്നത്. തലസ്ഥാന നഗരിയിൽ നടന്ന റാലി കത്തോലിക്കാ വിശ്വാസത്തിലേക്ക് രാജ്യം മടങ്ങി പോകുന്നതിനെ സൂചിപ്പിക്കുന്നുവെന്ന് സ്വാതന്ത്ര്യ ദിന റാലിയുടെ മുഖ്യ സംഘാടകനായ റോബർട്ട് ബാക്കിവിക്സ് പറഞ്ഞു. രാജ്യത്തിന്റെ കത്തോലിക്ക വിശ്വാസം കാത്തുസംരക്ഷിക്കാൻ വൈദികർ പ്രധാനപ്പെട്ട പങ്കുവഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രാർത്ഥനയോടുകൂടിയാണ് റാലി
യു.കെ: സമൂഹത്തിൽനിന്ന് ദൈവത്തെ ഒഴിവാക്കിയാൽ വലിയ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടിവരുമെന്ന് സമ്മതിച്ച് ലോകപ്രശസ്ത നിരീശ്വരവാദി റിച്ചാർഡ് ഡോക്കിൻസ്. ബ്രിട്ടീഷ് മാധ്യമമായ ‘ടൈംസി’ന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ഏറ്റുപറച്ചിൽ. മതവിശ്വാസങ്ങൾ ഇല്ലായ്മ ചെയ്യപ്പെട്ടാൽ അത് മോശം കാര്യങ്ങൾ ചെയ്യാൻ ആളുകൾക്ക് ലൈസൻസ് നൽകുന്നതിന് തുല്യമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. നിരീശ്വരവാദികളെല്ലാംതന്നെ ദൈവത്തിന്റെ അസ്ഥിത്വത്തെ നിഷേധിക്കുന്നവരാണ്. പക്ഷേ ഡോകിൻസ്,ദൈവത്തിൽ വിശ്വസിച്ചുകൊണ്ടുതന്നെ ശാസ്ത്രീയമായ കാഴ്ചപ്പാടിൽ ഉറച്ചുനിൽക്കണമെന്നാണ് പലപ്പോഴും തന്റെ വായനക്കാരെ ഉദ്‌ബോധിപ്പിക്കുന്നത്. 2006ൽ അദ്ദേഹം രചിച്ച ‘ദ ഗോഡ് ഡെല്യൂഷൻ’ എന്ന പുസ്തകത്തിൽ,
വീയെക്‌സ് സൗത്ത് കരോളിന/ ബെൽഫാസ്റ്റ്: ഗർഭച്ഛിദ്ര വാദികളായ രാഷ്ട്രീയക്കാർക്ക് ദിവ്യകാരുണ്യം നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട് യു.എസിലെയും യൂറോപ്പിലെയും രണ്ട് കത്തോലിക്കാ വൈദികർ കൈക്കൊണ്ട നിലപാടുകൾ ആഗോളതലത്തിൽതന്നെ ചർച്ചയായിക്കഴിഞ്ഞു. ദിനങ്ങളുടെ ഇടവേളയിലായിരുന്നു ഈ സംഭവങ്ങൾ എന്നതും ശ്രദ്ധേയമായി. ഗർഭച്ഛിദ്രത്തയും സ്വവർഗ വിവാഹത്തെയും അനുകൂലിക്കുന്ന പ്രോ ചോയ്‌സ് രാഷ്ട്രീയക്കാർ ദിവ്യകാരുണ്യം സ്വീകരിക്കരുതെന്ന് ഐറിഷ് വൈദികൻ ഫേസ്ബുക്കിൽ കുറിച്ചപ്പോൾ, ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്ന അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനാർത്ഥികൂടിയായ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജോ ബൈഡന് ദിവ്യകാരുണ്യം നിഷേധിക്കുകയായിരുന്നു സൗത്ത് കരോളിനയിലെ ഒരു വൈദികൻ. അമേരിക്കയിൽനിന്ന്
കേവലം ഒൻപത് ദിവസം- പോളണ്ടിനെ കമ്മ്യൂണിസ്റ്റ് ആധിപത്യത്തിൽനിന്ന് മുക്തമാക്കാൻ വിശുദ്ധ ജോൺ പോൾ രണ്ടാമന് അത്രയും സമയംതന്നെ ധാരാളമായിരുന്നു. ദൈവവിശ്വാസത്തെ വെല്ലുവിളിച്ച് കുതിച്ച കമ്മ്യൂണിസത്തെ പിടിച്ചുകെട്ടാൻമാത്രം എന്താണ് ആ ദിനങ്ങളിൽ അവിടെ സംഭവിച്ചത്? റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ ആധുനിക നൂറ്റാണ്ടിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പാപ്പയായ വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ പ്രഭാഷണമാണ് കമ്മ്യൂണിസ്റ്റ് പോളണ്ടിന്റെ ചരിത്രം മാറ്റിയെഴുതിയത്. 1979 ജൂൺ രണ്ടു മുതൽ 10വരെ നടത്തിയ പര്യടനത്തിന്റെയും പ്രഭാഷണ പരമ്പരയുടെയും 40-ാം പിറന്നാളാണ് ഈ
ആമസോൺ സിനഡ് വിളിച്ചുചേർക്കുന്ന വിവരം പ്രഖ്യാപിച്ചപ്പോൾ പ്രതീക്ഷയായിരുന്നു, സിനഡ് ആരംഭിക്കുമ്പോഴേക്കും അത് വിവാദത്തിന് വഴിമാറി, സമാപനമായപ്പോൾ ആശങ്ക കനപ്പെടുന്നു- ഇനി അറിയേണ്ടത് പാപ്പയുടെ തീരുമാനമാണ്. പാൻ ആമസോൺ സിനഡ് മുന്നോട്ടുവെച്ച രണ്ട് സുപ്രധാന നിർദേശങ്ങളുടെ പശ്ചാത്തലത്തിൽ റവ. റോയ് പാലാട്ടി സി.എം.ഐ എഴുതുന്നു. ഏറെ പ്രതീക്ഷയോടും ദീർഘകാലത്തെ ഒരുക്കത്തിനുംശേഷം വത്തിക്കാനിൽ സമ്മേളിച്ച ആമസോൺ സിനഡിന് തിരശീല വീണു. ആമസോൺ മേഖലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, വിവാഹിതരായ പുരുഷന്മാർക്കും പൗരോഹിത്യം നൽകണം; സ്ത്രീകളെ ഡീക്കൻ പദവിയിലേക്ക് നിയമിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ
യു.കെ: ഇരുപത്തിയൊന്ന് മക്കളുള്ള ദമ്പതികൾ. കേട്ടാൽ വിശ്വസിക്കാൻ പ്രയാസമാണെങ്കിൽ അതിലും വലിയ അമ്പരപ്പിന് തയാറാടുത്തോളൂ- ആ കുടുംബത്തിലേക്ക് ഒരാൾകൂടി വരുന്നു. 22-ാമത്തെ കുഞ്ഞ് ആണായാലും പെണ്ണായാലും ഇരു കൈയും നീട്ടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടണിലെ ‘ജോയ്ഫുളി ബിഗ് ഫാമിലി’. യൂറോപ്പിൽ എന്നല്ല, ഒരുപക്ഷെ ലോകത്തുതന്നെ ഏറ്റവും അധികം മക്കളുള്ള മാതാപിതാക്കളായിരിക്കും ഇംഗ്ലണ്ടിലെ നോയൽ- സ്യൂ റാഡ്‌ഫോർഡ് ദമ്പതികൾ. നാൽപത്തിയെട്ടും നാൽപത്തിനാലും പ്രായമുള്ള ഈ ബിട്ടിഷ് ദമ്പതികൾക്ക് ഇതുവരെ 21 കുട്ടികളാണുള്ളത്- 11 പെൺകുട്ടികളും 10 ആൺകുട്ടികളും. 22-ാമത്തെ
വീയെക്‌സ് അസാധാരണ മിഷൻ മാസമായ ഈ ഒക്‌ടോബറിൽ മറിയം ത്രേസ്യയും കർദിനാൾ ന്യൂമാനും ഉൾപ്പെടെ അഞ്ച് പുതിയ വിശുദ്ധരെ ലഭിച്ചതിന്റെ ആനന്ദത്തിലാണ് ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം വിശിഷ്യാ, ആറ് രാജ്യങ്ങൾ- ഇന്ത്യ, യു.കെ, റോം, ബ്രസീൽ, സ്വിറ്റ്‌സർലൻഡ് പിന്നെ, അമേരിക്കയും! വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയിലൂടെആറാമത്തെ വിശുദ്ധയെ ലഭിക്കുന്നു എന്നതാണ് ഇന്ത്യയെ സന്തോഷിപ്പിക്കുന്നത്. ഇതിൽ അഞ്ച് വിശുദ്ധരെ ലഭിച്ചത് 11 വർഷത്തിനിടയിലാണെന്നതുകൂടി കണക്കാക്കുമ്പോൾ സന്തോഷം ഇരട്ടിക്കുന്നു. കർദിനാൾ ജോൺ ഹെൻറി ന്യൂമാനിലൂടെ, മൂന്ന് പതിറ്റാണ്ടിനുശേഷം ഒരു വിശുദ്ധനെ ലഭിക്കുന്നു എന്നതാണ്
Don’t want to skip an update or a post?