കത്തോലിക്ക വിശ്വാസി പാക്കിസ്ഥാനിലെ സിന്ധ് പ്രൊവിന്ഷ്യല് അസംബ്ലിയുടെ ഡെപ്യൂട്ടി പ്രസിഡന്റ്
- Featured, INTERNATIONAL, LATEST NEWS, WORLD
- February 29, 2024
പോളണ്ട്: കൊറോണ പടരുന്ന സാഹചര്യത്തിൽ കുടുംബാംഗങ്ങളുടെ ആത്മീയസംരക്ഷണം ഉറപ്പാക്കാൻ ദൈവകരുണയുടെ അത്ഭുത ചിത്രം വീടിന്റെ പ്രധാന വാതിലിൽ പതിക്കാൻ വിശ്വാസികൾക്ക് നിർദേശം നൽകി മരിയൻ സഭാംഗമായ (കോൺഗ്രിഗേഷൻ ഓഫ് ദ മരിയൻ ഫാദേഴ്‌സ് ഓഫ് ഇമ്മാക്കുലേറ്റ് ഹേർട്ട്) ഫാ. ക്രിസ് അലാർ. കൊറോണ കാലത്ത് ദൈവത്തിന്റെ കരുണയ്ക്കായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം ഈ നിർദേശം മുന്നോട്ടുവെച്ചത്. കരുണയുടെ രൂപംകൊണ്ട് വാതിലുകൾ മുദ്രണം ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള വൈദികന്റെ വീഡിയോ അനേകരാണ് ഇതിനകം സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്തത്.
കൊളോൺ: കൊറോണാ വ്യാപനം തടയാനുള്ള പ്രവർത്തനങ്ങൾ മുന്നേറുമ്പോഴും അന്തിയുറങ്ങാൻ ഇടമില്ലാതെ ക്ലേശിക്കുന്ന ഭവനരഹിതർക്ക് വിശ്രമിക്കാൻ സെമിനാരിയുടെ വാതിൽ തുറന്ന് ജർമനിയിലെ കൊളോൺ ആർച്ച്ബിഷപ്പ് കർദിനാൾ റെയ്‌നർ മരിയ വോൾകി. മാതൃകാപരമായ ഇക്കാര്യം ട്വിറ്ററിലൂടെയാണ് കർദിനാൾ വെളിപ്പെടുത്തിയത്. കോറോണ മുൻകരുതലിന്റെ ഭാഗമായി വിദ്യാർത്ഥികൾ വീടുകളിലേക്ക് പോയതിനാൽ, സെമിനാരിയിലെ താമസസൗകര്യവും മറ്റും ഭവനരഹിതർക്ക് ഉപകാരപ്പെടുംവിധം ക്രമീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. ‘അവർക്കായി ഭക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നാളുകളിൽ അഭയസ്ഥാനം കണ്ടെത്താനാവാത്ത ആർക്കും ഇവിടേക്ക് വരാം,’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ക്ഷമിക്കണം! ഇത് പരേതയുടെ കുറിപ്പല്ല, മരണം ഒരു കള്ളനെപ്പോലെ വരാമെന്ന തിരിച്ചറിവോടെയും മരണാനന്തരം സ്വർഗത്തിൽ എത്തണമെന്ന ആഗ്രഹത്തോടെയും ജീവിക്കുന്ന ഒരു വിശ്വാസിയുടെ ആത്മവിചാരമാണ്. ഇഹലോകജീവിതത്തിൽ എത്രമാത്രം ആത്മാർത്ഥത പുലർത്തണമെന്ന് വ്യക്തമാക്കുന്ന ഈ കുറിപ്പ് കൊറോണാക്കാലത്ത് വലിയ തിരിച്ചറിവ് പകരാൻ പ്രേരകമാകും. സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്ന കുറിപ്പ് ചുവടെ: അന്ത്യ കൂദാശക്ക് കർത്താവ് ഒരു വൈദികനെയും അനുവദിച്ചു തന്നില്ല. അന്ത്യശ്വാസം വലിക്കുമ്പോൾ ഈശോ മറിയം ചൊല്ലിത്തരുവാൻ ആരും ഉണ്ടായില്ല. കയ്യിൽ ആരും കുരിശ് പിടിപ്പിച്ചില്ല. ആരും അന്ത്യചുംബനം
റോമാ: കൊറോണാ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫ്രാൻസിസ് പാപ്പ നൽകിയ വിശേഷാൽ ‘ഉർബി എത് ഓർബി’ ആശീർവാദം തത്‌സമയം വീക്ഷിച്ച അവിശ്വാസയുടെ വിശ്വാസജീവിതത്തിലേക്കുള്ള കടന്നുവരവ് ശ്രദ്ധേയമാകുന്നു. ഇറ്റാലിയൻ യുവതിയായ ലാറ യൂജേനിയാണ് ക്രിസ്തുവിനെ നാഥനും രക്ഷകനുമായി സ്വീകരിച്ച് തന്റെ വിശ്വാസം ഏറ്റുപറഞ്ഞത്. ഇക്കഴിഞ്ഞ മാർച്ച് 27ന് ഫ്രാൻസിസ് പാപ്പ നൽകിയ വിശേഷാൽ ‘ഉർബി എത് ഓർബി’ ആശീർവാദം ടെലിവിഷനിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും ലോകമെമ്പാടും തത്‌സമയം സംപ്രേഷണം ചെയ്തിരുന്നു. കൊറോണാമൂലം സമാനതകളില്ലാത്ത ക്ലേശ നാളുകളിലൂടെ കടന്നുപോകുന്ന ഇറ്റാലിയൻ ജനതയിൽ ഒരാളായ ലാറയും
ക്രിസ്റ്റി എൽസ ന്യൂ ഓർലിയൻസ്: തടുക്കാനാകാത്തവിധം അതിവേഗം കൊറോണ വൈറസ് പടർന്നു പിടിക്കുമ്പോൾ, ജനങ്ങൾ പാപങ്ങളെപ്രതി പശ്ചാത്തപിക്കണമെന്നും ദൈവത്തിലേക്ക് തിരിയണമെന്നും ഓർമിപ്പിച്ച് അജ്ഞാതനായ യുവാവ് നൽകുന്ന തെരുവു പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നു. അമേരിക്കയിലെ നഗരവീഥിയിലൂടെയാണ്, ക്രിസ്തുവിലേക്ക് തിരിച്ചെത്താനുള്ള അവസരമാണിതെന്ന ആഹ്വാനവുമായി ചാക്കുടുത്ത യുവാവ് ചുറ്റിസഞ്ചരിച്ചത്. സ്ഥലസൂചന വ്യക്തമല്ലെങ്കിലും ന്യൂ ഓർലിയൻസ് എന്ന് എഴുതിയ വാണിജ്യസ്ഥാപനങ്ങളുടെ ബോർഡുകൾ വീഡിയോയിൽ ദൃശ്യമാണ്. ലോകജനതയെ ഒന്നടങ്കം ആശങ്കപ്പെടുത്തുന്ന ഈ പ്രതിസന്ധിയിലെ ദൈവപദ്ധതി എന്താണെന്ന് പങ്കുവെക്കുന്നതോടൊപ്പം ക്രിസ്തീയമായ പ്രത്യാശ പകരുകയും ചെയ്യുന്ന
സച്ചിൻ എട്ടിയിൽ കൊറോണ ഭീതിമൂലം പൊതുവായ ബലിയർപ്പണങ്ങൾ റദ്ദാക്കിയത് മൂലം പ്രശസ്ത കത്തോലിക്കാ പ്രഭാഷകനായ ഫാദർ മൈക്ക് ഷ്മിറ്റ്സ് കഴിഞ്ഞ ഞായറാഴ്ച ദിവസം മിനസോട്ട യൂണിവേഴ്സിറ്റിയിൽ അർപ്പിച്ച വിശുദ്ധ കുർബാനയിൽ ഓൺലൈനിലൂടെ പങ്കുചേർന്നത് ആയിരങ്ങളാണ്. പ്രസ്തുത ബലിയിൽ ഫാദർ മൈക്ക് പങ്കുവെച്ച നിരവധി ഹൃദയങ്ങളെ സ്പർശിച്ച സന്ദേശം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. നമ്മുടെ ജീവിതത്തിൽ പ്രയാസങ്ങളും, ക്ലേശങ്ങളും ഉണ്ടാകുമ്പോൾ ക്രിസ്തുവിൽ പ്രത്യാശ വയ്ക്കുക എന്നതാണ് സുപ്രധാനമായ നാം ചെയ്യേണ്ട കാര്യമെന്ന് ഫാദർ മൈക്ക് പറഞ്ഞു. എല്ലാം നഷ്ടപ്പെട്ട
യു.കെ: ആറര നൂറ്റാണ്ടിനുശേഷം ഇംഗ്ലണ്ടിനെ പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കാനുള്ള ഒരുക്കം പൂർത്തിയാക്കി ഇംഗ്ലണ്ടിലെ കത്തോലിക്കാ വിശ്വാസികൾ. കൊറോണാ വ്യാപനത്തെ തുടർന്ന് നിശ്ചയിച്ചിരുന്ന കാര്യപരിപാടികളിൽ മാറ്റമുണ്ടെങ്കിലും മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നതുപോലെ ഇന്ന് (മാർച്ച് 29) ഉച്ചയ്ക്ക് 12.00 പുനസമർപ്പണം നടക്കും. റിച്ചാർഡ് രണ്ടാമൻ രാജാവ് 1381ൽ ഇംഗ്ലണ്ടിനെ പരിശുദ്ധ അമ്മയ്ക്ക് ‘സ്ത്രീധന’മായി (ഡൗറി ഓഫ് മേരി) പ്രഖ്യാപിച്ചതിന്റെ അനുസ്മരണാർത്ഥം 2018ൽതന്നെ പുനഃസമർപ്പണ തിയതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കൊറോണയുടെ പശ്ചാത്തലത്തിൽ പുനസമർപ്പണത്തിന് കൂടുതൽ പ്രസക്തി കൈവന്നു എന്നാണ് വിശ്വാസീസമൂഹത്തിന്റെ അഭിപ്രായം. ആധുനിക
ക്രിസ്റ്റി എൽസ വത്തിക്കാൻ സിറ്റി: ഈ പരീക്ഷണ നാളുകൾ നമ്മെ വിശ്വാസത്തിലേക്ക് നയിക്കാനുള്ള വഴിയാണെന്നും ക്രിസ്തുവിശ്വാസിയുടെ രക്ഷ കുരിശിലാണെന്ന കാര്യം വിസ്മരിക്കരുതെന്നും ഫ്രാൻസിസ് പാപ്പ. കൊറോണാ വൈറസിനെതിരെ ആത്മീയ പ്രതിരോധം സൃഷ്ടിക്കാൻ ക്രമീകരിച്ച ‘ഉർബി എത് ഓർബി’ ആശീർവാദത്തിനു മുമ്പ് നൽകിയ ധ്യാനപ്രസംഗത്തിലായിരുന്നു പാപ്പയുടെ ഓർമപ്പെടുത്തൽ. ഭയപ്പെടേണ്ട, തിന്മയെ നന്മയ്ക്കാക്കി മാറ്റാൻ ദൈവീകശക്തിക്ക് കഴിയുമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു. കൊടുങ്കാറ്റിന് നടുവിൽ വള്ളത്തിൽ അകപ്പെട്ട ശിഷ്യന്മാർ ഭയന്നുവിളിച്ച വചനഭാഗം ഉദ്ധരിച്ചുകൊണ്ടായിരുന്നു പാപ്പ സന്ദേശം നൽകിയത്. കൊടുങ്കാറ്റിന് നടുവിൽ വള്ളത്തിൽ
Don’t want to skip an update or a post?