കത്തോലിക്ക വിശ്വാസി പാക്കിസ്ഥാനിലെ സിന്ധ് പ്രൊവിന്ഷ്യല് അസംബ്ലിയുടെ ഡെപ്യൂട്ടി പ്രസിഡന്റ്
- Featured, INTERNATIONAL, LATEST NEWS, WORLD
- February 29, 2024
സിഡ്നി: ആഗോളസഭ ആഹ്വാനം ചെയ്ത വിശുദ്ധ യൗസേപ്പിതാവിന്റെ വർഷത്തിൽ മോട്ടോർസൈക്കിളിൽ വ്യത്യസ്ഥമായ തീർത്ഥാടനത്തിന് ഒരുങ്ങുകയാണ് ന്യൂ സൗത്ത് വെയിൽസ് സ്വദേശിയായ ബ്രാങ്കോ പോൾജാക്കിന്റെ നേതൃത്വത്തിലുള്ള ബൈക്ക് റൈഡേഴ്സ്! മൂന്നു ദിവസത്തെ തീർത്ഥാടനത്തിൽ 800 കിലോമീറ്റർ സഞ്ചരിച്ച് വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ഏഴു ദൈവാലയങ്ങൾ സന്ദർശിക്കുന്നതിലൂടെ സവിശേഷമാംവിധം വിശ്വാസസാക്ഷ്യം പ്രഘോഷിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. ‘മോട്ടോർ സൈക്കിൾ മിനിസ്ട്രി’യുടെ സഹകരണത്തോടെ നടത്തുന്ന ‘റൈഡ് ഫോർ സെന്റ് ജോസഫ്’ തീർത്ഥാടനത്തിൽ പങ്കെടുക്കാൻ നിരവധിപേരാണ് ഇതിനകം മുന്നോട്ട് വന്നിട്ടുള്ളത്. ജൂൺ 11ന് ഓട്ലിയിലെ സെന്റ്
വത്തിക്കാൻ സിറ്റി: പരിശുദ്ധ ദൈവമാതാവിനെപ്പോലെ നാം ഓരോരുത്തരും ദൈവശുശ്രൂഷയ്ക്കായി സ്വയം സമർപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. സ്വയം സമർപ്പണ മനോഭാവത്തോടെ പരസ്പ്പരം സേവന സജ്ജരാകണമെന്നും ലോകജനതയെ പാപ്പ ഓർമപ്പെടുത്തി. കോവിഡ് മുക്തിക്കായി ആഗോളസഭ ആഹ്വാനംചെയ്ത ‘റോസറി മാരത്തണി’ന്റെ സമാപനത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ഛായാചിത്രത്തിൽ കിരീടം അണിയക്കവേയായിരുന്നു പാപ്പയുടെ വാക്കുകൾ. മഹാമാരിയിൽനിന്ന് ലോകം മുക്തമാകാൻ ദൈവസമക്ഷം പ്രാർത്ഥനകൾ തുടരണമെന്നും പാപ്പ കൂട്ടിച്ചേർത്തു. പാപ്പയുടെ നിർദേശപ്രകാരം ജർമനിയിൽനിന്ന് കൊണ്ടുവന്ന് വത്തിക്കാൻ ഗാർഡനിൽ ക്രമീകരിച്ച ‘കെട്ടുകൾ അഴിക്കുന്ന’ നാഥയുടെ ഛായാചിത്രത്തിന് മുന്നിലായിരുന്നു
സിഡ്നി: ഓസ്ട്രേലിയയില സിഡ്നി അതിരൂപത, ഒരേ ദിനംതന്നെ രണ്ട് സഹോദരങ്ങളെ പൗരോഹിത്യ ശുശ്രൂഷയിലേക്ക് ഉയർത്താനായതിന്റെ അഭിമാനത്തിലാണെങ്കിൽ, തങ്ങളുടെ രണ്ട് മക്കളെയും സഭാ ശുശ്രൂഷകൾക്കായി സമർപ്പിക്കാൻ ദൈവം തിരുഹിതമായതിന്റെ ആനന്ദത്തിലാണ് ആ മാതാപിതാക്കൾ. ഫാ. ഡാനിയൽ ഡ്രം, സ്റ്റീഫൻ ഡ്രം എന്നിവരാണ് ആ നവവൈദീകർ. അവരെ തിരുസഭയ്ക്ക് സമ്മാനിച്ച നോള ഡ്രം- ജോൺ ഡ്രം ദമ്പതികളുടെ ഒൻപത് മക്കളിൽ ഒരു കന്യാസ്ത്രീയുമുണ്ട്, സിസ്റ്റർ റോസ്മേരി ഡ്രം. സിഡ്നി ആർച്ച്ബിഷപ്പ് ആന്റണി ഫിഷറിന്റെ മുഖ്യകാർമികത്വത്തിൽ സിഡ്നി സെന്റ് മേരീസ് കത്തീഡ്രലിലായിരുന്നു
വത്തിക്കാൻ സിറ്റി: കോവിഡ് മുക്തിക്കായി ആഗോള കത്തോലിക്കാ സമൂഹം ഒന്നടങ്കം അണിചേരുന്ന മേയ് മാസ ‘റോസറി മാരത്തണി’ന്റെ സമാപന ശുശ്രൂഷകൾക്ക് ഫ്രാൻസിന് പാപ്പ കാർമികത്വം വഹിക്കും. മേയ് 31 വൈകിട്ട് 05.40ന് വത്തിക്കാൻ ഗാർഡനിൽ പ്രതിഷ്ഠിക്കുന്ന ‘കെട്ടുകൾ അഴിക്കുന്ന’ ദൈവമാതാവിന്റെ ഛായാചിത്രത്തിനു മുന്നിലായിരിക്കും പാപ്പ ജപമാല പ്രാർത്ഥന നയിക്കുക. തിന്മയ്ക്കെതിരെ വിജയം നേടുന്നതിന്റെയും കരുണയുടെയും പ്രത്യാശയുടെയും സന്ദേശം പകരുന്ന ‘കെട്ടുകൾ അഴിക്കുന്ന’ മാതാവിന്റെ ചിത്രം പാപ്പയുടെ പ്രത്യേക നിർദേശപ്രകാരമാണ് ക്രമീകരിക്കുന്നത്. അഞ്ച് രഹസ്യങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കാൻ അഞ്ച്
ആലപ്പുഴ: വല്ലാർപാടത്തമ്മയ്ക്ക് (ഔവർ ലേഡി ഓഫ് റാൻസം) നന്ദി അർപ്പിച്ച് ഫ്രാൻസിസ് കെ. സൈമൺ പുതിയ ജീവിതത്തിലേക്ക്. ടൗട്ടെ ചുഴലിക്കൊടുങ്കാറ്റിൽ അകപ്പെട്ട് മുബൈ കടലിൽ മുങ്ങിയ ടഗ്ഗ് ബോട്ടിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അരൂർ സ്വദേശിയായ ഫ്രാൻസിസ് അപകടത്തിന്റെ നടുക്കത്തിൽനിന്ന് ഇനിയും മുക്തനായിട്ടില്ല. ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് വല്ലാർപാടത്തമ്മയുടെ മാധ്യസ്ഥമാണെന്ന് ഉറച്ചുവിശ്വസിക്കുന്ന ഫ്രാൻസിസ് ദൈവത്തിനും ദൈവം ഉപകരണമാക്കിയ നാവികസേനയ്ക്കും നന്ദി പറയുകയാണിപ്പോൾ. ‘വല്ലാർപാടത്തമ്മയുടെ മാധ്യസ്ഥംകൊണ്ട് മാത്രമാണ് ജീവൻ തിരികെ കിട്ടിയത്. നടുക്കടലിൽ ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു. ജീവൻ തിരിച്ചു ലഭിക്കുമെന്ന് കരുതിയില്ല.
ചിക്കാഗോ: മാധ്യമാധിഷ്ഠിത ലോകസുവിശേഷ വത്ക്കരണത്തിൽ ശ്രദ്ധേയമാംവിധം മുന്നേറുന്ന ‘ശാലോം വേൾഡിന്’ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ അഞ്ച് ഗബ്രിയേൽ അവാർഡുകൾ. രണ്ട് ഒന്നാം സ്ഥാനങ്ങളും ഒരു രണ്ടാം സ്ഥാനവും രണ്ട് പ്രത്യേക പരാമർശവുമാണ് ഈ വർഷം ശാലോം വേൾഡിനെ തേടിയെത്തിയത്. ഇലക്ട്രോണിക് മാധ്യമങ്ങളിലെ മികവുകൾക്ക് അംഗീകാരമായി ‘കാത്തലിക് പ്രസ് അസോസിയേഷൻ ഓഫ് യു.എസ്.എ ആൻഡ് കാനഡ’ സമ്മാനിക്കുന്ന അന്താരാഷ്ട്ര പുരസ്ക്കാരമാണ് ‘ഗബ്രിയേൽ അവാർഡ്’. ജൂണിൽ സംഘടിപ്പിക്കുന്ന പ്രസ് അസോസിയേഷന്റെ വാർഷിക കോൺഫറൻസിൽ അവാർഡുകൾ വിതരണം ചെയ്യും. സന്യാസസഭകളുടെ മിഷണറി
വത്തിക്കാൻ സിറ്റി: മഹാമാരിയുടെ രണ്ടാം തരംഗം രൂക്ഷമായ ഇന്ത്യയിൽ കഴിഞ്ഞ അഞ്ച് ആഴ്ചയ്ക്കിടെ കോവിഡ് ബാധിതരായി മരണപ്പെട്ടത് 160ൽപ്പരം വൈദികർ. കപ്പൂച്ചിൻ സഭയുടെ പ്രമുഖ പ്രസിദ്ധീകരണമായ ‘ഇന്ത്യൻ കറന്റസ്’ ഇംഗ്ലീഷ് മാസികയുടെ എഡിറ്റർ ഫാ. സുരേഷ് മാത്യു ഏതാണ്ട് 160 രൂപതകളിൽനിന്ന് സമാഹരിച്ച കണക്കുകൾ ഉദ്ധരിച്ച് വത്തിക്കാൻ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 10 മുതൽ മേയ് 17 വരെയുള്ള കണക്കുകളാണിത്. മാത്രമല്ല, ഭാരതത്തിലാകെ 174 രൂപതകളുണ്ട്, ശേഷിക്കുന്ന രൂപതകളിൽനിന്നുള്ള കണക്കുകൾകൂടി ലഭ്യമാകുമ്പോൾ മരണസംഘം ഉയരുമെന്നും
വത്തിക്കാൻ സിറ്റി: തമിഴ്നാട്ടിലെ കോയമ്പത്തൂർ നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി അര ലക്ഷത്തിൽപ്പരം കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും സഹായം ലഭ്യമാക്കുന്ന ‘ശാന്തി ആശ്രമ’ത്തിന് അടിയന്തരമായി 60,000 യൂറോ വേണം. മഹാമാരിമൂലം സംഭാവനകൾ നിലച്ചതോടെ പ്രതിസന്ധിയിലായ ആശ്രമത്തെ സഹായിക്കാൻ ഒരുകൂട്ടം സുമനസുകൾ രംഗത്തിറങ്ങി. ‘മാരത്തൺ ഫോർ സോളിഡാരിറ്റി’ എന്ന ക്യാംപെയിനിലൂടെ പക്ഷേ, സമാഹരിക്കാനായത് 40,000 യൂറോമാത്രം. ലക്ഷ്യം കാണാനാകാത്തതിനെപ്രതി സങ്കടപ്പെട്ടിരിക്കുമ്പോഴിതാ വത്തിക്കാനിൽനിന്ന് ഒരു അത്ഭുത ഇടപെടൽ- ലക്ഷ്യം നേടാൻ ആവശ്യമായ 20,000 യൂറോ (പതിനേഴര ലക്ഷത്തിൽപ്പരം രൂപ) പാപ്പ സമ്മാനിക്കും!
Don’t want to skip an update or a post?