ഡബ്ലിൻ: സീറോ മലബാർ സഭയുടെ അയർലൻഡിലെ നാഷണൽ കോർഡിനേറ്ററായി ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ നിയമിതനായി. നിലവിൽ ഡബ്ലിനിൽ ശുശ്രൂഷ ചെയ്യുന്ന ഫാ. ജോസഫ് കോഴിക്കോട് ജില്ലയിലെ താമരശേരി രൂപതാംഗമാണ്. കഴിഞ്ഞ മൂന്ന് വർഷം നാഷണൽ കോർഡിനേറ്ററായിരുന്ന ഫാ. ക്ലമന്റ് സീറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്‌തോലിക് വിസിറ്റേഷൻ ജനറൽ കോർഡിനേറ്ററായി നിയമിതനായ ഒഴുവിലാണ് നിയമനം. റിപ്പബ്ലിക് ഓഫ് അയർലൻഡിലെയും നോർത്തേൺ അയർലൻഡിലെയും സീറോ മലബാർ സഭാ ശുശ്രൂഷകളെ ഏകോപിപ്പിക്കുക എന്നതാണ് നാഷണൽ കോർഡിനേറ്ററുടെ ദൗത്യം. താമരശേരി
ബംഗളൂരു: രക്താർബുദം വരിഞ്ഞു മുറുക്കുമ്പോഴും, അതേ തുടർന്ന് വീൽചെയറിലേക്ക് ജീവിതം ചുരുക്കേണ്ടിവന്നെങ്കിലും ദൈവം ഭരമേൽപ്പിച്ച ശുശ്രൂഷകൾ പുഞ്ചിരിയോടെ തുടർന്ന് മലയാളി യുവവൈദീകൻ. കർണാടകയിലെ ബൽത്തങ്ങാടി രൂപതയ്ക്കുവേണ്ടി തിരുപ്പട്ടം സ്വീകരിച്ച ഫാ. സോജൻ മാത്യു കൊട്ടാരത്തിലാണ് കാൻസറിന്റെ വേദനകളെ അവഗണിച്ചും ദൈവവേല തുടരുന്ന ആ വൈദീകൻ. 2018ൽ തിരുപ്പട്ടം സ്വീകരിച്ച അദ്ദേഹം 2021ൽ രക്താർബുദ ബാധിതനായെങ്കിലും അതും തന്നെക്കുറിച്ചുള്ള ദൈവഹിതമാണെന്ന ബോധ്യമാണ് 32 വയസുകാരനായ ഇദ്ദേഹത്തെ നയിക്കുന്നത്. ചികിത്‌സയ്ക്കുവേണ്ടി വീട്ടിലായിരിക്കുമ്പോഴും ഒരൊറ്റ ദിനം പോലും വിശുദ്ധ കുർബാന അർപ്പണം
ന്യൂയോർക്ക്: ഭാഷാഭേദമെന്യേ ജനകോടികളെ സ്വാധീനിച്ച ഹോളിവുഡ് സിനിമ ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റി’ ന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം പാതിയോടെ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. ‘വേൾഡ് ഓഫ് റീൽ’ എന്ന പ്രമുഖ എന്റർടൈൻമെന്റ് വെബ്‌സൈറ്റാണ്, പ്രേക്ഷകർ കാത്തുകാത്തിരുന്ന വാർത്ത പുറത്തുവിട്ടത്. എന്നാൽ, അണിയറ പ്രവർത്തകർ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിർമാതാവും സംവിധായകനുമായ മെൽഗിബ്സൺ 2016ലാണ് ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റി’ന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ആദ്യ സൂചന പുറത്തുവിട്ടത്. ‘ദ പാഷൻ ഓഫ്
വത്തിക്കാൻ സിറ്റി: ക്രിസ്തുവിശ്വാസം പ്രഘോഷിച്ചതിന്റെ പേരിൽ 2022ൽ കൊല്ലപ്പെട്ടത് 12 വൈദീകർ ഉൾപ്പെടെ 18കത്തോലിക്കാ മിഷണറിമാർ. വിവിധ രാജ്യങ്ങളിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രമുഖ വാർത്താ ഏജൻസിയായ ‘ഫീദെസാ’ണ് റിപ്പോർട്ട് പുറത്തുവിട്ടത്. മൂന്ന് കന്യാസ്ത്രീമാരും ഒരു സന്യാസ വൈദികനും ഒരു സെമിനാരി വിദ്യാർത്ഥിയും ഒരു അൽമായനുമാണ് കൊല്ലപ്പെട്ട മറ്റുള്ളവർ. 2000- 2021 കാലയളവിൽ ലോകമെമ്പാടുമായി 526 മിഷണറിമാർ കൊല്ലപ്പെട്ടെന്നും ‘ഫീദെസ്’ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം ആഫ്രിക്കയിലാണ് ഏറ്റവും അധികം മിഷണറിമാർ കൊല്ലപ്പെട്ടത്, ഒൻപതു പേർ. അതായത്
വത്തിക്കാൻ സിറ്റി: വിശ്വാസസത്യങ്ങളുടെ ധീരനായ പോരാളിയെന്ന് വിശേഷിപ്പിക്കപ്പെട്ട, സ്ഥാനത്യാഗം എന്ന അസാധാരണ നടപടിയിലൂടെ സകലരെയും അത്ഭുതപ്പെടുത്തിയ ബെനഡിക്ട് 16-ാമനെ സ്വർഗീയ ഭവനത്തിലേക്ക് യാത്രയാക്കാൻ എത്തിയത് പതിനായിരങ്ങൾ. രാഷ്ട്രത്തലവന്മാരും സഭാധ്യക്ഷന്മാരും മുതൽ സാധാരണക്കാർവരെയുള്ളവർ തങ്ങളുടെ പ്രിയ പാപ്പാ എമരിത്തൂസിന് അന്ത്യയാത്രയേകാൻ എത്തിയപ്പോൾ വത്തിക്കാൻ ചത്വരം നിറഞ്ഞുകവിഞ്ഞു. വിശ്വാസസത്യങ്ങളുടെ കാര്യത്തിൽ പുലർത്തിയ നിലപാടുകളാൽ കാർക്കശ്യക്കാരനെന്ന് വിലയിരുത്തപ്പെട്ടെങ്കിലും ബെനഡിക്ട് 16-ാമന് ജനമനസുകളിലുള്ള സ്ഥാനം വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന് ലഭിച്ച വികാരനിർഭരമായ യാത്രയയപ്പ്. ഒരു പാപ്പയുടെ മൃതസംസ്‌ക്കാര കർമത്തിന് മറ്റൊരു പാപ്പ കാർമികത്വം വഹിക്കുന്ന
വത്തിക്കാൻ സിറ്റി: ‘വിശ്വാസസത്യങ്ങളുടെ ധീരനായ പോരാളി’ എന്ന് വിശേഷിപ്പിക്കപ്പെട്ട ബെനഡിക്ട് 16-ാമന്റെ മൃതസംസ്‌ക്കാര ശുശ്രൂഷകൾക്ക് സവിശേഷതകൾ നിരവധിയാണ്. ഒരു പാപ്പയുടെ മൃതസംസ്‌ക്കാര കർമത്തിന് മറ്റൊരു പാപ്പ കാർമികത്വം വഹിക്കുന്നു എന്നതുതന്നെ അതിൽ സുപ്രധാനം. ആധുനിക സഭയുടെ ചരിത്രത്തിൽ, കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ 600 വർഷത്തിനിടെ ആദ്യമായാണ് ഇപ്രകാരമൊരു സംഭവം. 1802ൽ പയസ് ആറാമൻ പാപ്പയുടെ മൃതസംസ്‌ക്കാരത്തിന് പയസ് ഏഴാമൻ പാപ്പ കാർമികത്വം വഹിച്ചതാണ് ഇതിനുമുമ്പത്തെ സമാന സംഭവം. മൃതദേഹ പേടകം അടച്ചു, ആരംഭം ജപമാലയോടെ ജനുവരി നാല്
പാപ്പാ എമരിത്തൂസ് ബെനഡിക്ട് 16-ാമനുമായി ബന്ധപ്പെട്ട 10 കൗതുക വാർത്തകൾ. 1. ബെനഡിക്ട് 16-ാമൻ പാപ്പയ്ക്ക് ആറ് ഇ മെയിലുകളുണ്ട്. എല്ലാം തുടങ്ങുന്നത് ബെനഡിക്ട് എന്ന പേരിൽ. 2. ഐ പാഡ് ഉപയോഗിക്കുന്ന ആദ്യ പാപ്പ. 3. സോഷ്യൽ നെറ്റ്‌വർക്കുകളിൽ പ്രത്യക്ഷപ്പെട്ട ആദ്യ പാപ്പ. ആദ്യമായി ട്വിറ്റർ സന്ദേശം അയച്ച പാപ്പ. വത്തിക്കാന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ആദ്യ ട്വീറ്റ് പുറത്തുവന്നത് 2010 ജൂൺ 28ന്. 4. ലാറ്റിൻ ഉൾപ്പെടെ 10 ഭാഷകളിൽ നിപുണൻ. ഇരുപതിനായിരം പുസ്തകങ്ങൾ സ്വകാര്യ
വത്തിക്കാൻ സിറ്റി: പാപ്പാ എമരിത്തൂസ് ബെനഡിക്ട് 16-ാമൻ അവസാനയാത്രയിൽ അണിയുന്നത് ഒസ്‌ട്രേലിയയിലെ ലോക യുവജന സംഗമവേദിയിൽ അണിഞ്ഞ അതേ ചുവന്ന കുർബാന കുപ്പായം! മാത്തർ എക്ലേസിയ മൊണാസ്ട്രിയിലെ ചാപ്പലിലെ അൾത്താരയ്ക്ക് മുന്നിൽ ചുവന്ന നിറത്തിലുള്ള കുർബാന കുപ്പായം അണിയിച്ചാണ് ബെനഡിക്ട് 16-ാമന്റെ ഭൗതീകദേഹം കിടത്തിയത്. പ്രസ്തുത കുർബാന കുപ്പായം ഓസ്‌ട്രേലിയ ആതിഥേയത്വം വഹിച്ച 2008ലെ ലോക യുവജനസംഗമത്തിൽ അണിഞ്ഞ അതേ കുർബാന കുപ്പായമാണെന്ന കാര്യം വത്തിക്കാൻ കഴിഞ്ഞ ദിവസം സ്ഥിരീകരിക്കുകയായിരുന്നു. ഓസ്‌ട്രേലിയയ്ക്ക് തന്റെ മനസിൽ ബെനഡിക്ട് 16-ാമൻ
Don’t want to skip an update or a post?