സ്വവര്‍ഗബന്ധങ്ങള്‍ പാപമാണെന്ന് ഓര്‍മിപ്പിച്ച വൈദികനെതിരെ നടപടിയുമായി ഫ്രഞ്ച് ഗവണ്മെന്റ്
- EUROPE, Europe, Featured, Featured, Featured, Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- April 2, 2024
വത്തിക്കാൻ സിറ്റി: ഗർഭച്ഛിദ്രം കൊലപാതകംതന്നെയാണെന്നും വിവാഹം പുരുഷനും സ്ത്രീയും തമ്മിലുള്ള ഒരു കൂദാശയായതിനാൽ സ്വവർഗ വിവാഹത്തെ സഭയ്ക്ക് അംഗീകരിക്കാനാവില്ലെന്നും ഫ്രാൻസിസ് പാപ്പ. ക്രിസ്തു സ്ഥാപിച്ച കൂദാശകളിൽ മാറ്റം വരുത്താൻ സഭയ്ക്ക് അധികാരമില്ലെന്നും പാപ്പ വ്യക്തമാക്കി. സ്ലോവാക്യൻ സന്ദർശനത്തിനുശേഷം വത്തിക്കാനിലേക്കുള്ള മടക്കയാത്രാമധ്യേ വിമാനത്തിൽ മാധ്യമ പ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ പാപ്പ ആവർത്തിച്ചുറപ്പിച്ചത്. ഗർഭച്ഛിദ്ര അനുകൂലികളായ രാഷ്ട്രീയനേതാക്കൾക്ക് ദിവ്യകാരുണ്യം നിഷേധിക്കണമെന്നതുമായി ബന്ധപ്പെട്ട് യു.എസ് സഭയിൽ നടക്കുന്ന ചർച്ചകളിൽ പ്രതികരണം ആരാഞ്ഞപ്പോൾ, സഭയുടെ കൂട്ടായ്മയിലില്ലാത്ത ആർക്കും കുർബാന സ്വീകരിക്കാനാകില്ലെന്നും പാപ്പ
എഡിൻബർഗ്: തിരുസഭയ്ക്കും ലോക ജനതയ്ക്കുംവേണ്ടി പ്രാർത്ഥിക്കാൻ ദിനരാത്ര ഭേദമില്ലാതെ 24 മണിക്കൂറും തിരുക്കർമങ്ങൾ തത്സമയം ലഭ്യമാക്കുന്ന SW PRAYER (ശാലോം വേൾഡ് പ്രയർ) ചാനലിന് ഒന്നാം പിറന്നാൾ. ദിവ്യബലി, ദിവ്യകാരുണ്യ ആരാധന, കരുണക്കൊന്ത, പരിശുദ്ധ അമ്മയുടെ ജപമാല, നൊവേനകൾ, യാമപ്രാർത്ഥനകൾ തുടങ്ങിയവ തത്സമയം ലഭ്യമാക്കുന്ന SW PRAYER 2020 സെപ്തംബർ 14നാണ് സംപ്രേഷണം ആരംഭിച്ചത്. അമേരിക്കയിലെ ടെക്‌സസിൽനിന്ന് സംപ്രേഷണം ചെയ്യുന്ന ‘ശാലോം വേൾഡ്’ ഇംഗ്ലീഷ് ചാനലിന്റെ നാലാമത്തെ ചാനലാണ് SW PRAYER. മഹാമാരി ഉൾപ്പെടെയുള്ള പ്രതിസന്ധിയുടെ നാളുകളിലും
ബുഡാപെസ്റ്റ്/ ബ്രാട്ടിസ്ലാവ: പേപ്പൽ പര്യടനം യാഥാർത്ഥ്യമാകാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ, ഫ്രാൻസിസ് പാപ്പയെ സ്വീകരിക്കാനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കി ഹംഗറിയും സ്ലോവാക്യയും. അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിനെ പാപ്പ അഭിസംബോധന ചെയ്യുന്നത് ഉൾപ്പെടെ, സെപ്തംബർ 12മുതൽ 15വരെയുള്ള ദിനങ്ങളിൽ നടക്കുന്ന പേപ്പൽ പര്യടനത്തിലെ ചരിത്രനിമിഷങ്ങൾ ശാലോം വേൾഡ് തത്‌സമയം ലഭ്യമാക്കും. 21 വർഷത്തിനുശേഷം ഇതാദ്യമായി ഒരു പാപ്പ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്നു എന്നതും ഇത്തവണത്തെ സവിശേഷതയാണ്. സെപ്റ്റംബർ 12 രാവിലെ റോമിലെ ഫ്യുമിചീനോ വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്ന പാപ്പ പ്രാദേശിക സമയം
ബുഡാപെസ്റ്റ്: ലോകചരിത്രത്തിലെ ഏറ്റവും നിരാശ നിറഞ്ഞ രാത്രിയില്‍ ക്രിസ്തു സ്ഥാപിച്ച പ്രത്യാശയുടെ അടയാളമാണ് ദിവ്യകാരുണ്യമെന്ന് തലശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നടക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ ‘ദിവ്യകാരുണ്യം പ്രത്യാശയുടെ ഉറവിടം’ എന്ന വിഷയത്തെ ആധാരമാക്കിയുള്ള പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ചമ്മട്ടിയടിയും ചാട്ടവാറും കുരിശിലെ മരണവേദനയും മനസില്‍ ധ്യാനിച്ചപ്പോഴാണ് ദിവ്യകാരുണ്യം പിറന്നത്. നന്മയുടെമേല്‍ തിന്മയും വെളിച്ചത്തിന്റെമേല്‍ ഇരുളും വിജയം നേടുന്നു എന്നു തോന്നല്‍ ഉളവാക്കുന്ന രാത്രിയിലാണ് ഈശോ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചത്. ദിവ്യകാരുണ്യത്തിനു
മനില: ചേട്ടനും അനുജനും പൗരോഹിത്യം സ്വീകരിക്കുന്നത് വാർത്തയല്ല, ഒരു കുടുംബത്തിൽനിന്ന് രണ്ടോ മൂന്നോ വൈദികർ ഉണ്ടാകുന്നതും പുതിയ കാര്യമല്ല. പക്ഷേ, മൂന്നു സഹോദരങ്ങൾ ഒരേ ദിനത്തിൽ ഒരുമിച്ച് പൗരോഹിത്യം സ്വീകരിച്ചാൽ അത് അസാധാരണമല്ല ഒരുപക്ഷേ, അപൂർവവുമാകാം. അത്തരമൊരു നിമിഷത്തിന് സാക്ഷ്യം വഹിച്ചതിന്റെ ആനന്ദത്തിലാണ് ഫിലിപ്പൈൻസിലെ സഭ. ഡീക്കന്മാരായ ജെസേ ജെയിംസ് ഒലയ്‌വർ അവനീഡോ, ജെസ്റ്റോണി ഒലയ്‌വർ അവനീഡോ, ജെർസൺ റെയ് ഒലയ്‌വർ അവനീഡോ എന്നിവരാണ് ആ സഹോദരങ്ങൾ. കഗായാൻ ഡി ഒറോ അതിരൂപതാംഗങ്ങളായ ഇവർ ‘കോൺഗ്രിഗേഷൻ ഓഫ്
അലപ്പോ: യുദ്ധങ്ങളും അക്രമങ്ങളുംമൂലം സംഘർഷഭരിതമായ മിഡിൽ ഈസ്റ്റിലെ ജനതക്ക് ഉയിർപ്പ് അനുഭവമേകാൻ സഭാ നേതൃത്വം ക്രമീകരിച്ച തിരുക്കുടുംബത്തിന്റെ ഛായാചിത്ര പ്രയാണം ലെബനൻ കടന്ന് സിറിയൻ മണ്ണിലേക്ക്. ഏതാണ്ട് ഒരു മാസക്കാലം ലെബനനിലെ വിവിധ പ്രദേശങ്ങളിലൂടെ കടന്നുപോയ പ്രയാണം സെപ്തംബർ ഏഴിനാണ് സിറിയയിലേക്ക് പ്രവേശിച്ചത്. നസ്രത്തിലെ സെന്റ് ജോസഫ് ദൈവാലയത്തിന്റെ അൾത്താരയിൽ പ്രതിഷ്ഠിതമായിരിക്കുന്ന ഐക്കൺ ചിത്രത്തിന്റെ പതിപ്പാണിത്. സെപ്തംബർ എട്ടുമുതൽ 13വരെ തലസ്ഥാന നഗരിയായ അലപ്പോയിലെ വിവിധ ദൈവാലയങ്ങളിൽ പ്രയാണം നടത്തും. നസ്രത്തിലെ മംഗളവാർത്താ ദൈവാലയത്തിൽനിന്ന് ആരംഭിച്ച ഛായാചിത്ര
വാഴ്‌സോ: നാസികൾക്കും കമ്മ്യൂണിസ്റ്റുകൾക്കും മുമ്പിൽ മുട്ടുമടക്കാതെ, സ്വോച്ഛാധിപത്യത്തിനെതിരെ വീറോടെ ശബ്ദിച്ച് പോളണ്ടിലെ കത്തോലിക്കാ സഭയെ നയിച്ച കർദിനാൾ സ്റ്റെഫാൻ വിഷൻസ്‌കി അൾത്താര വണക്കത്തിലേക്ക്. ‘പോളിഷ് നാഷണൽ ഹീറോ’ എന്ന് പോളിഷ് ജനത വിശേഷിപ്പിക്കുകയും ‘മില്ലേനിയം പ്രിമേറ്റ്’ (ഒരു യുഗത്തിന്റെ പ്രധാനാചാര്യൻ) എന്ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പേരുചൊല്ലി വിളിക്കുകയും ചെയ്ത കർദിനാൾ വിഷൻസ്‌കിയുടെ വീരോചിത ഇടപെടലുകൾ, പോളണ്ടിനെ ക്രിസ്തീയതയിൽ ഉറപ്പിച്ചുനിറുത്തുന്നതിൽ നിർണായ പങ്കുവഹിച്ചിട്ടുണ്ട്. പോളിഷ് ജനതയുടെ ഓർമകളിൽ ഇന്നും ജീവിക്കുന്ന കർദിനാളിനെ സെപ്തംബർ 12നാണ് അൾത്താര
ന്യൂയോർക്ക്: ആഫ്രിക്കൻ രാജ്യങ്ങളിൽ ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ വർദ്ധിക്കുമ്പോൾ, അവിടത്തെ സഹോദരങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാൻ ന്യൂയോർക്കിൽ നാളെ (സെപ്തംബർ ഒൻപത്) വിശേഷാൽ ദിവ്യബലി. മാൻഹട്ടനിലെ സെന്റ് പാട്രിക് കത്തീഡ്രലിൽ വൈകിട്ട് 5.30ന് അർപ്പിക്കുന്ന ദിവ്യബലിക്ക് ന്യൂയോർക്ക് ആർച്ച്ബിഷപ്പ് കർദിനാൾ തിമോത്തി ഡോളൻ മുഖ്യകാർമികത്വം വഹിക്കും. ആഫ്രിക്കൻ ജനതയ്ക്കായുള്ള വിശേഷാൽ ദിവ്യബലി അർപ്പിക്കുന്നത്, ആഫ്രിക്കൻ മിഷന്റെയും അടിമത്വം അനുഭവിക്കുന്നവരുടെയും മധ്യസ്ഥനുമായ വിശുദ്ധ പീറ്റർ ക്ളാവറുടെ തിരുനാൾ ദിനത്തിലാണെന്നതും ശ്രദ്ധേയം. ആഫ്രിക്കയിലെ ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ കുറിച്ച് ലോക ശ്രദ്ധ ക്ഷണിക്കാനും ദിവ്യബലി
Don’t want to skip an update or a post?