'ചലിക്കുന്ന പുൽക്കൂട്' ഒരുങ്ങി! വചനാഭിമുഖ്യം വളർത്തുന്ന വിഖ്യാത ക്രിസ്മസ് ക്രിബ് കാണാം ജനു. 7വരെ
- AMERICA, American National, AUSTRALIA, Australia National, EUROPE, Europe National, Featured, Featured, Featured, WORLD
- December 4, 2023
വാർസോ: പോളണ്ടിന്റെ തലസ്ഥാനമായ വാർസോയിൽ മോസ്‌ക്ക് നിർമിക്കാൻ സൗദി ശ്രമം ശക്തമാകുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ, പോളിഷ് പാർലമെന്റ് അംഗം ഡോമിനിക്ക് ടാർസിൻസ്‌ക്കി നടത്തിയ അഭിപ്രായ പ്രകടനം തരംഗമാകുന്നു. പോളണ്ടിന് സൗദി അറേബ്യയിൽ കത്തീഡ്രൽ നിർമിക്കാൻ സാധിക്കുന്നതുവരെ യൂറോപ്പിൽ മോസ്‌ക്കുകൾ വേണ്ട എന്ന ഡോമിനിക്കിന്റെ വാക്കുകളിൽനിന്ന്, കുടിയേറ്റവും അഭയാർത്ഥിപ്രവാഹവും വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ യൂറോപ്പ്യൻ രാജ്യങ്ങൾക്കുള്ള ജാഗ്രതാനിർദേശവും വായിക്കാനാകുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. പ്രമുഖ മാധ്യമമായ ‘ബ്രേറ്റ്ബർട്ട് ലണ്ടന്’ അനുവദിച്ച അഭിമുഖത്തിലാണ്, പോളണ്ട് ഭരിക്കുന്ന ‘ലോ ആൻഡ് ജസ്റ്റിസ് പാർട്ടി’ അംഗംകൂടിയായി
ഏഥൻസ് :പാമ്പുകളെ എന്നും ക്രൈസ്തവർ പിശാചിന്റെ പ്രതിരൂപങ്ങളായാണ് കരുതുന്നത്. ഉത്പത്തിയിൽ ഏദൻ തോട്ടത്തിൽ വെച്ച് ആദത്തേയും ഹവ്വയേയും കബളിപ്പിച്ച് ശാപഗ്രസ്തമായ പാമ്പുകൾ വെളിപാടിലും തിന്മയുടെ പ്രതീകം തന്നെ..പരിശുദ്ധ അമ്മയാകട്ടെ നരക സർപ്പത്തിന്റെ തല തകർക്കാൻ ജനിച്ചവളും. എന്നാൽ ഇതേ പാമ്പുകൾ ദൈവമാതാവായ പരിശുദ്ധ അമ്മയുടെ തിരുനാളിന് അമ്മയെ കാണാൻ, അനുഗ്രഹം തേടാൻ എത്തുമെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?സംഭവം സത്യമാണ്. ഗ്രീക്ക് ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരാശ്രമ ദൈവാലയത്തിലാണ് ദൈവമാതാവിന്റെ തിരുനാൾ ആഘോഷിക്കുന്ന ആഗസ്റ്റ് അഞ്ച് മുതൽ പതിനഞ്ച് വരെയുള്ള കാലയളവിൽ
മോസ്‌ക്കോ/ ബുഡാപെസ്റ്റ്: നിരിശ്വരവാദത്തിൽനിന്ന് അവിശ്വസനീയമാംവിധം ക്രിസ്തുവിശ്വാസത്തിലേക്ക് തിരിച്ചുകയറിയ പോളണ്ടിന്റെ പാതയിൽ രണ്ട് യൂറോപ്പ്യൻ രാജ്യങ്ങൾകൂടി- റഷ്യയും ഹംഗറിയും. കഴിഞ്ഞ ഏതാനും നാളുകളായി ക്രിസ്തീയ വിശ്വാസവളർച്ചയുമായി ബന്ധപ്പെട്ട് ആ രാജ്യങ്ങളിൽ ഉണ്ടാകുന്ന സംഭവവികാസങ്ങൾതന്നെയാണ് അതിന് തെളിവ്. ക്രിസ്തീയപാരമ്പര്യത്തിന്റെ പ്രതാപം വീണ്ടെടുക്കാൻ, പോളണ്ടിലേതിന് സമാനമായി റഷ്യൻ, ഹംഗറി ഭരണകൂടങ്ങൾ നടത്തുന്ന പരസ്യമായ ഇടപെടലുകൾ ഇതിനകംതന്നെ ചർച്ചയായിട്ടുമുണ്ട്. തീവ്ര സെക്കുലറിസത്തിന്റെ കടന്നുവരവോടെ നഷ്ടപ്പെടുത്തിക്കളഞ്ഞ ക്രിസ്തീയ പാരമ്പര്യത്തിന്റെ മൂല്യം യൂറോപ്പ്യൻ രാജ്യങ്ങൾ സാവധാനമാണെങ്കിലും തിരിച്ചറിയുന്നതിന്റെ സൂചനയായാണ് ഇതെല്ലാം വിലയിരുത്തപ്പെടുന്നത്. അതിവേഗം സംഭവിക്കുന്ന ഇസ്ലാമിക
ഡബ്ലിൻ: അയർലൻഡിലെ ലോക കുടുംബസംഗമവേദിയിൽ സംഗമിച്ച പതിനായിരങ്ങൾ വിടചൊല്ലി, 2021ൽ റോമിൽ കാണാമെന്ന വാഗ്ദാനത്തോടെ. മൂന്നു വർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന ലോക കുടുംബസംഗമത്തിന്റെ അടുത്തവേദി നിത്യനഗരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന റോം. ഡബ്ലിനിൽ അർപ്പിച്ച സമാപന ദിവ്യബലിമധ്യേയാണ് ഫ്രാൻസിസ് പാപ്പയാണ് ഈ സന്തോഷ വാർത്ത പ്രഖ്യാപിച്ചത്. പത്താമതു കുടുംബസംഗമം ആയിരിക്കും റോമിൽ നടക്കുക. ഇതു മൂന്നാം തവണയാണു ഈ മഹാസംഗമത്തിനു റോം ആതിഥേയത്വം വഹിക്കുത്. വിശുദ്ധ ജോ പോൾ രണ്ടാമന്റെ സമ്മാനമായി ലോകത്തിനു ലഭിച്ച ലോക കുടുംബസംഗമത്തിന് 1994ലാണ് തുടക്കമിട്ടത്. 1994ലും
ഡബ്ലിൻ: കുടുംബങ്ങൾ സമാധാനത്തിന്റെ സ്രോതസാണെന്നും അതിക്രമങ്ങളും അധർമവും അഴിമതിയുംകൊണ്ട തകരുന്ന ലോകത്തിൽ കുടുംബങ്ങൾ നന്മയുടെയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ഉറവിടങ്ങളാകണമെന്നും ഫ്രാൻസിസ് പാപ്പ. ക്രൈസ്തവ കുടുംബങ്ങൾ ഒന്നിച്ചാൽ തർച്ചയിൽനന്ന് ഉയരാനും അപരനെ കൈപിച്ചുയർത്താനുമാകുമെന്നും പാപ്പ പറഞ്ഞു. ലോക കുടുംബസംഗമത്തെ അഭിസംബോധനചെയ്യികയായിരുന്നു പാപ്പ. സഭ ഒരു വലിയ കുടുംബമാണ്. അത് ദൈവമക്കളുടെ കുടുംബമാണ്. സഭ ദൈവജനമാണ്. കുടുംബത്തിൽ നാം സന്തോഷിക്കുന്നവർക്കൊപ്പം സന്തോഷിക്കുന്നു, കരയുന്നവർക്കൊപ്പം കരയുന്നു. അതു കുടുംബത്തിന്റെ മുഖലക്ഷണമാണ്. അങ്ങനെയാണ് ദൈവമക്കളുടെ സ്ഥാനത്തു നാം നില്‌ക്കേണ്ടത്. അതുകൊണ്ട് നമ്മുടെ കുടുംബങ്ങളിൽ
ഡബ്ലിൻ: ധാർമിക പൈതൃകത്തിന്റെയും ആത്മീയ മൂല്യങ്ങളുടെയും സാക്ഷ്യമാകാനുള്ള പ്രവാചക ദൗത്യം കുടുംബങ്ങൾക്കുണ്ടെന്നും അതിനാൽ, സമൂഹത്തെ ഊട്ടിയുറപ്പിക്കുന്ന ശക്തിയാക്കി ആഗോള കുടുംബങ്ങളെ ഉയർത്തേണ്ടത് അനിവാര്യമാണെന്നും ഫ്രാൻസിസ് പാപ്പ . ഡബ്ലിൻ കാസിലിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. ഇന്ന് ധൃതഗതിയിൽ മാറ്റങ്ങൾക്കു വിധേയമാകുന്ന സമൂഹത്തിൽ കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളും വിവാഹ ജീവിതത്തിലും കുടുംബജീവിതത്തിലും ഉണ്ടാകുന്ന തകർച്ചയുടെ പ്രത്യാഘാതങ്ങളും എല്ലാത്തലത്തിലും സമൂഹത്തെയാണ് ബാധിക്കുന്നത്. അതിനാൽ, കുടുബങ്ങളുടെ ക്ഷേമം അവഗണിക്കാവുന്നതല്ലെന്നു മാത്രമല്ല, ഉചിതമായ മാർഗങ്ങൾ കണ്ടെത്തി അവയെ വളർത്തുകയും വേണം. കുടുംബങ്ങളെ
വത്തിക്കാൻ സിറ്റി: സാഹോദര്യത്തിലും ഒരുമയിലും അധിഷ്ടിതമായ, രാഷ്ട്രങ്ങളും ആളുകളും ഉൾക്കൊള്ളുന്ന ഒരു ആഗോള കുടുംബം കെട്ടിപ്പടുക്കാൻ അന്താരാഷ്ട്ര സമൂഹങ്ങളോട് ഫ്രാൻസിസ് പാപ്പ ആഹ്വാനം ചെയ്തു. ലോക കുടുംബസംഗമത്തിൽ പങ്കെടുക്കാൻ എത്തിയ ഫ്രാൻസിസ് പാപ്പ രാജ്യത്തെ അധികാരികളെയും സിവിൽ സൊസൈറ്റിയെയും നയതന്ത്ര സേനാ വിഭാഗത്തെയും അഭിസംബോധന ചെയ്യവേയാണ് ഇക്കാര്യം പറഞ്ഞത്. വസ്തുക്കളെ തമ്മിൽ കൂട്ടിച്ചേർക്കുന്ന പശയ്ക്ക് സമാനമാണ് സമൂഹത്തിലെ കുടുംബങ്ങൾ. അതിനാൽ, കുടുംബങ്ങളെ എല്ലാതരത്തിലും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യേണ്ടത്. ജീവിത്തിന്റെ ആദ്യപാഠങ്ങൾ നാം പഠിച്ചത് കുടുംബങ്ങളിൽ നിന്നാണെന്നത് മറക്കരുത്.
ഡബ്ലിൻ: ഫിലിപ്പ് മുൾറൈൻ എന്ന പ്രശസ്ത ഫുട്‌ബോൾ താരം സെമിനാരിയിൽ ചേരാൻ തീരുമാനിച്ചു എന്നു കേട്ടപ്പോൾ ലോകത്തിന് അവിശ്വസനീതയായിരുന്നു. തീരുമാനത്തിന് അധികം ആയുസ് ഉണ്ടാവില്ലെന്ന് പലരും അടക്കംപറഞ്ഞു. മറ്റുചിലർ അത് ഉറക്കെ പ്രഖ്യാപിച്ചു. ഏകദേശം 3.55 കോടി രൂപയായിരുന്നു ഈ ഫുട്‌ബോളറുടെ മാസവരുമാനം. അങ്ങനെ ഒരാൾക്ക് എത്രനാൾ ദാരിദ്ര്യവ്രതത്തെ പ്രണയിക്കുന്ന സന്യസിക്കാൻ സാധിക്കുമെന്ന് ചോദിച്ചവരും ഏറെ. അധികകാലമൊന്നും പ്രശസ്തിയിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ കഴിയില്ലെന്ന് പ്രവചിച്ചവരും കുറവല്ല. പക്ഷേ, ആരുടെയും സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി പറയാൻ മുൾറൈൻ മുമ്പോട്ടുവന്നില്ല. ഏഴു
Don’t want to skip an update or a post?