കേറ്റ് രാജകുമാരിയുടെ ധൈര്യത്തെ അഭിനന്ദിച്ചും പ്രാര്ത്ഥനകള് വാഗ്ദാനം ചെയ്തും കത്തോലിക്ക സഭ
- EUROPE, Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- March 25, 2024
ഷിബു മാത്യു കീത്ത്‌ലി: ഭാരത വിശുദ്ധയായ അൽഫോൻസയെ വിശേഷാൽ മധ്യസ്ഥയായി സ്വീകരിച്ചിരിക്കുന്ന ഒരു ഇംഗ്ലീഷ് സമൂഹമുണ്ട് അങ്ങ് യൂറോപ്പിൽ. വെസ്റ്റ് യോർക്ഷയറിലെ കീത്ത്‌ലി സെന്റ് ആൻസ് ഇടവകയാണ് വിശുദ്ധ അൽഫോൻസയെ ‘സ്വന്തം മധ്യസ്ഥ’യായി സ്വീകരിച്ചിരിക്കുന്ന ഇംഗ്ലീഷ് സമൂഹം. വിശുദ്ധയുടെ ഈ വർഷത്തെ തിരുനാൾ ആഘോഷം അവിസ്മരണീയമാക്കിയതിന്റെ സന്തോഷത്തിലാണ് ഇവിടത്തുകാർ. യൂറോപ്പിലേത് ഉൾപ്പെടെ പല രാജ്യങ്ങളിലും ഇന്ത്യൻ വിശുദ്ധരുടെ തിരുനാൾ ആഘോഷം നടക്കാറുണ്ടെങ്കിലും അവിടങ്ങളിൽ മലയാളികളായിരിക്കും സംഘാടകർ. എന്നാൽ ഇവിടെ ഇംഗ്ലീഷുകാർ അതിന് നേതൃത്വം കൊടുക്കുന്നു എന്നതാണ് വ്യത്യസ്ഥത.
ബെൽഫാസ്റ്റ്: നോർത്തേൺ അയർലൻഡിലെ സീറോ മലബാർ സഭ എല്ലാവർഷവും സംഘടിപ്പിക്കുന്ന ബൈബിൾ കൺവെൻഷൻ ഇത്തവണ ഓഗസ്റ്റ് 16മുതൽ 18വരെ നടക്കും. ബെൽഫാസ്റ്റ് റോസറ്റ റോഡിലെ സെന്റ് ബർണാഡ് ദൈവാലയത്തിൽ സംഘടിപ്പിക്കുന്ന കൺവെൻഷന് ഫാ. ആന്റണി പറങ്കിമാലിൽ വി.സി നേതൃത്വം വഹിക്കും. 16 രാവിലെ 10.30മുതൽ വൈകിട്ട് 6.30വരെയും 17 രാവിലെ 9.30മുതൽ വൈകിട്ട് 5.00വരെയും 18ന് ഉച്ചതിരിഞ്ഞ് 1.30മുതൽ രാത്രി 9.00വരെയാണ് ധ്യാനം. ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനയും എല്ലാ ദിവസവും ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുടെ സെഷന് സെഹിയോൻ ടീം
കൊളംബോ: ചാവേർ ആക്രമണം നടന്ന സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിനുനേരെ അജ്ഞാതർ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതിഷേധം വ്യാപിക്കുന്നു. ശ്രീലങ്കയിലെ ക്രൈസ്തവ ദൈവാലയത്തിൽ ഉണ്ടായ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം ഇഴയുന്നതിനെതിരെ വിശ്വാസികളുടെ പ്രതിഷേധം നടക്കുന്നതിനിടെ അജ്ഞാതസംഘം കല്ലെറിഞ്ഞെന്നാണ് റിപ്പോർട്ട്. ദെവാലയത്തിലെ രൂപത്തിന് നേരെയാണ് കല്ലെറിഞ്ഞതെന്നും ഇത് ജനങ്ങളെ പരിഭ്രാന്തരാക്കിയിരിക്കുകയാണെന്നും പ്രദേശവാസികൾ വാർത്താ ഏജൻസികളോട് വെളിപ്പെടുത്തി. ചാവേറാക്രമണത്തിൽ മരണമടഞ്ഞവർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ നിരവധി സംഘങ്ങൾ പരിശ്രമിക്കുന്നതായും അതിനാൽ ക്രൈസ്തവർ
മെഡ്ജുഗോറി: മരിയൻ പ്രത്യക്ഷീകരണങ്ങളാൽ സുപ്രസിദ്ധവും യൂറോപ്പിലെ പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രവുമായ മെഡ്ജുഗോറിയിൽ സമ്മേളിച്ച 30-ാം വാർഷിക യുവജനോത്സവത്തിൽ അണിചേർന്നത് അരലക്ഷത്തിൽപ്പരം യുവജനങ്ങൾ. മെഡ്ജുഗോറിയിലേക്കുള്ള മരിയൻ തീർത്ഥാടനം വത്തിക്കാൻ അംഗീകരിച്ചശേഷമുള്ള ആദ്യത്തെ യുവജനോത്‌സവം എന്നതും ഇത്തവണത്തെ സവിശേഷതയായിരുന്നു. ‘എന്നെ അനുഗമിക്കൂ’ എന്ന ആപ്തവാക്യവുമായി സംഘടിപ്പിച്ച സംഗമത്തിൽ ഏതാണ്ട് 97 രാജ്യങ്ങളിൽനിന്നുള്ളവരുടെ പ്രാതിനിധ്യമുണ്ടായിരുന്നു. അഞ്ച് ദിനം നീണ്ടുനിന്ന യുവജനോത്‌സവത്തിലെ പ്രധാപരപിപാടികൾ സോഷ്യൽ മീഡിയയുൾപ്പെടെയുള്ള സങ്കേതങ്ങളിലൂടെ വീക്ഷിച്ചവരുടെ എണ്ണവും റക്കോർഡാണെന്നാണ് റിപ്പോർട്ടുകൾ- 2.8 മില്യൺ! റോമിലെ വികാർ ജനറലായ കർദിനാൾ ആഞ്ചെലോ
വത്തിക്കാൻ സിറ്റി: യൂറോപ്പ് അഭിമുഖീകരിക്കുന്ന ആത്മീയ ജീർണത ലോകത്ത് എവിടെയും സംഭവിക്കാമെന്ന മുന്നറിയിപ്പും അത് ഒഴിവാക്കാനുള്ള ജാഗ്രതാ നിർദേശവും നൽകി ഇറ്റലിയുടെ ദേശീയ കത്തോലിക്ക മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ ഗ്വാൾത്തിയേരോ ബസേത്തി. ആത്മീയഗുരുക്കന്മാരും സഭാനേതൃത്വവും ഭൗതിക, സാമ്പത്തിക കാര്യങ്ങളിൽ മുഴുകുന്ന ഭരണകർത്താക്കളായി മാറിപ്പോകരുതെന്ന മുന്നറിയിപ്പ് ചർച്ചയായിക്കഴിഞ്ഞു. ‘യൂറോപ്പിൽ സംഭവിച്ച ആത്മീയജീർണത പ്രത്യക്ഷത്തിൽ മാനുഷികമായോ നരവംശശാസ്ത്രപരമായോ ഒരു പ്രതിസന്ധിയായി തോന്നാമെങ്കിലും അടിസ്ഥാനപരമായി മനുഷ്യ മനസിൽനിന്ന് ദൈവത്തെ കുടിയിറക്കിയതിന്റെ പ്രത്യാഘാതമാണത്. ഇത് എവിടെയും ഏതു സമൂഹത്തിനും സഭാകൂട്ടായ്മയ്ക്കും സംഭാവിക്കാവുന്നതും സംഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്.
സ്വിറ്റ്‌സർലൻഡ്: ഫ്രാൻസിസ് പാപ്പയുടെ നിർദേശപ്രകാരം ക്രൈസ്തവ സഭകൾ സംയുക്തമായി ആഹ്വാനം ചെയ്ത പ്രകൃതി സംരക്ഷണ മാസാചരണം (സീസൺ ഓഫ് ക്രിയേഷൻ) അർത്ഥപൂർണമാക്കാൻ സംയുക്ത ശ്രമങ്ങൾക്ക് തുടക്കം കുറിച്ച് യൂറോപ്പിലെ സഭ. യൂറോപ്പിലെ ദേശീയ മെത്രാൻ സമിതികളുടെ സംയുക്ത സംഘടനയുടെ അധ്യക്ഷനും ഇറ്റലിയിലെ ജനോവ ആർച്ച്ബിഷപ്പുമായ കർദിനാൾ ആഞ്ചലോ ബഞ്ഞാസ്‌ക്കോ ഇതു സംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചു. യൂറോപ്യൻ സഭയുടെ ആസ്ഥാനമായ സ്വിറ്റ്‌സർലൻഡിലെ ഗ്യാലൻ ഓഫീസിൽനിന്നാണ് സൃഷ്ടിയുടെ സംരക്ഷണം സംബന്ധിച്ച പ്രസ്താവന യൂറോപ്പിലെ മെത്രാൻ സംഘം പുറപ്പെടുവിച്ചത്. വത്തിക്കാൻ പരിസ്ഥിതി
ഫാത്തിമ: പതിനാറാം വയസുമുതൽ ചുറ്റും ഇരുട്ടാണെങ്കിലും ഹൃദയത്തിൽ നിറഞ്ഞുനിന്ന പ്രകാശം കെടാതെ സൂക്ഷിച്ച തിയാഗോ വരാണ്ട ഇനി ക്രിസ്തുവിന്റെ പുരോഹിതൻ. പോർച്ചുഗലിലെ ആദ്യത്തെ അന്ധ വൈദികൻ എന്ന ഖ്യാതിയോടെയാണ് ബ്രസീലിയൻ സ്വദേശിയായ ഇദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചത്. കൺജെനീറ്റൽ ഗ്ലോക്കോമ എന്ന രോഗത്തെ തുടർന്ന് 16-ാം വയസിലാണ് തിയാഗോ വരാണ്ടയുടെ കാഴ്ചശക്തി നഷ്ടമായത്. ബ്രാഗയിലുള്ള മാതാവിന്റെ തീർത്ഥാടന ദൈവാലയത്തിലായിരുന്നു 35 വയസുള്ള ഇദ്ദേഹത്തിന്റെ പൗരോഹിത്യ സ്വീകരണം. തുടർന്ന്, ഫാത്തിമയിലെ മാതാവിന്റെ പ്രത്യക്ഷീകരണ ചാപ്പലിലെത്തി വിശുദ്ധ കുർബാന അർപ്പിക്കുകയും തന്റെ
വീയെക്‌സ് ക്രൈസ്തവവിരുദ്ധ പീഡനങ്ങളുടെനടുക്കുന്ന കണക്കുകൾ സൃഷ്ടിക്കുന്ന ആശങ്കയ്ക്കുമേൽ പ്രതീക്ഷ പകർന്ന് ‘ഇസ്ലാമിക ലോക’ത്തുനിന്ന് അഞ്ച് സദ്വാർത്ഥകൾ. സഹിഷ്ണുതയുടെയും മതസ്വാതന്ത്ര്യത്തിന്റെയും തുറവിപ്രഘോഷിക്കുന്ന ഈ അഞ്ച് തീരുമാനങ്ങളും ഉണ്ടായത് ദിനങ്ങളുടെ ഇടവേളയിലാണെന്നതും ശ്രദ്ധേയമാണ്. ഫ്രാൻസിസ് പാപ്പയെ രാജ്യത്തേക്ക് ക്ഷണിച്ച് ഇറാഖ്, ഈജിപ്തിലും അബുദാബിയിലും ദൈവാലയങ്ങൾക്ക് അംഗീകാരം, ക്രൈസ്തവർ സ്വന്തമെന്ന് സിറിയൻ പ്രസിഡന്റിന്റെ പ്രഖ്യാപനം, സഭയ്ക്ക് പ്രവർത്തനാനുമതി നൽകി ബുർക്കിനോഫാസോ ഒപ്പുവെച്ച ഉടമ്പടി- ഇവയാണ് ആ അഞ്ച് സദ്വാർത്തകൾ. ഒറ്റനോട്ടത്തിൽ വിപ്ലവാത്മകമായ തീരുമാനങ്ങളായി വിലയിരുത്താനാവില്ലെങ്കിലും സംഘർഷഭരിതമായ സാഹചര്യത്തിൽ ഈ തീരുമാനങ്ങൾക്ക് വലിയ
Don’t want to skip an update or a post?