അഭയാര്‍ത്ഥിയുടെ മകന്
- Featured, ചിന്താവിഷയം
- April 15, 2024
സിറിയ: സംഘർഷഭരിതമായ സിറിയയ്ക്കുനേരെ മുഖം തിരിക്കരുതേയെന്ന് ലോകത്തോട് യാചിച്ച് യു.എസ് ആർച്ച്ബിഷപ്പ് തിമോത്തി പി. ബ്രോഗ്ലിയോ. തുർക്കി-കുർദ്ദിഷ് യുദ്ധത്തോടെ സമാധാനം നഷ്ടപ്പെട്ട സിറിയക്കുവേണ്ടി ആഗോളതലത്തിലുള്ള ഇടപെടലുണ്ടാകണമെന്നും യു.എസിന്റെ കമ്മിറ്റി ഓൺ ഇന്റർനാഷണൽ ജസ്റ്റിസ് ആന്റ് പീസ് ചെയർമാൻകൂടിയായ അദ്ദേഹം പറഞ്ഞു. കൂടാതെ ആഗോളവിശ്വാസീസമൂഹത്തിന്റെ പ്രാർത്ഥനായഹായവും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ ഒമ്പതിന് ആരംഭിച്ച അക്രമത്തെതുടർന്ന് ഒരു ലക്ഷത്തിലധികം ആളുകളാണ് സർവ്വതും ഉപേക്ഷിച്ച് അവിടെനിന്നും പലായനം ചെയ്തിരിക്കുന്നത്. മിക്ക സർക്കാരിതര ഏജൻസികളും അന്താരാഷ്ട്ര ജീവനക്കാരെ ഒഴിപ്പിച്ചതുകൊണ്ട് മാനുഷിക സഹായങ്ങൾ പരിമിതമായിരിക്കുകയുമാണ്.
ന്യൂഡല്‍ഹി: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ)യുടെ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയായി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ തുടരും. നിലവിലുള്ള ഔദ്യോഗിക കാലാവധി ഒക്‌ടോബര്‍ 14ന് അവസാനിക്കാനിരിക്കെ ബാംഗ്ലൂരില്‍ ചേര്‍ന്ന സിബിസിഐ സ്റ്റാന്‍ഡിംഗ് കമ്മറ്റിയാണ് 2022 ഒക്‌ടോബര്‍ 14 വരെ മൂന്നുവര്‍ഷത്തേയ്ക്കുകൂടി നിയമനം അംഗീകരിച്ചത്. സഭാപരവും ആനുകാലികവുമായി ഇന്ത്യയിലെ ക്രൈസ്തവ സഭ നേരിടുന്ന വിവിധ പ്രശ്‌നങ്ങളിലും ന്യൂനപക്ഷം, ദളിത്, കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ എന്നീ വിഷയങ്ങളിലും ദേശീയതലത്തില്‍ ലെയ്റ്റി കൗണ്‍സില്‍ നടത്തുന്ന ഇടപെടലുകളെ സിബിസിഐ അഭിനന്ദിച്ചു. ഇന്‍ഡ്യന്‍ ഫാര്‍മേഴ്‌സ് മൂവ്‌മെന്റ്
ആളൂര്‍: മാധ്യമരംഗത്ത് അമ്പത് വര്‍ഷത്തെ പാരമ്പര്യമുള്ള ഇരിങ്ങാലക്കുട രൂപത മുഖപത്രമായ ‘കേരളസഭ’ യുടെ നേതൃത്വത്തില്‍ നടത്തുന്ന 7-ാംമത് ദാബാര്‍ ബൈബിള്‍ ക്വിസ് മത്സരം ആളൂര്‍ മാര്‍തോമാ സെന്ററില്‍ നടന്നു. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ കീഴിലുള്ള മാധ്യമ കമ്മീഷന്റെ മുന്‍ സെക്രട്ടറിയും മേലഡൂര്‍ ഇടവകയുടെ വികാരിയുമായ റവ. ഫാ. ജോളി വടക്കന്‍ മത്സരം ഉദ്ഘാടനം ചെയ്തു. കേരളസഭ പത്രത്തിന്റെ മാനേജിംങ്ങ് എഡിറ്ററും കുറ്റിക്കാട് ഫൊറോന വികാരിയുമായ റവ. ഫാ. വിത്സന്‍ ഈരത്തറ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപതയുടെ
പത്തുവര്‍ഷത്തെ പ്രവാസജീവിതവും കഴിഞ്ഞ് ഭാര്യാസമേതം നാട്ടിലേക്ക് മടങ്ങിവരുമ്പോള്‍ നാട്ടുകാരെല്ലാവരും പ്രതീക്ഷിച്ചു ജോയിമോന്‍ സ്വന്തം ദേശത്ത് ഒരു കൂറ്റന്‍ ബംഗ്ലാവ് പണിയും, വിലപിടിച്ചൊരു കാര്‍ വാങ്ങും എന്നെല്ലാം. എന്നാല്‍ അദേഹം അതൊന്നും ചെയ്തില്ല. കൃഷി ചെയ്യാന്‍ നല്ലൊരു കൃഷിഭൂമിയാണ് അദ്ദേഹം നോക്കിനടന്നത്. അങ്ങനെയാണ് കുമരകം സ്വദേശിയായ ജോയി കൂരോപ്പടയിലെത്തിയതും റബര്‍ തോട്ടം വാങ്ങുന്നതും. ആദ്യവര്‍ഷങ്ങളില്‍ തന്നെ നല്ലൊരു വരുമാനം കിട്ടണമെന്ന ചിന്തയും റബര്‍ത്തോട്ടം വാങ്ങുന്നതിന് പ്രേരണയായി മാറിയെന്ന് പറയാം. അന്ന് റബറിന് നല്ല വിലയാണ്. അതുകൊണ്ട് റബറിനൊപ്പം ഇടവിളയായി
വാഷിംഗ്ടൺ ഡി.സി: ചിലർ അങ്ങനെയാണ് വിജയത്തിന് പിന്നിലെ കാരണം പൂർണമായും മറ്റ് ചിലർക്ക് സമ്മാനിക്കും. അക്കൂട്ടത്തിൽേ ഒരാളാണ് ഒളിംപിക്‌സുകളിൽ മെഡലുകൾ വാരിക്കൂട്ടുന്ന അമേരിക്കയുടെ ജിംനാസ്റ്റിക് താരം സിമോണി ബിൽസ്. ഇക്കഴിഞ്ഞ ദിവസം ജിംനാസ്റ്റിക് ലോക ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡലുകൾ കരസ്ഥമാക്കിയ റെക്കോർഡും സിമോൺ തന്റെ പേരിൽ കുറിച്ചു. പക്ഷേ, താരത്തേക്കാൾ തിളങ്ങിയത്, റെക്കോർഡ് നേട്ടത്തെ തുടർന്ന് നൽകിയ അഭിമുഖത്തിൽ പ്രഘോഷിച്ച വിശ്വാസസാക്ഷ്യമാണ്. തന്റെ ജീവിതത്തിൽ ക്രിസ്തുവിശ്വാസത്തിനുള്ള സ്ഥാനം വ്യക്തമാക്കുന്നതായിരുന്നു പ്രസ്തുത സാക്ഷ്യം. ‘ഹൂസ്റ്റൺ ക്രോണിക്കിൾ’ മാസികയ്ക്ക്
സ്‌പെയിൻ: ക്രിസ്തീയ വേരുകൾ കണ്ടെത്താനും അതിലൂടെ പുതിയ പ്രതീക്ഷയിലേക്ക് ഉയരാനും യൂറോപ്പ്യൻ ജനതയ്ക്ക് സഭാനേതൃത്വത്തിന്റെ ആഹ്വാനം. പുതിയ യൂറോപ്യൻ യൂണിയൻ ഗവേണിങ് കമ്മീഷന്റെ ഉദ്ഘാടനത്തിന് സ്‌പെയിനിലെ സാന്റിയാഗോയിൽ സമ്മേളിച്ച മതനേതാക്കളുടെ സംഗമത്തിലായിരുന്നു യൂറോപ്യൻ ബിഷപ്പ്‌സ് കോൺഫെറൻസിന്റെ ആഹ്വാനം. 45 യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് മതനേതാക്കളാണ് സംഗമത്തിൽ പങ്കെടുത്തത്. ദൈവത്തോടുള്ള ആഗ്രഹം ഉണ്ടെങ്കിലും ക്രിസ്തീയ ജീവിതത്തോടുള്ള ദുർബലതയാണ് യുറോപ്യൻ ജനത ഇന്ന് അനുഭവിക്കുന്ന വെല്ലുവിളി. സംഭാഷണത്തിനും സംയോജനത്തിനും പ്രാപ്തിയുള്ള ഒരു പുതിയ യൂറോപ്യൻ മനുഷ്യത്വത്തിനായി നിങ്ങൾ പ്രവർത്തിക്കണം. അതോടൊപ്പം
ഡോ. ജറാള്‍ഡ് അല്‍മെയ്ഡ (ജബല്‍പ്പൂര്‍ രൂപതാധ്യക്ഷന്‍) ഒരു വൈദികനായിരുന്നപ്പോഴുള്ള എന്റെ ജീവിതാനുഭവം പറയാം. മാസത്തില്‍ വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ഞാന്‍ എന്റെ ഇടവകപള്ളിയില്‍ താമസിച്ചിരുന്നത്. ബാക്കിയുള്ള ദിവസങ്ങളില്‍ ഗ്രാമങ്ങളിലെ ജനങ്ങളോടൊത്ത് ജീവിച്ച്, അവരോടൊപ്പം ഭക്ഷണം കഴിച്ച്, അവരുടെ വിഷമങ്ങളിലും പ്രവര്‍ത്തനങ്ങളിലും പങ്കുചേര്‍ന്നാണ് അജപാലനകര്‍മ്മങ്ങള്‍ നടത്തിയത്. ഈ ദിവസങ്ങളില്‍ പലപ്പോഴും ഗ്രാമത്തിലുള്ള ചാപ്പലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയായിരുന്നു പതിവ്. യഥാര്‍ത്ഥത്തില്‍ ഒരു പുരോഹിതന്റെയും സന്യാസിയുടെയും വിളി ഇതുതന്നെയാണെന്നാണ് എന്റെ അഭിപ്രായം. ഓര്‍ക്കുക, നമ്മള്‍ എന്തിനാണ് സ്വഭവനങ്ങള്‍
അപ്പസ്‌തോലപ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി ഫ്രാന്‍സിസ് പാപ്പ നല്‍കിവരുന്ന വചന വിചിന്തന പഠനപരമ്പരയില്‍ ആദിമസഭയുടെ വളര്‍ച്ചയില്‍ സവിശേഷമാംവിധം കണ്ടെത്തുന്ന തനിമയെയും ആദിമ ക്രൈസ്തവസഭാപാരമ്പര്യത്തിലെ വിവിധ ഘടകങ്ങളെയും കുറിച്ചായിരുന്നു ഇത്തവണ പാപ്പ വിശദീകരിച്ചത്. അപ്പസ്‌തോലന്മാര്‍ക്ക് ദൈവവചനം പ്രഘോഷിക്കുക എന്ന അവരുടെ അടിസ്ഥാനവിളിയെക്കുറിച്ച് ഉറച്ച ബോധ്യമുണ്ടായിരുന്നു. അനുദിനമുള്ള ദൈവവചനശുശ്രൂഷയോടൊപ്പം പാവപ്പെട്ടവരോടും ദരിദ്രരോടും പക്ഷം ചേര്‍ന്ന് അവര്‍ക്കായുള്ള ശുശ്രൂഷയും ചേര്‍ത്തിണക്കി കൊണ്ടുപോകുന്നതില്‍ ആദിമ ക്രൈസ്തവ സമൂഹം വിജയിച്ചു. അവിടെയുണ്ടായിരുന്ന ചില വിധവകളെ പ്രതിദിനമുള്ള സഹായവിതരണത്തില്‍ അവഗണിച്ചു എന്ന പരാതി ഉയര്‍ന്നപ്പോള്‍ പരസ്‌നേഹപ്രവൃത്തികള്‍ നടപ്പിലാക്കുവാന്‍ അവര്‍
Don’t want to skip an update or a post?